കണ്ടപ്പോൾത്തന്നെ എനിക്ക് ഇഷ്ടമായി ; വേൾഡ് കപ്പ് ജയിച്ചാൽ നിന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു: പ്രണയത്തെ കുറിച്ചും പ്രതിസന്ധിഘട്ടത്തിലും ഭുവനേശ്വരി കൂടെ നിന്നതിനെ കുറിച്ചും മനസ്സ് തുറന്ന് ശ്രീശാന്ത്

278

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ശ്രീശാന്ത് ഐപിഎൽ ഒത്തുകളി വിവാദത്തിൽ കുടുങ്ങുന്നത്. ഇതോടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം ഇരുട്ടിലാവുകയായിരുന്നു. പിന്നീട് നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് താരം കടന്നു പോയത്. അടുത്തിടെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിച്ചത്. ഇത് കേരളീയരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. എന്തൊക്കെ പറഞ്ഞാലും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് താരം.

ക്രിക്കറ്റിന് പുറമേ അഭിനയവും ആലാപനവും തനിക്ക് വഴങ്ങുമെന്ന് ശ്രീശാന്ത് തെളിയിച്ചിട്ടുണ്ട്. സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണ് ശ്രീശാന്ത്. ഇപ്പോഴിതാ ജീവിതത്തിൽ കടന്നു പോയ വിഷമ കാലഘട്ടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീശാന്ത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന പണം തരും പടം ഷോയിൽ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ വിവാഹത്തെ കുറിച്ചും ഭാര്യ നൽകുന്ന പിന്തുണയെ കുറിച്ചും പറയുന്നുണ്ട്.

Advertisements

ALSO READ

ശിവാഞ്ജലി കിസ്സ് ഒരിക്കലും പ്രതീക്ഷിച്ചില്ല; ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയെന്ന് ആരാധകർ

ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെ… ”പ്രതിസന്ധി ഘട്ടത്തിലായിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്. ലവ് മാര്യേജാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യം കാണുന്നത്. വി ഐപി സീറ്റിലായിരുന്നു അവർ. ആ മാച്ചിൽ ഞാൻ കളിക്കുന്നുണ്ടായിരുന്നില്ല. രാജസ്ഥാനിലെ ഒരു റോയൽ ഫാമിലിയിലെയാണ് അവർ. കണ്ടപ്പോൾത്തന്നെ എനിക്ക് ആ കുട്ടിയെ ഇഷ്ടമായി. എന്റെ നമ്പർ വേണമോയെന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞു. പക്ഷേ, അവരുടെ കസിൻ നമ്പർ മേടിച്ചു.

കള്ള നമ്പറാണെന്ന് പറഞ്ഞ് അവർ പരീക്ഷിക്കാനായി വിളിച്ചിരുന്നു. കസിനായിരുന്നു വിളിച്ചത്. കോണ്ടാക്റ്റ് കീപ് ചെയ്യാമെന്ന് പറഞ്ഞ് അന്ന് ഭാര്യ സംസാരിച്ചിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് പിന്നീട് കോൾ വന്നത്. അന്ന് അവൾ ലെവൻത്തിൽ പഠിക്കുകയായിരുന്നു. പെർഫോമൻസില്ലാതെ നിന്നിരുന്ന സമയത്തായിരുന്നു പിന്നീട് എനിക്ക് കോൾ വന്നത്. വേൾഡ് കപ്പ് ജയിച്ചാൽ നിന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു. പ്രാങ്ക് ചെയ്യേണ്ട, നിങ്ങള് ക്ഷത്രിയനാണോ, എന്റെ വീട്ടുകാരും കൂടി സമ്മതിക്കേണ്ടേയെന്നായിരുന്നു അവരുടെ ചോദ്യങ്ങൾ.

ALSO READ

ആ സമയത്ത് എനിക്ക് ഇൻജ്വറി വന്നിരുന്നു. നടക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വൈഫിന്റെ അമ്മയോട് ആ സമയത്ത് സംസാരിച്ചിരുന്നു. ഞാനൊരു ക്രിക്കറ്ററല്ല ഇപ്പോൾ വീൽചെയറിലാണ്, ഇനി കളിക്കാൻ പറ്റുമോയെന്നറിയില്ലെന്ന് പറഞ്ഞിരുന്നു. ക്രിക്കറ്റർ ശ്രീശാന്തിനെയല്ല മകൾ വിവാഹം ചെയ്യുന്നതെന്നായിരുന്നു അമ്മയുടെ മറുപടി. ശ്രീശാന്ത് എന്ന വ്യക്തിയെ ആണ് കെട്ടുന്നതെന്ന് കേട്ടപ്പോൾ എനിക്കൊരുപാട് സന്തോഷമായി”; താരം പറഞ്ഞു.

”എന്റെ ഫാദറിൻലോ എന്നെ ആദ്യമായി കാണുന്നത് കോർട്ടിൽ വെച്ചാണ്. വിട്ടേക്ക് എന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കുകയായിരുന്നു അദ്ദേഹം. ആ സമയത്ത് ന്യൂസുകാരൊക്കെ എന്നെ എടുത്തിട്ട് അലക്കുകയായിരുന്നു. ആ സിറ്റുവേഷിലാണ് കല്യാണം ഉറപ്പിക്കുന്നത്. ഞാൻ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് എന്റെ ഭാര്യ അതുപോലെ 27 ദിവസം അടുക്കളയിലാണ് കിടന്നുറങ്ങിയത്. ഫുഡ് പോലും അതുപോലെയാണ് കഴിച്ചത്. ഞങ്ങളെല്ലാം കൂടെയുണ്ടെന്നായിരുന്നു അവളുടെ അച്ഛനും അമ്മയും പറഞ്ഞത്” ശ്രീശാന്ത് കൂട്ടിച്ചേർത്തു.

സിനിമയിൽ എത്തിയതിനെ കുറിച്ചും ശ്രീശാന്ത് പറയുന്നുണ്ട്. ‘ബർത്ത് ഡേ പാർട്ടിക്ക് സർപ്രൈസായി പൂജ ബട്ട് വന്നിരുന്നു. അപ്പോൾ തന്നെ മഹേഷ് ഭട്ടിനെ വിളിച്ചത്. അങ്ങനെയാണ് സിനിമയിൽ അവസരം കിട്ടിയത്. അതുപോലെ ഡാൻസ് ഷോയിലും പോയത് അവളുടെ നിർബന്ധപ്രകാരമായാണ്. എന്റെ കുലദേവതയുടെ പേരും ഭുവനേശ്വരി ദേവി എന്നാണ്. ഇതൊക്കെയൊരു നിമിത്തമാണ്, ഞാൻ നല്ല വിശ്വാസിയാണ്. വിലക്ക് മാറിയപ്പോഴും ഞാൻ റിട്ടയർ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചതെന്നും’ ശ്രീശാന്ത് പറയുന്നുണ്ട്.

Advertisement