അക്ഷയ് കുമാർ നായകനായ സിനിമയിലേയ്ക്ക് നായികയായി ക്ഷണിച്ചു, പക്ഷേ മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യണം, പിന്നെ സംഭവിച്ചത് ഇങ്ങനെ: നർത്തകി വർണികയുടെ ജീവിതകഥ ഇങ്ങനെ

1061

ഒരു സിനിമയിലും പറയാത്ത ഒരു സിനിമ നർത്തകി വർണിക സിന്ധുവിന്റെ ജീവിത കഥ യൂട്യൂബിൽ വൈറലായി മാറിയിരിക്കുകയാണ്. പൊള്ളുന്ന ജീവിതാനുഭവങ്ങൾ ഉള്ളവരുടെ കഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ശ്രീകണ്ഠൻ നായരുടെ ഷോ ആയ ഫ്‌ലവേഴ്‌സ് ഒരുകോടിയുടെ എപ്പിസോഡാണ് വൈറലാകുന്നത്. അവരുടെ നീറുന്ന എല്ലാ അനുഭവങ്ങളും ക്ഷമയോടെ കേൾക്കുകയും അത് പ്രേക്ഷകരിലേക് എത്തിക്കുകയും ചെയ്യുന്നതാണ് ഷോയുടെ രീതി.

സിനിമാഗാനങ്ങളുടെ പശ്ചാത്തലത്തിൽ ഡാൻസ് ചെയ്യുന്ന നർത്തകിയായ വർണികയുടെ ജീവിതത്തിലെ കദനകഥയാണ് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ചെന്നൈ മാങ്കാട് സ്വദേശിയായ വർണിക അഭിനേത്രിയും നർത്തകിയുമൊക്കെയാകാനാണ് ആഗ്രഹിച്ചതെങ്കിലും ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ താളപ്പിഴകൾ കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുകയായിരുന്നു.

Advertisements

വിനോദിനി എന്ന പേരിലും വർണ്ണിക അറിയപ്പെടുന്നു. സിനിമയുടെ വർണ്ണപ്പകിട്ടുകളിൽ നിറഞ്ഞു നിൽക്കാനാഗ്രഹിച്ച വർണ്ണിക ചലച്ചിത്ര സംഘനർത്തകരിലൊരാളായി നിലകൊള്ളേണ്ടി വരികയായിരുന്നു. വിധിയുടെ നിയോഗം അങ്ങനെയായിരുന്നു എന്ന് വിശ്വസിക്കാനാണ് വർണികയ്ക്ക് ഇഷ്ടം.

നാരായണ കുറുപ്പ് സരോജിനി ദമ്പതികളുടെ മകളായ വർണിക കുന്ദംകുളത്ത് നിന്നും ചെന്നൈയിലേക്ക് കുടിയേറിയത് തന്നെ സിനിമാ താരമെന്ന മോഹവുമായാണ്. അമ്മയുണ്ടായിട്ടും അനാഥാലയത്തിൽ കഴിയേണ്ടി വന്ന വർണികയുടെ ബാല്യം കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞതായിരുന്നു. 16 ദിവസങ്ങൾ മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിന്റെ സന്തോഷം മകൾ നിമിഷശ്രീയിൽ മാത്രം ഒതുങ്ങി. അമ്മയ്ക്കും മകൾക്കും വേണ്ടിയാണ് വർണ്ണിക സിന്ധു ജീവിതത്തിൽ തനിച്ചായിട്ടും ജീവിതം അവസാനിപ്പിക്കാൻ മുതിരാതിരുന്നത്. വെള്ളിത്തിരയിലെ ആഹ്ലാദ നൃത്തരംഗങ്ങളിൽ സ്വയം മറന്ന് ആടിത്തിമിർക്കുമ്പോഴും സ്വകാര്യ നൊമ്പരങ്ങളിൽ നീറിപ്പുകയുകയായിരുന്നു ഈ പെൺമനസ്സ്.

ALSO READ
എത്ര നല്ലകാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചിലരുണ്ട്, ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ: വൈറലായി കാവ്യ മാധവന്റെ വാക്കുകൾ

അഞ്ചു മക്കളിൽ ഏറ്റവും ഇളയ ആളാണ് താൻ. ചേച്ചിമാരുടെയും ജ്യേഷ്ഠന്റെയുമൊക്കെ ജീവിതത്തിനിടെ ഒറ്റപ്പെട്ടപ്പോൾ വളർത്താനുള്ള ചുറ്റുപാടില്ലാതെ വന്നപ്പോൾ അമ്മ തന്നെ ഒരു അനാഥാശ്രമത്തിലാക്കി എന്ന് വർണിക പറയുന്നു. അമ്മയുടെ സ്വത്തുക്കൾ ബന്ധുക്കൾ എഴുതിയെടുത്തുവെന്നും ചെറുപ്പം മുതലേ അച്ഛന്റെ കൂടെയും സഹോദരങ്ങളുടെയും കൂടെയും ജീവിച്ചിട്ടില്ല എന്നും വർണിക പറയുന്നു.

ബാല്യകാലം മുതലേ അനാഥത്വം അനുഭവിക്കുന്നുണ്ട്. പത്ത് വയസ്സ് മുതൽ പതിനാറ് വയസ്സു വരെയും അനാഥാലയത്തിലായിരുന്നു താമസിച്ചത്. സഹോദരങ്ങളെല്ലാം വിവാഹം ചെയ്തതോടെ ആരുമായും യാതൊരു ബന്ധവുമില്ലാതെ എല്ലാവരും അവരവരുടെ ജീവിതങ്ങളുമായി തിരക്കിലാകുകയായിരുന്നു.

സഹോദരങ്ങൾ എവിടെയാണെന്ന് അറിയാം പക്ഷേ ബന്ധമൊന്നുമില്ല. അവരൊക്കെ എന്നേക്കാൾ പത്ത് വയസ്സ് മൂത്തതാണ്. രണ്ടാമത്തെ ചേച്ചിയെ അറിയാമെങ്കിലും അവരും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവരാണെന്നും അവർക്ക് സഹായിക്കാനുള്ള ചുറ്റുപാടൊന്നുമില്ലെന്നും വർണിക പറയുന്നു. ആശ്രമത്തിൽ നിൽക്കവേ അനീമിയ രോഗബാധയുണ്ടായി ക്രിട്ടിക്കൽ സ്റ്റേജിലെത്തി.

ഇരുപത്തി നാലു മണിക്കൂർ ഡോക്ടർമാർ വിധിയെഴുതിയിരുന്നതാണ്. രക്തം മാറ്റേണ്ടി വന്നു, 24 മണിക്കൂറിനുള്ളിൽ രക്തം മാറ്റില്ലായിരുന്നുവെങ്കിൽ ഞാൻ അന്ന് മരിച്ചേനേ. മുപ്പത് കൊല്ലങ്ങൾക്ക് മുൻപ് സംഭവിച്ചതാണ്. അന്ന് അമ്മയെ കാണാൻ തോന്നി. ആശ്രമത്തിലെ ആളുകൾ അമ്മയെ കമ്പിയടിച്ച് വിവരം അറിയിച്ചു.

അപ്പോൾ അമ്മ ജോലിക്ക് നിൽക്കുന്ന വീട്ടിലെ കമ്മിറ്റ്‌മെന്റുകൾ കഴിഞ്ഞ് എത്താമെന്ന് അറിയിച്ചു. അമ്മ വന്നത് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു. അന്ന് അമ്മ വീട്ടുജോലിക്ക് നിൽക്കുന്നത് വലിയ വിഷമമുണ്ടാക്കി. എനിക്ക് ആശ്രമത്തിൽ തുടർന്ന് പോകുന്നത് വലിയ ബുദ്ധിമുട്ടായി തോന്നിയ സമയം കൂടിയായിരുന്നു അത്. അങ്ങനെ അന്ന് അമ്മയുടെ കൂടെ ചെന്നൈയ്ക്ക് തിരിച്ച് പോവുകയായിരുന്നു അന്ന്. സഹോദരങ്ങളാരും അമ്മയ്ക്ക് സപ്പോർട്ടായി നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അമ്മയ്ക്ക് മക്കളെ സിനിമയിലെത്തിക്കാൻ വലിയ ഇഷ്ടമായിരുന്നു.

എന്നാൽ എനിക്ക് സൈക്കോളജി ഡോക്ടറോ ഫുട്‌ബോൾ പ്ലെയറോ ആകാനായിരുന്നു ഇഷ്ടം. പക്ഷേ സിനിമയിലെത്തിപ്പെട്ടത് ഒട്ടും താത്പര്യമില്ലാതിരുന്ന താനാണെന്ന് വർണിക പറയുന്നു. അമ്മ ഒരിക്കൽ പഴയകാലനടി ശ്രീപ്രിയയുടെ വീട്ടിൽ അടുക്കള ജോലിയ്ക്ക് നിന്നിരുന്നു. അന്ന് അവിടെ ശ്രീപ്രിയചേച്ചിയെ കാണാൻ പോയപ്പോൾ അവർ പറഞ്ഞു നല്ല കുട്ടിയാണല്ലോ നടിയാകാനാഗ്രഹമുണ്ടെങ്കിൽ ഡാൻസ് പഠിച്ചാൽ മതിയെന്നും നടിയാകാനാകുമെന്നും പറഞ്ഞു.

അങ്ങനെ കലാമാസ്റ്ററുടെ അടുത്ത് ഡാൻസിന് ചേർന്നു. അവിടെ ഫീസടയ്ക്കാൻ വകയില്ലാത്തതിനാൽ അമ്മ ആ വീട്ടിൽ തന്നെ ജോലിയ്ക്ക് നിൽക്കുകയായിരുന്നു. അങ്ങനെ അവിടെ ഡാൻസ് പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ തന്നെ ചില പാട്ടുകൾക്കൊക്കെ ഡാൻസ് ചെയ്ത് തുടങ്ങി. ആദ്യം ചെയ്തത് കന്നഡ സിനിമയാണ്. ഗിരിജാ മാസ്റ്ററുടെ പാട്ടായിരുന്നു. പിന്നീട് തമിഴിലും ഹിന്ദിയിലുമൊക്കെ അവസരങ്ങൾ കിട്ടിത്തുടങ്ങി.

ഡാൻസ് ചെയ്ത് ചീത്ത കേട്ട് കേട്ട് പഠിച്ചതാണ്. ഇന്നും നന്നായി പഠിച്ചെന്നൊന്നും പറയാൻ പറ്റില്ല. പഠിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇറക്കിവിട്ടിട്ടൊക്കെയുണ്ട്. അങ്ങനെ പഠിച്ചതാണ് ഡാൻസ്. അല്ലാതെ എനിക്ക് അറിയില്ലായിരുന്നു. അവസരങ്ങൾ കൂടിയപ്പോൾ ട്രൂപ്പ് മാറി. ഹിന്ദിയിലെത്തിയപ്പോൾ ഗ്രൂപ്പും സോളോയുമൊക്കെയായി അവസരം കിട്ടി. പിന്നൊരു സിനിമയിലേക്ക് നായികയായി ക്ഷണം കിട്ടി.

ALSO READ
ബിന്ദു പണിക്കരുടെ ആ കഥാപാത്രം ചെയ്യാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു, അവരോട് എനിക്ക് ഭയങ്കര അസൂയയാണ്: ഗ്രേസ് ആന്റണി പറഞ്ഞത് കേട്ടോ

24 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചില കാരണങ്ങളാൽ വേണ്ടെന്ന് വെക്കുകയായിരുന്നു. അക്ഷയ് കുമാറായിരുന്നു ആ സിനിമയിലെ നായകൻ. പിന്നീട് ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണിൽ വിളിച്ചിട്ട് രണ്ടു മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു. അപ്പോൾ അയാളെ അടിക്കാനായി ഞാൻ ഓങ്ങിയതാണ്. അടിച്ചില്ല. പക്ഷേ അതോടെ അഭിനയത്തോടുള്ള മോഹം അടങ്ങി. അങ്ങനെയാണ് ഗ്രൂപ്പ് ഡാൻസിലേക്ക് മാറിയത്.

എനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതി. ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്. പിന്നെ വന്ന സിനിമാ ഓഫറുകളും മുൻപുണ്ടായ അനുഭവം പോലെയാകുമോ എന്ന് പേടിച്ച് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ജീവിച്ച് പോയാൽ മതി എന്നതിനാൽ ജീവിതം വിട്ടൊരു കളിയ്ക്ക് താനില്ലെന്ന് അന്നേ തീരുമാനിച്ചതാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ നമ്പർ വൺ പരിപാടികളിലൊന്നായ ഫ്‌ലവേഴ്‌സ് ഒരു കോടിയിൽ സംസാരിക്കവേയാണ് വർണിക സിന്ധു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 

Advertisement