അച്ഛന് ഞങ്ങളേക്കാള്‍ സ്നേഹം ഉണ്ടായിരുന്നത് ലാലേട്ടനോട്, ഇനി എല്ലാം ലാലേട്ടന്റെ കൈയ്യിലാണ്: വികാരഭരിതനായി ഷമ്മി തിലകന്റെ കുറിപ്പ്

26

എന്നും മലയാള സിനിമയില്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ് തിലകന്‍. താര സംഘടനയായ അമ്മയുമായുള്ള പ്രശ്നങ്ങളും വിലക്കുകളും വലിയ വാര്‍ത്തയായിരുന്നു.

തന്റെ പേരില്‍ തിലകന്‍ ഉണ്ടായതിനാലാണ് തന്നെ ഒരു ചിത്രത്തില്‍ നിന്നും പുറത്താക്കിയതെന്ന് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് താരം അത് വ്യക്തമാക്കിയത്.

Advertisements

മ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ പുറത്താക്കിയതില്‍ പരിഹാസവുമായി ഷമ്മി ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു.

ഇതിനു താഴെ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ്‌ താരം ഇത് വ്യക്തമാക്കിയത്. തന്റെ അച്ഛന് മക്കളേക്കാള്‍ സ്‌നേഹം ഉണ്ടായിരുന്നത് ലാലേട്ടനോടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം.

സംഘടന തിലകനോട് കാണിച്ച അനീതിക്ക് പ്രായ്ശ്ചിത്തം മാത്രമായിരുന്നു തന്റെ ആവശ്യമെന്നും അതിന് പരിഹാരമുണ്ടാക്കാമെന്ന് മോഹന്‍ലാല്‍ തനിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഷമ്മി കുറിക്കുന്നു.

എന്‍റെ പിതാവിന് മക്കളോട് ഉള്ളതിനേക്കാള്‍ സ്നേഹം ലാലേട്ടനോടുണ്ടായിരുന്നു എന്നത് പരമമായ സത്യമാണ്. അത് അദ്ദേഹത്തിനും അറിയാം എന്നാണ് എന്‍റെ വിശ്വാസം. അതുതന്നെയാണ് എന്‍റെ പ്രതീക്ഷയും..!!

എന്‍റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ യാതൊന്നും തന്നെ പരിഹാരം തേടി ഞാന്‍ പോയിട്ടില്ല..!എന്‍റെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം.!!

അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങില്‍ ലാലേട്ടന്‍ എനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ഞാന്‍ അദ്ദേഹത്തിന്‍റെ ‘ഒടിയന്‍’ സിനിമയില്‍ പ്രതിനായകന് ശബ്ദം നല്‍കുകയും(ക്ലൈമാക്സ് ഒഴികെ), മറ്റു കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ളതാണ്.

അഭിനയിക്കാന്‍ വന്ന അവസരങ്ങള്‍ പോലും വേണ്ടാന്ന് വെച്ച്‌ ശ്രീ.ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം ആ സ്റ്റുഡിയോയില്‍ പ്രതിഫലേച്ഛ ഇല്ലാതെ ഞാന്‍ കുത്തിയിരുന്നത് 07/08/18-ല്‍ എനിക്ക് ലാലേട്ടന്‍ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.

എന്‍റെ ഭാഗം കഴിഞ്ഞു..ഇനി ലാലേട്ടന്‍റെ കയ്യിലാണ്…അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം…

Advertisement