നമ്പൂതിരിയായത് വിവാഹശേഷം, മരിച്ചാല്‍ മകനെ കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു, ജീവിതകഥ പറഞ്ഞ് ശ്രീലത നമ്പൂതിരി

869

നാടകവേദിയില്‍ നിന്നും സിനിമാലോകത്ത് എത്തുകയും നിരവധി സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കെ കരിയറില്‍ ബ്രേക്ക് എടുത്തയാളുമാണ് നടി ശ്രീലത നമ്പൂതിരി. ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് പിന്നീട് ശ്രീലത നമ്പൂതിരി ക്യാമറയ്ക്ക് മുന്നിലെത്തിയത്.

വിവാഹത്തോടെയാണ് സിനിമ വിട്ടതെന്ന് പറയുകയാണ് താരം. തിരിച്ചെത്തിയ ശ്രീലത സിനിമയ്ക്ക് പുറമേ മിനിസ്‌ക്രീന്‍ സീരിയലുകളിലും സജീവമാണ്. ഇരുപത്തിമൂന്ന് വര്‍ഷത്തോളം നീണ്ട ഇടവേള താനെടുത്തെന്ന് പറയുകയാണ് ശ്രീലത. എതിര്‍പ്പുകളെ മറികടന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിനെ പറ്റിയും ശ്രീലത എന്ന വ്യക്തിയില്‍ നിന്നും ശ്രീലത നമ്പൂതിരിയിലേക്ക് മാറിയതിനെ കുറിച്ചും തുറന്നുപറയുകയാണ് ശ്രീലത.

Advertisements

തുടക്കത്തില്‍ തനിക്ക് പ്രണയമൊന്നും ഉണ്ടായിരുന്നില്ലെന്നും കാലടി പരമേശ്വരന്‍ നമ്പൂതിരിയെന്ന സഹതാരത്തെ അദ്ദേഹത്തിന്റെ നല്ലമനസ് കണ്ട് വിവാഹം ചെയ്യുകയായിരുന്നു എന്നും ശ്രീലത വെളിപ്പെടുത്തി.. തന്നെ കല്യാണം കഴിക്കണമെന്ന് കുറേ പേര്‍ പറഞ്ഞിരുന്നുവെന്നും ഒത്തിരി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ളതുകൊണ്ട് എല്ലാം ഉപേക്ഷിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

Also Read: ചക്കപ്പഴത്തിൽ നിന്നും അർജുൻ പിന്മാറിയതിന്റെ കാരണം യഥാർത്ഥത്തിൽ മറ്റൊന്നാണ്, അന്ന് പറഞ്ഞതൊന്നുമല്ല; സൗഭാഗ്യയുടെ വെളിപ്പെടുത്തൽ

കാലടി പരമേശ്വരന്‍ ഓരിക്കല്‍ മുക്കങ്ങ് കെട്ടിയാലെന്താ എന്ന് തന്നോട് ചോദിച്ചു. അതി നിടെ തനിക്ക് വേറെ ഏതേലും ബന്ധമുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ദുബായ്ക്കാരനുമായി ബന്ധമുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നോട് അഡ്രസ് ചോദിച്ചു.

അപ്പോഴാണ് സഹോദരന്റെ അഡ്രസ് കൊടുത്തത്. പിന്നീട് ഞാനും ഓകെയായി വിവാഹത്തിന് തയ്യാറാണെന്ന് പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്തു. സംഭവം വീട്ടില്‍ അറിഞ്ഞപ്പോള്‍ വീട്ടില്‍ കയറ്റിയില്ലെന്നും പിന്ന്ീട് താന്‍ നമ്പൂതിരിയായി എന്നും നടി പറഞ്ഞു.

Also Read: സീരിയലിൽ മാത്രമല്ല, ജീവിതത്തിലും വില്ലത്തിയാണ്, പലർക്കും എന്നെ ഇഷ്ടമല്ലെന്ന് അറിഞ്ഞത് തിരിച്ചു വന്നപ്പോൾ; ഒരിക്കൽ എല്ലാം വലിച്ചെറിഞ്ഞ് സെറ്റിൽ നിന്നും ഇറങ്ങി പോരുകയും ചെയ്തു, അർച്ചന മനോജ് പറയുന്നു

മരിച്ചാല്‍ മകനെക്കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും വലിയ വിപ്ലവമുണ്ടാക്കിയാണ് നമ്പൂതിരിയായി മാറിയതെന്നും ചിക്കന്‍ കഴിച്ചാലും മീന്‍ കഴിക്കരുതെന്നും മീന് ഭയങ്കരമായ നാറ്റമാണെന്നുമായിരുന്നു ഭര്‍ത്താവ് പറഞ്ഞതെന്നും കുറേ കാലത്തിന് ശേഷമാണ് തന്നെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറ്റിയതെന്നും ശ്രീലത പറയുന്നു.

Advertisement