അന്നൊക്കെ എന്നെ രക്ഷിച്ചത് മമ്മൂക്ക ആയിരുന്നു, ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് മാപ്പ് പറയുന്നു; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

199

മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബന്‍. മറ്റു താരങ്ങളെ പോലെ സിനിമയില്‍ നിന്ന് ഇടവേള എടുത്ത ചാക്കോച്ചന്‍ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോഴിതാ പല സന്ദര്‍ഭങ്ങളിലും തന്നെ സഹായിച്ചിട്ടുള്ള മമ്മൂട്ടിയെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ആനന്ദ് ടിവി അവാര്‍ഡ് വേദിയില്‍ വച്ചായിരുന്നു കുഞ്ചാക്കോ ബോബന്‍ സംസാരിച്ചത്. പല സന്ദര്‍ഭങ്ങളിലും തന്നെ രക്ഷിച്ചിട്ടുള്ള വ്യക്തിയാണ് മമ്മൂക്ക എന്ന് ചാക്കോച്ചന്‍ പറയുന്നു. 

ഞാനൊരു പാട്ടുപാടാന്‍ വളരെയധികം കഷ്ടപ്പെട്ടപ്പോള്‍ അപ്പുറത്തും ഇപ്പുറത്ത് നിന്ന് രക്ഷിക്കാന്‍ വന്നവരില്‍ ഒരാള്‍ മമ്മൂക്കയാണ് , ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍, ചാക്കോച്ചന്‍ പറഞ്ഞു. അന്നുമുതല്‍ അദ്ദേഹം തന്നെ രക്ഷിച്ചു കൊണ്ടിരിക്കുകയാണ് താരം പറഞ്ഞു. ശേഷം പ്രേം പൂജാരി എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചെങ്കിലും സിനിമയില്‍ ഞാന്‍ പാടിയ പാട്ടിന് അദ്ദേഹമാണ് ചുണ്ടനക്കിയതെന്ന് ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു. 

Advertisements

വര്‍ഷങ്ങള്‍ക്കുശേഷം സിനിമയിലേക്ക് തന്നെ തിരിച്ചു വരുമ്പോള്‍ നടന്‍ എന്ന രീതിയില്‍ എന്നെ രേഖപ്പെടുത്തിയത് ന്നാ താന്‍ കേസ് കൊടു ചെയ്യുമ്പോള്‍ അതിലും മമ്മൂക്കയുടെ അദൃശ്യ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ചാക്കോച്ചന്‍ പറയുന്നു. അദ്ദേഹം പാടി അഭിനയിച്ച ദേവദൂതര്‍ എന്ന പാട്ട് എന്നെ രക്ഷപ്പെടുത്തി.

പള്ളിയുടെ അള്‍ത്താരയില്‍ പാടിയ ഗാനം ചാക്കോച്ചന്‍ വെള്ളമടിച്ച് പാടി അലമ്പാക്കി എന്നാല്‍ ചാക്കോച്ചന്‍ സ്‌മോള്‍ അടിക്കില്ല കേട്ടോ അതെനിക്ക് കൃത്യമായി അറിയാം എന്ന് ഈ സമയത്ത് വേദിയിലുണ്ടായിരുന്ന രമേശ് പിഷാരടി തമാശയായി പറഞ്ഞു. 

ചിത്രത്തിലേക്ക് ആ പാട്ട് , കട്ടെടുത്തതിന് കുഞ്ചാക്കോ ബോബന്‍ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞപ്പോള്‍ മാപ്പ് കൊടുത്താല്‍ മതിയോ എന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്. എന്തായാലും ഇവരുടെ ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

 

Advertisement