വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്ക്, 8 കോടി രുപ പിഴയും

42

ചെന്നൈ: സൂപ്പര്‍ ഹിറ്റ് ഹാസ്യ നായകന്‍ വടിവേലുവിന് തമിഴ് സിനിമയില്‍ അപ്രഖ്യാപിത വിലക്ക് എന്ന് സൂചന. വടിവേലുവിനെതിരെ സംവിധായകന്‍ ശങ്കര്‍ രംഗത്തു വന്നത് വലിയ ഏറെ ചര്‍ച്ചയായിരുന്നു. ‘ഇംസൈ അരസന്‍ 24-ാം പുലികേശി’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ശങ്കര്‍. നായകന്‍ വടിവേലുവും. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ തന്നെ നടനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഷൂട്ടിങുമായി സഹകരിക്കുന്നില്ലെന്നും, പ്രതിഫലം കൂട്ടി ചോദിച്ചെന്നും, ജൂനിയര്‍ താരങ്ങളുമായി സഹകരിക്കുന്നില്ലെന്നുമൊക്കെയുളള ആരോപണങ്ങള്‍ വന്നു. എന്നാല്‍ തന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് വടിവേലു പ്രതികരിച്ചു. ഈ പ്രശ്നം നടികര്‍ സംഘത്തിന്റെ മുന്നിലെത്തിയിരുന്നു. വടിവേലു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സംഘടന പറഞ്ഞു.

Advertisements

എന്നാല്‍ ആരോഗ്യപരവും, സാമ്പത്തികമായ അഭപ്രായ വ്യത്യാസവും കാരണം ഈ ചിത്രത്തില്‍ തുടര്‍ന്നഭിനയിക്കില്ലെന്ന നിലപാടിലാണ് വടിവേലു. ഇതോടെ ഇപ്പോള്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലും പരാതിയെത്തി. 9കോടി രൂപ ഇതുവരെ നിര്‍മ്മാതാക്കള്‍ മുടക്കി കഴിഞ്ഞു. പടം മുടങ്ങിയാല്‍ അതു വലിയ ബാധ്യതയാകുമെന്ന് ഇവര്‍ പറഞ്ഞു. 8 കോടി രൂപ വടിവേലു നഷ്ട പരിഹാരമായി നല്‍കേണ്ടി വരുമെന്നും സൂചനയുണ്ട്. ഇതോടെ സംഘടനകള്‍ വടിവേലുവിന് പരസ്യ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി അപ്രഖ്യാപിത വിലക്ക് തുടങ്ങി കഴിഞ്ഞു.

Advertisement