വൈശാലിയിൽ ഋശ്യശൃംഗൻ ആവേണ്ടത് ഞാനായിരുന്നു, പക്ഷേ: വെളിപ്പെടുത്തലുമായി വിനീത്

134

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് നടൻ വിനീത്. അഭിനേതാവ് മാത്രമല്ല നല്ലൊരു നർത്തകൻ കൂടിയാണ് വിനീത്. സ്‌കുൾ കലോൽസവ വേദിയിൽ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴകത്തും ശക്തമായ ക്ലാസ്സിക് വേഷങ്ങളും കൊമേഴ്‌സ്യൽ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. നഖക്ഷതങ്ങൾ, ഇടനാഴിയിൽ ഒരു കാലൊച്ച, സർഗം, പരിണയം തുടങ്ങി നിരവധി കലാമൂല്യമുള്ള ക്ലസ്സിക് ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം നായകനായി എത്തിയിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ തനിക്ക് നഷ്ടപ്പെട്ടു പോയ മലയാളത്തിലെ ഒരു ക്ലാസിക് ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് വിനീത്. മലയാളത്തിന്റെ അനുഗ്രഹീത സംവിധായകൻ ഭരതൻ സംവിധാനം ചെയ്ത വൈശാലിയിൽ ആദ്യം തന്നെയാണ് അദ്ദേഹം ഋശ്യശൃംഗന്റെ റോളിൽ കാസ്റ്റ് ചെയ്യാനിരുന്നതെന്നാണ് വിനീത് പറയുന്നത്.

എന്നാൽ വൈശാലി ആരംഭിച്ചപ്പോൾ ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമയുടെ തമിഴ് പതിപ്പിന് വേണ്ടി ഡേറ്റ് നൽകി പോയതു കൊണ്ട് അത് സാധ്യമായില്ലെന്നും വിനീത് പറയുന്നു. കൂടാതെ സിനിമയിലെ തന്റെ ബന്ധുക്കളായ പത്മിനി സുകുമാരി ശോഭന എന്നിവരെക്കുറിച്ച് വിനീത് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ഇതാദ്യമായി തുറന്നു പറയുകയും ചെയ്യുന്നു.

വിനീതിന്റെ വാക്കുകൾ ഇങ്ങനെ:

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. സിനിമയുടെ കഥയും, സന്ദർഭവും,അഭിനയിക്കേണ്ട വിധവും എല്ലാം ഭരതേട്ടൻ വിശദമായി പറഞ്ഞു തന്നു. ഋഷ്യശൃംഗന്റെ ഒപ്പമുള്ള മാൻപേടയ്ക്ക് പകരമായി അവിടെയുള്ള പശുക്കുട്ടിയെ കൂടെ നിർത്തി ഫോട്ടോയും എടുത്തു.

ഋഷ്യശ്യംഗൻ എന്ന് പേരിട്ടിരുന്ന ആ പ്രോജക്റ്റ് നടന്നില്ല. രണ്ടു വർഷം കഴിഞ്ഞ് വൈശാലി എന്ന പേരിൽ ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങുമ്പോൾ ഇടനാഴിയിൽ ഒരു കാലൊച്ചയുടെ തമിഴ് പതിപ്പിനു വേണ്ടി എന്റെ ഡേറ്റ് ബ്ലോക് ആയി പോയിരുന്നു.

അച്ഛന്റെ ചേട്ടന്റെ ഭാര്യയാണ് പപ്പി അമ്മ. പപ്പി അമ്മയുടെ സഹോദരന്റെ മകളായ ശോഭന എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ്. ജന്മാന്തരങ്ങളിൽ ആണ് ഞാനും ശോഭനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മാനത്തെ വെള്ളിത്തേരിൽ നായനും, നായികയുമായതെന്നും വിനീത് പറയുന്നു.

Advertisement