ആ വിളി എത്തിയില്ലായിരുന്നെങ്കിൽ ചിലപ്പോൾ താൻ തിരിച്ചു വരില്ലായിരുന്നു: ലെനയുടെ വെളിപ്പെടുത്തൽ

18

മലയാള സിനിമ ആരാധകരുടെ മനസ് മികച്ച കഥാപാത്രങ്ങളിലൂടെ കവർന്ന താരമാണ് ലെന. ബാല്യകാല നടിയായി എത്തിയ താരം മലയാളത്തിലെ ശക്തമായ സാന്നിധ്യമാണ്.

അടുത്തിടെയായി സോളോ യാത്രകളിലൂടെ ആരാധകരെ ഞെട്ടിച്ചു. ഇപ്പോൾ തന്റെ യാത്രകളെക്കുറിച്ച് തുറന്നു പറയുകയാണ് ലെന.

Advertisements

ഒരുപക്ഷേ യാത്ര ഉപേക്ഷിച്ച് താൻ തിരിച്ചു വരില്ലായിരുന്നു എന്നാണ് ലെന പറയുന്നത്. ജമേഷ് ഷോയിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

കഴിഞ്ഞ വർഷം ഫെബ്രുവരി തൊട്ടാണ് ചെറിയൊരു ഇടവേളയെക്കുറിച്ച് താരം ആലോചിക്കുന്നത്. അങ്ങനെയാണ് മൊട്ടയടിച്ച് ഹിമാലയത്തിൽ പോകുന്നത്.

രണ്ട് മാസത്തേക്കാണ് പോയത്. മുൻകൂട്ടി പ്ലാൻ ചെയ്തിട്ടായിരുന്നില്ല തന്റെ യാത്രയെന്നും ലെന പറഞ്ഞു. നേപ്പാളിലേക്കായിരുന്ന ആദ്യ യാത്ര.

മേക്ക് മൈ ട്രിപ്പ് ആപ്പ് എടുത്തു കാഠ്മണ്ഡു ടിക്കറ്റെടുത്തു. മറ്റൊരു പ്ലാനുണ്ടായിരുന്നില്ല എന്നും താരം പറയുന്നു.

പോകുമ്പോൾ തിരിച്ചുവരില്ലായിരുന്നു എന്നാണ് തോന്നിയത്. തലമൊട്ടയടിച്ചപ്പോൾ ആരും കണ്ടാൽ തിരിച്ചറിയുകയുമില്ല എന്ന ചിന്തയിലായിരുന്നു ലെന.

പശുപതി ക്ഷേത്രത്തിൽ പോയി. കുറെ പേരെ കണ്ടു. കുറച്ചു ദിവസം കാഠ്മണ്ഡുവിൽ ചിലവഴിച്ചു. പൊടിനിറഞ്ഞ റോഡുകൾ കണ്ടപ്പോൾ മഞ്ഞുമലകൾ കാണാൻ ആഗ്രഹം തോന്നി.

എങ്ങനെ പോകണം എന്നൊന്നും അറിയില്ല. നേരെ പോഖ്റയിലേക്ക് പോയി. ബെംഗളുരുവിലുള്ള എന്റെ സുഹൃത്ത് മോഹന്റെ സുഹൃത്ത് രാജി അവിടെയുണ്ട്.

വിളിക്കാനുള്ള നമ്പർ നേരത്തെ തന്നിരുന്നു. ഞാൻ വിളിച്ചപ്പോൾ അവരുടെ സുഹൃത്തിന്റെ വീട് ശരിയാക്കിത്തന്നു.

ഹോം സ്റ്റേ പോലെ. റൂമിന്റെ വാടക 200 നേപ്പാളി രൂപ. ഇന്ത്യൻ രൂപ ഒരു 150 രൂപ വരും. പൂന്തോട്ടമൊക്കെയായി നല്ല സൗകര്യം.

സഞ്ചാരികളായ ഒരുപാട് മനുഷ്യരെ പരിചയപ്പെട്ടു. രണ്ടുമാസം അവിടെ ചിലവഴിച്ചിട്ടും കൊണ്ടുപോയ കാശ് തീർന്നില്ല എന്നതാണ് രസം. ഹോട്ടലുകളിലാണെങ്കിൽ എല്ലാത്തരം ഭക്ഷണവും കിട്ടും’ ലെന പറയുന്നു.

അതിനിടയ്ക്കാണ് എന്ന് നിന്റെ മൊയ്തീനിന്റെ അസോസിയേറ്റ് ഡയറക്ടർ ജിതിൽലാൽ വിളിക്കുന്നത്. ഒരു ഗാനചിത്രീകരണത്തിനായി നേപ്പാൾ ട്രിപ്പ് കഴിയുമ്പോൾ സ്പിറ്റിവാലി വരെ വരാമോ എന്ന് ചോദിക്കുന്നത്.

ജിതിന്റെ വിളി എത്തിയിരുന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ തിരിച്ചു വരില്ലായിരുന്നു എന്നാണ് ലെന പറയുന്നത്.

Advertisement