വെള്ളമടിച്ചെത്തി അവര്‍ എന്നെ ഒത്തിരി തല്ലി, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, സെല്‍ഫി അക്രമക്കേസില്‍ സപ്‌ന ഗില്‍ പറയുന്നു

153

സോഷ്യല്‍മീഡിയയിലെ താരമായിരുന്നു സപ്ന ഗില്‍. ഇന്ത്യന്‍ ക്രിക്കറ്റ് താതരം പൃഥ്വി ഷായെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായിരുന്നു സഫ്‌ന. എന്നാല്‍ കോടതിയില്‍ നിന്നും ജാമ്യം കിട്ടി പുറത്തുവന്നു. ഇതിന് പിന്നാലെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സപ്‌ന.

Advertisements

താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെ ഉള്‍പ്പെടെ ആരെയും ഉപദ്രപിച്ചിട്ടില്ലെന്ന് താരം പറയുന്നു.തന്നെ പൃഥ്വി ഷായാണ് പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുകയും ഉപദ്രപിക്കുകയും ചെയ്തതെന്നും സപ്‌ന എഎന്‍ഐയോട് പറഞ്ഞു.

Also Read: ഇനി ഒരിക്കലും സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ കരഞ്ഞുപറഞ്ഞു, പക്ഷേ അദ്ദേഹം എനിക്ക് തന്ന പ്രതീക്ഷയും ധൈര്യവും സന്തോഷവും വളരെ വലുതായിരുന്നു, നാഗചൈതന്യയെ കുറിച്ച് മമ്ത പറയുന്നു

താന്‍ ഒരിക്കലും പൃഥ്വിയോട് പണമോ സെല്‍ഫിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും സപ്‌ന കൂട്ടിച്ചേര്‍ത്തു. അതേസമയം, പൃഥ്വി ഷാക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതി നല്‍കിയതായി സപ്‌നയുടെ അഭിഭാഷകന്‍ അലി കാഷിഫ് ദേശ്മുഖ് പറഞ്ഞു.

തെറ്റായ ആരോപണങ്ങളാണ് പൃഥ്വി തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നത്. താന്‍ വീഡിയോ എടുക്കുമ്പോള്‍ അവര്‍ വന്ന് തന്റെ സുഹൃത്തിനെ ആക്രമിക്കുകയായിരുന്നുവെന്നും അത് തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും തന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും സപ്‌ന ഗില്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഇന്ന് ലക്ഷങ്ങള്‍ വരുമാനമുള്ളയാള്‍, കാര്‍ത്തിക ദീപത്തിലെ റോഷന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിഞ്ഞ് ഞെട്ടി ആരാധകര്‍

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സപ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ താരത്തെ ആക്രമിച്ചെന്ന കേസില്‍ സപ്‌ന ഉള്‍പ്പെടെ എഴുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Advertisement