ദിലീപ്‌നോടും കാവ്യ മാധവനോടും മഞ്ജു വാര്യര്‍ അടുപ്പത്തിലായി, മീനാക്ഷി മാത്രം അമ്മയ്ക്ക് മാപ്പ് കൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയില്‍

36

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി കോടതിയില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ നിരവധിപ്പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡബ്ല്യുസിസിയിലെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു.

Advertisements

എന്നാല്‍ ഈ വിഷയത്തില്‍ ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ പ്രതികരിച്ചില്ല. പകരം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ മൗനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരുക്കുകയാണ് ദിലീപിന്റെ സുഹൃത്തായ സലിം ഇന്ത്യ.

ദിലീപിനുവേണ്ടി ചാലക്കുടിയില്‍ നിരാഹാരസമരം അനുഷ്ഠിക്കുകയും ദിലീപിനെ കുടുക്കിയതാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിക്കും ഹര്‍ജി നല്‍കുകയും ചെയ്ത ആളാണ് സലിം ഇന്ത്യ. സലീം ഇന്ത്യയുടെ വാക്കുകള്‍ ഇങ്ങനെ:

മഞ്ജുവാരിയരുടെ മഹാമൗനത്തിന്റെ അര്‍ത്ഥമെന്ത്? എന്തുകൊണ്ടാണ് മഞ്ജു മൗനത്തിന്റെ വാത്മീകത്തില്‍ ഒളിക്കുന്നത്? മഞ്ജുവിനെന്തേ മൗനം? ഇതാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം. അമ്മയിലെ വിവാദങ്ങള്‍ രൂക്ഷമായതിനിടയിലും മഞ്ജുവിന്റെ മൗനത്തെക്കുറിച്ച് കേരളം വളരെ ഗൗരവത്തോടു കൂടിതന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഷൈന്‍ ചെയ്തതും പേരെടുത്തതും മഞ്ജുവായിരുന്നു. അമ്മയുടെ നേതൃത്വത്തില്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധയോഗത്തില്‍ മഞ്ജു നടത്തിയ പ്രശസ്തമായ ‘ഗൂഢാലോചനാ പ്രസംഗ’മാണ് കാര്യങ്ങള്‍ ചൂട് പിടിക്കാന്‍ കാരണമായത്.

പ്രായപൂര്‍ത്തിയായ മകളെവിട്ട് സിനിമയില്‍ അഭിനയിക്കാന്‍ പോയ അമ്മ എന്ന തരത്തിലുള്ള ഇമേജായിരുന്നു മഞ്ജുവിനെക്കുറിച്ച് കേരളത്തിലെ സ്ത്രീകളുടെ മനസ്സില്‍ ഉണ്ടായിരുന്നത്. സ്ത്രീസമൂഹത്തിന്റെ ആ കാഴ്ചപ്പാടിന്റെ മുനയൊടിയ്ക്കാനും കേരള സമൂഹത്തിലെ ആദര്‍ശ വനിതയായി നിവര്‍ന്നു നില്‍ക്കാനും ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ നല്‍കുക വഴി മഞ്ജുവിനു സാധിച്ചു.

താനുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയ ആദ്യകാല പ്രിയകാമുകനും തന്റെ മകളുടെ അച്ഛനുമായ ദിലീപിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് മഞ്ജു ‘ഗൂഢാലോചന പ്രസംഗം’ നടത്തിയത്. ഇതിന്റെ പിന്നില്‍ ഒരു ഗൂഢാലോചനയുണ്ട് എന്നു തന്നെയായിരുന്നു മഞ്ജുവിന്റെ വാദം.

ഇരയ്ക്ക് വലിയ ധാര്‍മിക പിന്തുണയാണ് മഞ്ജു നല്‍കിയത്. ഡബ്ല്യുസിസി.യുടെ പിറവിയുടെ ഉറവിടവും മഞ്ജുവിന്റെ ഈ നിലപാട് തന്നെയായിരുന്നു. മഞ്ജുവിന്റെ ധീരമായ ആ ചുവടുവെപ്പിനെ ആദരാതിശയങ്ങളോടെയാണ് കേരളം നോക്കിക്കണ്ടത്.

ശരിക്കും ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മഞ്ജു മാറി. തുടര്‍ന്നങ്ങോട്ട് കേരളത്തില്‍ നടന്ന സംഭവവികാസങ്ങളെന്തൊക്കെയായിരുന്നുവെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാവുന്നതാണല്ലോ. പള്‍സര്‍ സുനിയുടെ അറസ്റ്റും തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റും നടന്നു.

മഞ്ജുവിന്റെ നേതൃത്വത്തില്‍ ഡബ്ലുസിസിയുടെ പ്രവര്‍ത്തകരായ വനിതകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടതും നടിക്ക് നീതി ഉറപ്പ് വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചതും സര്‍ക്കാര്‍ നടിയോടൊപ്പമാണെന്ന് പ്രഖ്യാപിച്ചതുമെല്ലാം കേരളചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട സുവര്‍ണ്ണ അദ്ധ്യായമാണ്. ‘അവളോടൊപ്പം’ എന്ന പുതിയ ഒരു മുദ്രാവാക്യം തന്നെ ഇവിടെ പിറവി കൊണ്ടു.

മഞ്ജുവിന്റെ ഇപ്പോഴത്തെ മൗനത്തിന്റെ ആര്‍ത്ഥികതലം എന്തെന്നു പറയാന്‍ എനിക്കു കഴിയും. ദിലീപിന്റെ വലംകൈയെന്നും മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്നുമൊക്കെയാണല്ലോ പലരും എനിക്കിട്ടിരിക്കുന്ന ഓമനപ്പേരുകള്‍.

എന്തായാലും മഞ്ജുവിന്റെ മൗനത്തിന്റെ അര്‍ത്ഥമെന്തെന്നു ഞാന്‍ തുറന്നു പറയാം; സത്യം ഇതാണ്: മഞ്ജുവും ദിലീപുമായി സമരസപ്പെട്ടിരിക്കുന്നു. പഴയ എതിര്‍പ്പ് മഞ്ജുവിന് ദിലീപിനോട് ഇപ്പോള്‍ ഇല്ല. ഇതിനു കാരണം മറ്റൊന്നുമല്ല. നടി ആക്രമിക്കപ്പെട്ട സംഭവം നടി നടത്തിയ ‘ഒരു നാടകം’ മാത്രമായിരുന്നെന്ന് മറ്റാരേക്കാളും കൂടുതലായി മഞ്ജു ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നു.

പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മഞ്ജു മൗനം പാലിക്കുന്നത് ദിലീപും കുടുംബവുമായി മഞ്ജു മനസ്സുകൊണ്ട് ഒന്നായി ചേര്‍ന്നു കഴിഞ്ഞതുകൊണ്ടാണ്. മഞ്ജുവുമായി സമരസപ്പെടാത്ത ഒരാള്‍ മാത്രമേ ഇനി ദിലീപിന്റെ കുടുംബത്തിലുള്ളൂ. അത് മീനാക്ഷിയാണ്. കാവ്യ മാധവന്‍ പോലും മഞ്ജുവുമായി സമരസപ്പെട്ടുകഴിഞ്ഞു.

എന്നാല്‍ മീനാക്ഷി മഞ്ജുവുമായി അകന്നുതന്നെ നില്‍ക്കുന്നു. അമ്മയ്ക്ക് മാപ്പ് കൊടുക്കില്ല എന്ന ദൃഢപ്രതിജ്ഞയില്‍ നിന്നും മീനാക്ഷി കടുകിട വ്യതിചലിച്ചിട്ടില്ല. എന്തുകൊണ്ടാണ് മീനാക്ഷി മാത്രം മഞ്ജുവുമായി സമരസപ്പെടാത്തത്?

ഇത്തവണ മഞ്ജു നാഫാ അവാര്‍ഡ് പ്രോഗ്രാമിന് അമേരിക്കയിലേക്ക് പോയി. കഴിഞ്ഞ വര്‍ഷവും മഞ്ജു ഇതേ അവാര്‍ഡ് പ്രോഗ്രാമിന് യു.എസ്.ലേയ്ക്ക് പോയിരുന്നു. ദിലീപ് ജയിലില്‍ കിടക്കുമ്പോഴായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മഞ്ജുവിന്റെ അമേരിക്കന്‍ യാത്ര.

അന്ന് മീനാക്ഷി മഞ്ജുവിനെ ഫോണില്‍ വിളിച്ച് നെഞ്ചത്ത് കൈവെച്ച് പറഞ്ഞതാണ്. ‘അമ്മേ, അച്ഛന്‍ ജയിലില്‍ കിടക്കുമ്പോള്‍ അമ്മ അമേരിക്കയില്‍ പോയി ആടുകയും പാടുകയും ഒന്നും ചെയ്യരുത്. അമ്മ അച്ഛനു ജാമ്യം കിട്ടാന്‍വേണ്ടി പരിശ്രമിച്ചില്ലെങ്കിലും സാരമില്ല. അമ്മ അവിടെ വീട്ടിലിരുന്ന് അച്ഛനു വേണ്ടി പ്രാര്‍ത്ഥിക്കണം. എന്റെ അച്ഛന്‍ ഒരു പാവമാണ്. ചെയ്യാത്ത തെറ്റിനാണ് അച്ഛനെ ജയിലില്‍ പിടിച്ചിട്ടിരിക്കുന്നത്. അമ്മ അമേരിക്കയിലേക്ക് പോവല്ലേ.”

പക്ഷേ മീനാക്ഷിയുടെ കണ്ണീര് മഞ്ജു കണ്ടില്ല. മഞ്ജു അമേരിക്കയില്‍ പോയി ആടുകയും പാടുകയും ചെയ്തു. അതിന്റെ പക മീനാക്ഷിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്., കെടാത്ത കനലു പോലെ. പക്ഷേ മഞ്ജു മാറിയിരിക്കുന്നു. മഞ്ജുവിന്റെ മനസ്സിലിപ്പോള്‍ ദിലീപിനോട് വെറുപ്പില്ല.

‘ദിലീപേട്ടന്‍’ എന്നല്ലാതെ മറ്റൊരു സംബോധന മഞ്ജുവിന്റെ നാവില്‍ ദിലീപിനെക്കുറിച്ച് വരില്ല. മഞ്ജുവിന്റെ മനസ്സു മാറിയിരിക്കുന്നു. രമ്യാ നമ്പീശന്‍, റിമ കല്ലിങ്ങല്‍, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നീ നാല്‍വര്‍സംഘം ദിലീപിനെതിരെ ഈയിടെ ശീര്‍ഷാസനത്തില്‍ നിന്നിട്ടും മഞ്ജു അവരോടൊപ്പം ചേരാതെ മൗനം അവലംബിച്ചത് മഞ്ജു മനസ്സുകൊണ്ട് ദിലീപിന്റെ നന്മ തൊട്ടറിഞ്ഞതുകൊണ്ടാണ്.

അതെ, മഞ്ജുവിന്റെ മൗനം അര്‍ത്ഥഗര്‍ഭമാണ്. ആ മൗനം തച്ചുടയ്ക്കാന്‍ ദിലീപിനെ നശിപ്പിക്കാനായി നോമ്പുനോറ്റു നടക്കുന്ന ഈ ഫെമിനിച്ചികള്‍ക്കെന്നല്ല, സാക്ഷാല്‍ പരമശിവനുപോലും ഇനി കഴിയില്ല. കാരണം മഞ്ജുവിന്റെ മൗനത്തിന് ഒരു സത്യമുണ്ട്. സത്യം ജയിക്കും. സത്യമേവ ജയതേ!

Advertisement