നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വന്‍ വിവാദത്തിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
അതേസമയം, സുരേഷ് ഗോപിക്ക് ഈ വിഷയത്തില്‍ പിന്തുണയനും നാനാതുറയില്‍ നിന്നും ലഭിക്കുകയാണ്. സുരേഷ് ഗോപിയുടേത് അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെ ഒരു പിതാവിന്റെ വാത്സല്യമാണ് എന്നാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. വ്യക്തിപരമായി അരിയുന്നവരെല്ലാം സുരേഷ്‌ഗോപിയെ പിന്തുണയ്ക്കുകയാണ്.
ALSO READ- വെറും 17500 ; സൂര്യ ധരിച്ച ടീഷര്‍ട്ടിന്റെ വില കേട്ട് ആരാധകരുടെ കിളി പോയി
ഇതിനിടെ ഇപ്പോള്‍ സുരേഷ് ഗോപിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന് എന്നാണ് ജോയ് മാത്യു പറയുന്നത്.
ജോയ് മാത്യൂ ഫേസ്ബുക്കില്‍ പങ്കിട്ട കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ: സന്ദേശം ”സിനിമ ഇറങ്ങി ഇന്നേക്ക് 32 വര്‍ഷം പൂര്‍ത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതില്‍ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാന്‍ മലയാളികളുടെ രാഷ്ട്രീയ പാര്‍ട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല.” സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം.
ALSO READ-സീരിയല്‍ നടി രജ്ഞുഷ മേനോന്‍ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍
അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം. അതായിരിക്കും അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്.
(ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാര്‍ട്ടിക്കാരെ പരിചയപ്പെടാന്‍ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ഇന്നുമുതല്‍ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു).