കേസ് വന്നപ്പോൾ എന്റുമ്മയെ കുറിച്ചാണ് ആലോചിച്ചത്; ആത്മഹ ത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു; കെട്ടാൻ പോകുന്ന ആള് കൂടെ നിന്നു: ഷിയാസ് കരീം

220

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉർന്ന വിവാദത്തിന്റെ ഞെ ട്ട ലിലാണ് ആരാധകർ.

ഷിയാസ് കരീം വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഷിയാസിന് എതിരെ പീ ഡ ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. എന്നാൽ ആ സമയത്ത് ഷിയാസ് വിദേശത്തായിരുന്നു.

Advertisements

പിന്നാലെ, താരത്തെ ചെന്നൈയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അതേസമയം, താൻ ഒരുപാട് കഷ്ടപ്പെട്ടാണ് ഈ മേഖലയിൽ നിൽക്കുന്നത്. അറിയാത്ത കാര്യത്തെക്കുറിച്ചാണ് എല്ലാവരും പറയുന്നതെന്നുമായിരുന്നു മുൻപ് ഷിയാസ് പ്രതികരിച്ചിരുന്നത്.ഇതിനിടെ ഷിയാസിന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞത്. ഷിയാസ് ഭാവിവധുവിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. വിവാദങ്ങൾ അരങ്ങ് തകർക്കുന്നതിനിടയിലായിരുന്നു അദ്ദേഹം കുടുംബവിശേഷങ്ങൾ പുറത്തെത്തിയത്.

ALSO READ- ‘ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് പഠിപ്പിച്ചതിന് താങ്ക്യു പൊണ്ടാട്ടീ’; ജ്യോതികയ്ക്ക് ആശംസകളുമായി സൂര്യ; ഏറ്റെടുത്ത് ആരാധകർ

ഒടുവിൽ ഷിയാസ് ഇപ്പോഴിതാ ഈ കേസിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ്. മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഷിയാസ് ഇതിനെ കുറിച്ച് മനസ് തുറന്നത്. ജീവിതത്തിൽ നല്ലതും ചീത്തയും ഉണ്ടാകും. മോശം അവസ്ഥയിൽ നമ്മുടെ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. തനിക്കെതിരെ കേസ് വന്നപ്പോൾ ദുബായിൽ ആയിരുന്നു.

അന്ന് സമാധിപ്പിക്കാൻ ഉണ്ടായിരുന്നത് രണ്ടു സുഹൃത്തുക്കളാണ് എന്നും ഷിയാസ് പറയുന്നു. ഈ വാർത്ത വരുമ്പോൾ താൻ അവിടെ ഹോട്ടലിൽ ഒറ്റയ്ക്കാണ്. നാല് മണിക്കൂർ വളരെ ഡിപ്രസ്ഡ് ആയിരുന്നു. ആ സമയത്ത് എന്തുവേണമെങ്കിലും ചെയ്യാം, കാരണം ഇതുപോലൊരു മോശാവസ്ഥ തന്റെ ജീവിതത്തിൽ മുൻപ് ഉണ്ടായത് എന്റെ വാപ്പ രണ്ടാമതൊരു കല്യാണം കഴിച്ച് പോയതാണ്. അന്ന് ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നെന്നും ഷിയാസ് പറഞ്ഞു.

ALSO READ- രാഷ്ട്രീയം ലക്ഷ്യം; നിർണായക നീക്കവുമായി നടൻ വിജയ്; 234 മണ്ഡലങ്ങളിൽ പുതിയ പദ്ധതി

പിന്നെ ഈ കേസ് വന്നപ്പോൾ എന്റുമ്മയെ കുറിച്ചാണ് ചിന്തിച്ചത്. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി തന്നെ വേണ്ടെന്ന് വയ്ക്കുമോ എന്നൊക്കെ ചിന്തിച്ചു. ആകെ ടെൻഷനായിരുന്നു. തലചുറ്റുന്ന പോലെയൊക്കെ തോന്നി. പാനിക്ക് ആയി . പിന്നീട് വേഗം നിസ്‌കരിച്ചു, പ്രാർത്ഥിച്ചു. എല്ലാവരും ഇപ്പോഴാണ് ഇത് അറിയുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി താൻ ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഷിയാസ് പറയുന്നു.

പറയുമ്പോൾ താൻ കടന്നുപോയ കാര്യങ്ങൾ അത്രയും ഉണ്ട്. അനുഭവിച്ച കാര്യങ്ങളൊക്കെ ഇവിടെയുള്ള 90 ശതമാനം ആണുങ്ങളും അനുഭവിച്ചിട്ടുണ്ട്. ഇവർ അത് മുതലെടുക്കുമ്പോൾ ജെനുവിനായ കേസുകളെ കൂടെയാണ് അത് ബാധിക്കുക. ഉമ്മാക്ക് ഇത് കേട്ടപ്പോൾ ഭയങ്കര സങ്കടമായിരുന്നു. ഉമ്മ എന്ന നിലയിൽ ഉള്ള രീതിയിലുള്ള ഉപദേശം ഉണ്ടായിരുന്നെന്നും ഷിയാസ് പറഞ്ഞു.

പിന്നെ, കെട്ടാൻ പോകുന്ന ആളോട് ഇനി വേണമെങ്കിലും ആലോചിക്കാമെന്ന് പറഞ്ഞു. അപ്പോൾ ‘നിന്നെ കൊല്ലുമെന്നായിരുന്നു’ മറുപടി. തന്റെ കൂടെ ആള് കട്ടയ്ക്ക് നിന്നു. മരണം വരെ എന്ത് പ്രശ്നം വന്നാലും ഞാൻ കൂടെ നിൽക്കുമെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി എന്നും ഷിയാസ് തുറന്നുപറയുന്നു.

ഇതിനിടെ, തങ്ങൾ പ്രണയിച്ചല്ല വിവാഹം കഴിച്ചതെന്നും ഞങ്ങൾ കണ്ടു, പരിചയപ്പെട്ടു, വീട്ടിൽ പോയി ചോദിച്ചു. അതാണ് ഉണ്ടായതെന്നും ഷിയാസ് പറയുന്നു. കൂടാതെ തങ്ങളുടെ നിക്കാഹ് കഴിഞ്ഞുവെന്നും ഭാര്യയാണ് ഇപ്പോളെന്നും താരം തുറന്ന് പറഞ്ഞു. ഇപ്പോൾ പിജി ചെയ്യുന്നതിനായി ബ്രേക്ക് എടുത്തിരിക്കുകയാണ്. അതിനുള്ള തയ്യാറെടുപ്പിലാണ്.

താൻ മീഡിയയിൽ ആയതുകൊണ്ട് ഒരുപാട് വിവാദങ്ങളൊക്കെ ഉണ്ടാകുമെന്നും അതൊക്കെ ഓക്കെ ആണെങ്കിൽ മാത്രം കല്യാണം മതിയെന്നും ആദ്യമേ പറഞ്ഞിരുന്നുവെന്നും ഷിയാസ് വെളിപ്പെടുത്തി.

Advertisement