പരിപാടിയിൽ അതിഥിയായി വിളിച്ചുവരുത്തി അപമാനിച്ച സംഭവം ; ചില ആളുകളുടെ യഥാർത്ഥ സ്വഭാവം ഇത്തരം പരിപാടികളിലൂടെ മനസിലാക്കാൻ സാധിച്ചു : വിശദീകരണവുമായി സന്തോഷ് പണ്ഡിറ്റ്

208

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട വിനോദ പരിപാടികളിലൊന്നാണ് സ്റ്റാർ മാജിക്ക്. പരിപാടിയിൽ പലപ്പോഴും സിനിമാ താരങ്ങൾ അതിഥികളായി എത്താറുണ്ട്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി അതിഥിയായി എത്തുന്നത് നടി നവ്യ നായരാണ്. ഒപ്പം മറ്റു സിനിമാ താരങ്ങളും എത്താറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി നിത്യ ദാസും സന്തോഷ് പണ്ഡിറ്റും പരിപാടിയിൽ പങ്കെടുത്തിരുന്നു

എന്നാൽ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി മനഃപ്പൂർവ്വം അപമാനിക്കുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ച. പരിപാടിയിലെ അവതാരകയ്ക്കും നവ്യയ്ക്കും നിത്യയ്ക്കും എതിരെയാണ് വിമർശനം ഉയർന്നത്. ഇവർ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം.

Advertisements

ALSO READ

മറ്റുള്ള സ്റ്റാർ ഹോട്ടലുകളിൽ പോകുമ്പോഴും ഭക്ഷണത്തിൽ മുടി പോലെയുള്ള സാധനങ്ങൾ കിട്ടിയിട്ടുണ്ട് എന്നാൽ അതുപോലെയല്ല ഇത് വേധു അത് കഴിച്ചിരുന്നുവെങ്കിലുള്ള അവസ്ഥ! യാത്രയ്ക്കിടയിലെ അപകടം ഒഴിവായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നിഹാലും പ്രിയയും

ഒട്ടേറെ പേരാണ് സന്തോഷിന് പിന്തുണ അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ പരിപാടിയിൽ നടന്ന സംഭവത്തെ കുറിച്ച് വിശദീകരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ ഒരു വിശദീകരണ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സന്തോഷിന്റെ പ്രതികരണം.

‘സന്തോഷ് പണ്ഡിറ്റിന്റെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും അവരുടെ അച്ഛനും അമ്മയും കൊടുത്ത സംസ്‌കാരവും ശരിയോ തെറ്റോ എന്ന് തനിക്ക് അറിയില്ല. അത് ജനങ്ങളെ കൃത്യമായി കാണിച്ചു കൊടുക്കാൻ ഈ പരിപാടി കൊണ്ട് എനിക്ക് സാധിച്ചു.

ഞാൻ ആ പരിപാടിയിൽ നിന്നും ഇറങ്ങി വന്നിരുന്നുവെങ്കിൽ കഥ ആകെ മാറിയേനെയെന്നും അവർ പറഞ്ഞത് ശരിയായതുകൊണ്ടാണെന്നും ഞാൻ കോപ്പി അടിച്ചു എന്ന് സമ്മതിക്കലായി അവർ അതിനെ വ്യാഖ്യാനിക്കുകയോ മറ്റോ ചെയ്തിരുന്നേനെ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ….

‘സോഷ്യൽ മീഡിയയിൽ സ്റ്റാർ മാജിക്കുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടാകുന്നുണ്ട്. എന്താ സംഭവിച്ചതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു ശ്രീകണ്ഠൻ നായർ ഷോയിൽ പങ്കെടുത്തിരുന്നു. അന്ന് മിമിക്രി കലാകാരൻമാരെല്ലാം കൂട്ടം ചേർന്ന് എന്നെ അറ്റാക്ക് ചെയ്തപ്പോൾ അതിന് ഞാൻ വ്യക്തമായ മറുപടി നൽകിയിരുന്നു. അതിന്റെ ഒരു ഡവലപ്ഡ് വേർഷനാണ് ഇപ്പോഴത്തെ വിവാദമെന്നാണ് എനിക്ക് തോന്നുന്നത്.

ഇപ്പോഴും ഇവരുടെ തന്നെ ഒരു പരിപാടിയിൽ ഞാൻ അതിഥിയായി പോകുന്നു. അവിടെ എന്നെ പോലെ തന്നെ അതിഥിയായി വന്ന ചില സിനിമകളിൽ ഒക്കെ അഭിനയിച്ച് പ്രശസ്തരായ രണ്ട് പഴയ നടിമാർ. എന്റെ സിനിമയായ ‘ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ’ ളിലെ ഒരു പാട്ട് പാടാൻ എന്നോടാവശ്യപ്പെട്ടു. ഞാൻ പാടി, ഉടൻ തന്നെ അവർ ‘ഗജിനി’ സിനിമയിലെ സുട്രും വിഴി ചൂടുതെ എന്ന പാട്ട് ഒപ്പം പാടി. ഓർക്കസ്ട്ര അതിനനുസരിച്ച് അവരുടെ പാട്ടിലേക്ക് മാറി. ഈ പാട്ടിൽ നിന്ന് ഞാനെന്റെ പാട്ട് അടിച്ചു മാറ്റിയതാണ് എന്ന് അവർ സ്ഥാപിക്കാൻ ശ്രമിച്ചു.

തുടർന്ന് ഞാൻ വേറൊരു പാട്ട് പാടി, അപ്പോൾ അതും മറ്റൊരു പാട്ടിൽ നിന്നും അടിച്ച് മാറ്റിയതാണെന്ന് അവർ വാദിക്കുകയും ഇത് ആവർത്തിക്കുകയും ചെയ്തു. ഞാൻ പാട്ട് പാടുമ്പോൾ എന്റെ പാട്ടിന്റെ താളത്തിൽ തുടങ്ങുന്ന ഓർക്കസ്ട്ര അവർ പാടുമ്പോൾ അവരുടെ പാട്ടിന്റേതായി മാറും. ഓർക്കസ്ട്ര അവർക്ക് വേണ്ടി വായിക്കും. അത്തരത്തിൽ 15 ഓളം പാട്ടുകളാണ് ഞാൻ പാടിയത്. അവർ കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഇതൊക്കെ അവർ ചെയ്യുന്നത് എന്റെ കരിയർ തകർക്കാനായിട്ടായിരിക്കാം. ആദ്യം ഞാൻ വിചാരിച്ചത് ഇതൊക്ക വളരെ ആകസ്മികമാണ് എന്നാണ്, എന്നാൽ രണ്ടും മൂന്നും പാട്ടുകളിൽ ഇത് തുടർന്ന് വന്നപ്പോളാണ് തനിക്ക് തോന്നിയത് ഇതൊക്കെ സ്‌ക്രിപ്റ്റഡ് ആകാം എന്ന്. ഞാൻ പാട്ട് ചെയ്യുന്നത് മറ്റ് പാട്ടിൽ നിന്ന് അടിച്ച് മാറ്റിയാണ് എന്ന് വരുത്തി തീർക്കുന്നതിനായി ഗെയിം കളിക്കുന്നതായിരിക്കാമെന്ന് എനിക്ക് തോന്നി.

ALSO READ

ബോളിവുഡ് സിനിമാലോകത്തും മോൻസന് ബന്ധമുണ്ടോ? മോൻസന്റെ കൈവശമുണ്ടായിരുന്ന പോർഷെ ബോക്സ്റ്റർ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ബോളിവുഡ് താരം കരീന കപൂറിന്റെ പേരിൽ

ഏറ്റവുമൊടുവിൽ ഞാൻ എല്ലാത്തിനും മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. എല്ലാ പാട്ടുകളും എഴുപത്തിരണ്ട് രീതികളിലാണ് ചർച്ച ചെയ്യാൻ കഴിയുക. ലോകത്തിലെ എത്ര വലിയ പ്രഗത്ഭർക്കും അങ്ങനെയേ സാധിക്കുകയുള്ളു. പിന്നെ ഓരോരുത്തരും ഓരോ പാട്ടിനെയും പുതുമയുള്ളതാക്കി എടുക്കുക എന്നതാണ് ചെയ്യാനാകുന്നത്. അത്തരത്തിലൊരു ഗിമ്മിക്‌സ് തന്നെയാണ് നടക്കുന്നത്. ഞാനൊരു മ്യൂസിക് ഇട്ടാൽ ഒരു നൂറ് പാട്ട് പാടാൻ കഴിയും. അതിനർത്ഥം അടിച്ച് മാറ്റിയതാണ് എന്നല്ല.

നിങ്ങൾക്ക് എന്റെ പാട്ട് അടിച്ച് മാറ്റിയതാണെന്ന് തോന്നുന്നു എങ്കിൽ ആദ്യം നിങ്ങൾ ഗജിനിയിലെ പാട്ടിന്റെ കരോക്ക ഇട്ട് എന്റെ പാട്ടും പാടു. അത് ഒരുപോലെയാണെങ്കിൽ ഞാൻ സമ്മതിക്കാം. അല്ലാതെ വെറുതെ അനാവശ്യമായി ഒരു ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും ഇത്രയേ എനിക്ക് പറയാൻ ഉള്ളൂവെന്നും വേദിയിൽ വെച്ച് പറഞ്ഞുവെന്ന് സന്തോഷ് പണ്ഡിറ്റ് വീഡിയോയിൽ പറഞ്ഞു. ഇത് അവർക്ക് മനസിലാക്കാനാകുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ലെന്നും താരം വീഡിയോയിൽ പറഞ്ഞു.

സ്റ്റാർ മാജിക് എന്ന പരിപാടി സത്യത്തിൽ തമാശയാണ് ഉദ്ദേശിക്കുന്നത്. പക്ഷെ അതേ തമാശ പരിപാടിയിൽ ക്ഷണിക്കപ്പെട്ട് വരുന്ന ഒരു അതിഥിയോട് മര്യാദകേട് കാണിക്കാനുള്ള ലൈസൻസല്ല. അതിഥി ദേവോ ഭവഃ എന്നാണല്ലോ. നിങ്ങളെ ഒരാൾ ബഹുമാനിക്കണമെങ്കിൽ നിങ്ങൾ അങ്ങോട്ട് ബഹുമാനിക്കണം. നിങ്ങളെ ഇങ്ങോട്ട് ഒരാൾ സ്നേഹിക്കണമെങ്കിൽ നിങ്ങൾ അങ്ങോട്ടും സ്‌നേഹിക്കണം. ഇതിന്റെയെല്ലാം അർത്ഥം മനസിലാക്കാൻ സാധിക്കുന്ന എത്ര പേർ ഉണ്ടെന്ന് എനിക്ക് അറിയില്ല. അതിനെ കുറിച്ചൊന്നും കൂടുതൽ ഞാൻ പറയുന്നില്ല.

സന്തോഷ് പണ്ഡിറ്റും കൂടി അറിഞ്ഞു കൊണ്ട് സ്‌ക്രിപ്റ്റാണോ എന്ന് കുറെ പേർ ചോദിക്കുന്നത് കൊണ്ടാണ് വീഡിയോയിലൂടെ വിശദീകരണം തരുന്നത്. തനിക്ക് കൂടി അറിവുള്ള സ്‌ക്രിപ്റ്റാണ് എന്ന തരത്തിലാണ് പലർക്കും വീഡിയോ കണ്ട് തോന്നിയതെന്ന് പലരും പറഞ്ഞറിഞ്ഞു. ഈ രീതിയിൽ ഒരാൾ തന്റെ പാട്ടിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ ആരും സ്വാഭാവികമായും കൂട്ട് നിൽക്കില്ലെന്നാണ് അവരോടൊക്കെ താൻ പറഞ്ഞത്. അതുകൊണ്ട് തന്നെ ഞാൻ ഇത് അറിഞ്ഞിട്ടില്ല എന്നേ എനിക്ക് പറയാനുള്ളൂ.

സ്റ്റാർ മാജിക്ക് പരിപാടിയുടെ അണിയറ പ്രവർത്തകരാണ് ഇത് സ്‌ക്രിപ്റ്റഡ് ആണോ എന്നൊക്കെ പറയേണ്ടത്. പരിപാടിയുടെ ഡയറക്ടറോട് ഇത് നിങ്ങൾ ചോദിക്കണം. ഡയറക്ടർക്ക് വേണമെങ്കിൽ ഇതിൽ ഇടപെടാമായിരുന്നു. ഒരാളെ മനപ്പൂർവ്വം അപമാനിക്കാതിരിക്കാമെന്ന് ചിന്തിക്കാമായിരുന്നു. ചില ആളുകൾ സന്തോഷ് പണ്ഡിറ്റിന്റെ കരിയർ നശിപ്പിക്കാനായി ചെയ്തതായിരിക്കാം.

അല്ലെങ്കിൽ നമ്മൾ മാത്രം അറിഞ്ഞ പരിപാടി എഡിറ്റ് ചെയ്ത് നൽകാമായിരുന്നു. ഒരാളുടെ കുടുംബം തകർത്തിട്ട് റേറ്റിംഗ് കൂട്ടേണ്ട ആവശ്യമില്ലായിരുന്നു. ഇങ്ങനെയും ഒരു ഒപ്ഷൻ ഉണ്ടായിരുന്നുവെന്നാണ് താൻ പറഞ്ഞതെന്നും ചില ആളുകളുടെ യഥാർത്ഥ സ്വഭാവം ഇത്തരം പരിപാടികളിലൂടെ മനസിലാക്കാൻ സാധിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് വീഡിയോയിൽ പറയുന്നുണ്ട്.

Advertisement