സുരേഷ് ഗോപിക്ക് ഒപ്പം വേദി പങ്കിടാന്‍ വിലക്ക്; എന്നിട്ടും പ്രൊഫ. എംകെ സാനുവിന്റെ ഏറ്റവും വലിയ അഭിലാഷം സാധ്യമാക്കാന്‍ സുരേഷ് ഗോപി; വാക്ക് നല്‍കി താരം

2557

സുരേഷ് ഗോപി, ഒരു നല്ല നടന്‍ മാത്രമല്ല, മനുഷ്യസ്നേഹിയും രാഷ്ട്രീയപ്രവര്‍ത്തകനും കൂടിയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാന്‍ താരത്തിന് ഒരു മടിയുമില്ല. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരം നിരവധി പേരുടെ കണ്ണീരൊപ്പാന്‍ കൂടെയുണ്ട്. ഇതിനിടെ സുരേഷ് ഗോപി പറഞ്ഞ അഭിപ്രായം വലിയചര്‍ച്ചയുമായിരുന്നു.

തനിക്ക് അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. തനിക്ക് ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണമെന്നും അതിന് താഴമണ്‍ കുടുംബത്തില്‍ ജനിക്കണമെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവേദിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Advertisements

സുരേഷ് ഗോപി പുരസ്‌കാരം വാങ്ങിയ ഈ ചടങ്ങില്‍ പ്രൊഫ. എംകെ സാനുവും പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ ഈ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എംകെ സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയിരുന്നു.

ALSO READ- മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചതിന് ആ സംവിധായകന്‍ വഴക്ക് പറഞ്ഞു, ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യരുതെന്ന് പറഞ്ഞു, രജനി ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സീത

അദ്ദേഹം ചടങ്ങില്‍ നിന്നും പിന്മാറാന്‍ കാരണം സുരേഷ് ഗോപി ആണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ ഇത് അറിഞ്ഞ കാര്യം പോലും ആയിരുന്നില്ല എന്ന് സുരേഷ് ഗോപി പറയുകയാണ്. കൂടാതെ, ഇതിനെ കുറിച്ച് സുരേഷ് ഗോപി വേദിയില്‍ സംസാരിച്ചതിങ്ങനെ: ‘പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം പ്രഖ്യാപിച്ചതുമുതല്‍ ഒരു ഗൂഢസംഘം തന്റെ പേരിന് കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുകയാണ്. തുരന്നെടുക്കല്‍ മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയവൃന്ദത്തിന്റെ കുടില തന്ത്രമാണിത്.’

‘അവരുടെ ചില ദുഷിച്ച പ്രവര്‍ത്തനഫലമായാണ് അവാര്‍ഡ് വിതരണച്ചടങ്ങില്‍ നിന്ന് പ്രൊഫ. എംകെ സാനുവിന് ഒഴിഞ്ഞുനില്‍ക്കേണ്ടി വന്നത്. അതല്ലാതെ ഞാന്‍ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കവര്‍ന്നിട്ടുമില്ല. ദളിതന്റെ പേരില്‍ വോട്ട് വാങ്ങിയവര്‍ ആകാശവാഹിനികളില്‍ പറക്കുകയും ചിക്കമംഗളുരുവില്‍ തോട്ടം വാങ്ങുകയുമാണ്.’

ALSO READ-ക്ലാസ്സിക് ചിത്രങ്ങള്‍ ചെയ്യേണ്ട നടനായിരുന്നു, മോഹന്‍ലാല്‍ ഇങ്ങനെ ആയിപ്പോയതില്‍ പ്രയാസമുണ്ട്, ഇപ്പോള്‍ ചെയ്യുന്ന സിനിമകളില്‍ താത്പര്യമില്ല, തുറന്നുപറഞ്ഞ് സുകുമാരന്‍

‘പ്രൊഫ. എംകെ സാനുവിന്റെ കാലില്‍ ശിരസ്സ് തൊട്ടുകൊണ്ട് പുരസ്‌കാരം സ്വീകരിക്കുന്നു. അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷ്. അമ്മയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്’- എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.

ഇതിനു പിന്നാലെ എംകെ സാനുവിന്റെ ചിരകാല അഭിലാഷം നിറവേറ്റാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ്.വിക്രാന്ത് കാണണമെന്ന പ്രൊഫ. എംകെ സാനുവിന്റെ ആഗ്രഹമാണ് സുരേഷ് ഗോപി സഫലമാക്കുന്നത്.

ഡിസംബര്‍ ഒന്നിന് അദ്ദേഹത്തെ വിക്രാന്തിലെത്തിക്കുമെന്നാണ് സുരേഷ് ഗോപി വാക്കുനല്‍കിയിരിക്കുന്നത്.പുരസ്‌കാര വേദിയില്‍ തനിക്ക് നഷ്ടമായ അവകാശത്തെ ഇതിലൂടെ ഞാന്‍ തിരികെപ്പിടിക്കുമെന്നാണ് താരം ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയുംചെയ്തു.

സാനു മാഷിന്റെ ആഗ്രഹം ഇതാണെന്ന് അറിഞ്ഞ സുരേഷ് ഗോപി പ്രധാനമന്ത്രിയെ കണ്ട അവസരത്തിലാണ് ഈ ആഗ്രഹം അറിയിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു. സന്ദര്‍ശനത്തിനുള്ള അവസരമൊരുക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരിക്കുകയാണെന്നാണ് വിവരം.

Advertisement