ആരും ശത്രുത കൊണ്ട് വരാതിരുന്നതല്ല, ഒരു ഇഷ്ടക്കുറവും ഇല്ല; മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എല്ലാം വിളിച്ചിരുന്നു; വിവാദമാക്കേണ്ടെന്ന് മാമുക്കോയയുടെ മകൻ

318

സോഷ്യൽമീഡിയയിലടക്കം വലിയ രീതിയിൽ ചർച്ചയായ അന്തരിച്ച നടൻ മാമുക്കോയയ്ക്ക് അർഹിച്ച ആദരവ് സിനിമാലോകം നൽകിയില്ലെന്ന വിവാദത്തോട് പ്രതികരിച്ച് കുടുംബം. മാമുക്കോയയ്ക്ക് മലയാള സിനിമ ആദരവ് നൽകിയില്ലെന്ന വിവാദങ്ങളെ തള്ളിക്കളഞ്ഞ് അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് നിസാർ രംഗത്തെത്തിയിരിക്കുകയാണ്.

നടന്മാരായ മോഹൻലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവർ വിളിച്ച് സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. ഇതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാർ മാധ്യമങ്ങളോട്

Advertisements

‘എല്ലാവരും വിളിച്ചിരുന്നു. ആരും മനഃപൂർവം വരാതിരുന്നല്ല, ആർക്കും ഒരു ഇഷ്ടക്കുറവും ഇല്ല. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവർ വിളിച്ചിരുന്നു. പെട്ടന്നായിരുന്നല്ലോ കബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. പത്ത് മണിക്ക് എത്തണമെങ്കിൽ പുലർച്ചെ തന്നെ ഇറങ്ങേണ്ടി വരും. ഇവരൊന്നും വരുന്നതിലല്ലോ, പ്രാർഥിക്കുന്നതിലല്ലേ കാര്യം. ജോജുവും ഇർഷാദും സാദിഖും ഇടവേള ബാബുവും വീട്ടിൽ വന്നിരുന്നു. ആരോടും ഒരു പരാതിയുമില്ല. ഇവരൊക്കെ നല്ല സുഹൃത്തുക്കളും ഇഷ്ടക്കാരുമാണ്.’- എന്നാണ് നിസാർ പറയുന്നത്.

ALSO READ- ആ വയസ്സായ നടന്റെ കൂടെ അന്ന് അങ്ങനെ ഒന്നും ഞാൻ ചെയ്യാൻ പാടില്ലായിരുന്നു, അതൊക്കെ അറിയാത്ത ആ പ്രായത്തിൽ പറ്റിയ തെറ്റാണ്: സൂപ്പർ താരസുന്ദരി മാധുരി ദീക്ഷിത് പറഞ്ഞത് കേട്ടോ

കൂടാതെ, ഷൂട്ടിംഗും പരിപാടികളും മുടക്കി ചടങ്ങുകൾക്ക് പോകുന്നതിനോട് ഉപ്പയ്ക്കും താല്പര്യമുണ്ടായിരുന്നില്ല. ഇന്നസെന്റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല, ഒരു പരിപാടിക്ക് പോയതായിരുന്നു. അന്ന് വാപ്പയും വന്നിട്ടില്ലെന്നും നിസാർ വിശദീകരിച്ചു.

പിന്നീട്, വന്ന പിറ്റേദിവസം ഇന്നസെന്റിന്റെ വീട്ടിൽപോയി സംസാരിച്ചിരുന്നു. ഉപ്പയ്ക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വിലകൂടിയ ചെരുപ്പ് ധരിക്കില്ല, വസ്ത്രം ധരിക്കില്ല. ദേഷ്യം വരില്ല അങ്ങനെയായിരുന്നു ഉപ്പയെന്നും അദ്ദേഹത്തിന്റെ മകൻ വിശദീകരിച്ചു.

സോഷ്യൽമീഡിയയിൽ മാമുക്കോയ വിടവാങ്ങിയതിന് പിനന്ാലെ തന്നെ സിനിമാക്കാരുടെ അസ്സാന്നിധ്യം വലിയ ചർച്ചയായിരുന്നു. പിന്നാലെ സംവിധായകൻ വി.എം വിനു മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് പ്രതികരിച്ചത് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നായിരുന്നു വിനുവിന്റെ വിമർശനം.

Advertisement