കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ എട്ട്‌പേർ ലൈംഗികമായി പീഡിപ്പിച്ചു; പ്രതികൾ അമ്മയുടെ സ്ഥിരം സന്ദർശകരായ യുവാക്കൾ; തന്റെ ചിത്രങ്ങൾ പ്രതികളുടെ കൈവശം ഉണ്ടെന്നും പെൺകുട്ടി

37

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ എട്ട് പേർ പലപ്പോഴായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. പലപ്പോഴായി പലയിടങ്ങളിൽ വെച്ച് തന്നെ എട്ട് പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കുട്ടി തന്നെ മൊഴി നൽകി.

കോഴിക്കോടുള്ള സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോൾ കുട്ടിയുള്ളത്. സംരക്ഷണ കേന്ദ്രം അറിയിച്ചതോടെ പോലീസ് കേസെടുത്തു.

Advertisements

തന്നെ യുവസുഹൃത്തിനെതിരെയായിരുന്നു ആദ്യം പെൺകുട്ടി പീഡനാരോപണം ആരോപണം ഉന്നയിച്ചത്. എന്നാൽ സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് അറിഞ്ഞതോടെ അമ്മതന്നെയാണ് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

സുഹൃത്ത് കൂടാതെ മറ്റ് ഏഴ് പേർ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നൽകി.

നല്ലളം, ബേപ്പൂർ, ചേവായൂർ, മാറാട്, പന്തീരാങ്കാവ് എന്നിവടങ്ങളിലുള്ളവരാണ് പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്.

വീടുകളിൽ എത്തിച്ചാണ് പലരും പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതികൾക്കൊപ്പം ബീച്ചിലും സിനിമ തിയേറ്ററുകളിലും പോയിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞു.

പെൺകുട്ടിയുടെ അമ്മ കട നടത്തി വരികയാണ്. ഇവിടെ സ്ഥിരമായി വരുന്ന യുവാക്കളാണ് കുട്ടിയെ ലൈംഗിക പീഡനത്തിനരയാക്കിയവരിൽ പലരുമെന്നാണ് വിവരം.

ഇവരുടെ മൊബൈൽ ഫോണുകളിൽ തന്റെ ഫോട്ടോകൾ ഉണ്ടെന്നും പെൺകുട്ടി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Advertisement