‘പാര്‍ക്കില്‍ വെച്ച് നായകന്റെ മടിയിലിരിക്കണം, നായകന്‍ നക്കിയ ഐസ്‌ക്രീം തന്നെ കഴിക്കണം’; വാശി പിടിച്ചിട്ടും നിരസിച്ച രംഗത്തെ കുറിച്ച് വെളിപ്പെടുത്തി സുഹാസിനി

481

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ നടിയാണ് സുഹാസിനി. ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ സുഹാസിനി അഭിനയിച്ചിട്ടുണ്ട്. നെഞ്ചെത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനി അഭിനയലോകത്തേക്ക് എത്തിയത്.

പിന്നീട് സിനിമയില്‍ സജീവമായി മാറി. നാലുപതിറ്റാണ്ടിലേറെയായി മലയാളം തമിഴ് തെലുങ്ക് സിനിമകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മണിരത്‌നവുമായുള്ള വിവാഹം. തന്റെ കരിയറില്‍ വെറും 20 മാസം മാത്രമേ ബ്രേക്കെടുത്തിട്ടുള്ളൂവെന്ന് സുഹാസിനി പറഞ്ഞിരുന്നു. തമിഴ്, മലയാളം സിനിമയില്‍ സജീവമായിരുന്ന സുഹാസിനി പ്രധാനപ്പെട്ട എല്ലാ നായകന്മാരുടേയും നായികയായി അഭിനയിച്ചിരുന്നു.

Advertisements


സുഹാസിന് ഇപ്പോള്‍ ഭര്‍ത്താവും സംവിധായകനുമായ മണിരത്നത്തിനൊപ്പം ‘മദ്രാസ് ടാക്കീസ്’ എന്ന നിര്‍മ്മാണക്കമ്പനി നടത്തിവരുകയാണ്. മണിരത്നത്തിന്റെ നിരവധി ചിത്രങ്ങളില്‍ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സുഹാസിനി സജീവമാണ്.

ഇപ്പോഴിതാ താന്‍ ചെയ്യില്ലെന്ന് തീര്‍ത്ത് പറഞ്ഞ ഒരു സീനിനെ കുറിച്ച് പറയുകയാണ് സുഹാസിനി. തന്നോട് നായകന്റെ മടിയിലിരിക്കാന്‍ പറഞ്ഞപ്പോള്‍ താനത് നിരസിച്ചു എന്നാണ് താരം വെളിപ്പെടുത്തിയത്.

ALSO READ- പ്രീ മാരിറ്റല്‍ സെ ക് സ് മാക്‌സിമം ഒഴിവാക്കുക, ഒരിക്കലും ഒരു ക്രൈം അല്ല, പക്ഷെ കെയര്‍ഫുള്ളായി കൈകാര്യം ചെയ്തില്ലെങ്കില്‍… ഗായത്രി സുരേഷ് പറയുന്നത് കേട്ടോ

സംവിധായകന്‍ തന്നോട് ആ രംഗത്തില്‍ നായകന്റെ മടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു, താന്‍ അത് നിരസിച്ചു. ‘ഇത് ഒരു പാര്‍ക്കാണ്, ഇന്ത്യയില്‍ 1981ല്‍ ഒരു സ്ത്രീയും ഒരു പാര്‍ക്കില്‍ പുരുഷന്റെ മടിയില്‍ ഇരിക്കില്ല, അതിനാല്‍ ഞാനും അങ്ങനെ ഇരിക്കില്ല’- എന്ന് തീര്‍ത്ത് പറയുകയായിരുന്നു.

ഈ സീനില്‍ തന്നെ നായകന്‍ ഒരു ഐസ്‌ക്രീം നക്കുന്നതും തനിക്ക് അത് നല്‍കുന്നതുമായ ഒരു ഷോട്ട് ഉണ്ടായിരുന്നു. ാന്‍ പറഞ്ഞു ഇല്ല, താന്‍ അതേ ഐസ്‌ക്രീം കഴിക്കില്ല, സീന്‍ മാറ്റണം. തനിക്ക് മറ്റൊരു ഐസ്‌ക്രീം വേണം എന്നു പറയുകയായിരുന്നു.

എന്നാല്‍ ഈ പറഞ്ഞത് കേട്ട് അത് നിരസിക്കാന്‍ പാടില്ലാത്തത് പോലെ തന്റെ ഡാന്‍സ് ഡയറക്ടര്‍ ആശ്ചര്യപ്പെട്ടു. എന്നാല്‍, താന്‍ പറഞ്ഞു, തീര്‍ച്ചയായും തനിക്ക് ഒരു ഐസ്‌ക്രീം നിരസിക്കാം. താന്‍ അത് തൊടില്ലെന്ന് പറയുകയായിരുന്നു.

ALSO READ-‘ലാലേട്ടനെ എന്തിനാണ് ഒറ്റിക്കൊടുത്തത്’; ഒരുപാട് ആരാധകര്‍ ഇപ്പോഴും ചീത്ത വിളിക്കാറുണ്ടെന്ന് നടി അഞ്ജലി നായര്‍

കൂടാതെ തന്റെ സഹപ്രവര്‍ത്തകയായ ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി സുഹാസിനി പറഞ്ഞു. ശോഭനയോട് ഒരു സീന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ അത് വിസമ്മതിച്ചിരുന്നു. അപ്പോള്‍ എന്തിനാണ് സുഹാസിനിയെപ്പോലെ പെരുമാറുന്നതെന്നാണ് അവര്‍ ചോദിക്കുകയായിരുന്നു.

‘ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ശോഭന ഒരു സീന്‍ ചെയ്യാന്‍ പോയപ്പോള്‍ സംവിധായകന്‍ അവളോട് ‘നിങ്ങള്‍ ആരാണെന്നാണ് നിങ്ങള്‍ കരുതുന്നത്, നിങ്ങള്‍ സുഹാസിനിയാണോ? എന്ന് ചോദിക്കുകയായിരുന്നു.’സുഹാസിനി വെളിപ്പെടുത്തി.

‘നിങ്ങള്‍ക്കെന്താണ് ഇത്ര പ്രത്യേകത? എന്തുകൊണ്ടാണ് ഞാന്‍ സുഹാസിനിയാണോ എന്ന് സംവിധായകര്‍ എന്നോട് ചോദിക്കുന്നത്? എന്ന് അവള്‍ തന്നോട് ചോദിക്കുകയായിരുന്നു.


അപ്പോള്‍ ഞാന്‍ ‘അതെ! കൂടുതല്‍ സുഹാസിനികളും കൂടുതല്‍ ശോഭനമാരും ഉണ്ടാകണം, എന്നാലേ ആളുകള്‍ നിഷേധിക്കലുകളോട് പൊരുത്തപ്പെടുകയുള്ളൂവെന്ന് താന്‍ പറഞ്ഞുവെന്നും സുഹാസിനി വെളിപ്പെടുത്തി.

Advertisement