മാളുവിന്റെ സ്വപ്‌നമായിരുന്നു ഒരു കുഞ്ഞാവ ഞങ്ങളേക്കാളേറെ കൊതിച്ചത് അവളാണ് ; കൊഞ്ചിക്കാനും കൂട്ടിരിക്കാനും ഞാനുണ്ടാകുമെന്ന് വേദനയിലും ആവേശത്തോടെ അവൾ പറഞ്ഞിരുന്നു : വിസ്മയയുടെ ഓർമ്മയിൽ സഹോദരൻ വിജിത്ത്

122

കേരളത്തിലെ ജനങ്ങൾക്ക് ഒരിയ്ക്കലും മറക്കാൻ കഴിയില്ല വിസ്മയയെ ഗാർഹിക പീ ഡ നം മൂലം ജീവഹാനി സംഭവിച്ച ബി.എ.എം.എസ്. വിദ്യാർഥിനിയായിരുന്ന വിസ്മയയുടെ ആ ചിരിച്ച മുഖം ഇന്നും മലയാളിയ്ക്ക് ഒരു വേദനയാണ്. ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് വിസ്മയ യാത്രയായത്. വിസ്മയുടെ കുടുംബം ഇന്നും ആ വേദനയിൽ നീറുകയാണ്.

തന്റെ കുഞ്ഞിനെ ഒക്കത്തേറ്റി മാളു നിൽക്കുന്ന സങ്കൽപ ചിത്രം ഹൃദയത്തോടു ചേർത്തു നിർത്തി വിസ്മയയുടെ ഹപോദരൻ വിജിത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കുഞ്ഞാവയെ കൊഞ്ചിക്കാൻ കൊതിച്ച മാളുവെന്ന വിസ്മയയെ പറ്റി, മരണമില്ലാത്ത ആ ഓർമ ചിത്രത്തെക്കുറിച്ച് പറയുകയാണ് വിജിത്ത്.

Advertisements

ALSO READ

അമ്മയെ മിസ് ചെയ്യുമ്പോൾ ആ വോയ്സ് കേൾക്കും, ആ വാത്സല്യം അറിയും: അമ്മ വിടപറഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോഴും മുറിവുണങ്ങാതെ നടി ജൂഹി റിസ്തുഗി

‘മാളൂ… മോളേ… ഇതാ നീ കൊതിച്ച വാവ. നീ താഴത്തു വയ്ക്കാതെ നോക്കിക്കോളാം എന്ന് എന്നോട് വാക്കു പറഞ്ഞ കൺമണി…’ലിവിങ് റൂമിലെ വിസ്മയയുടെ ചിത്രത്തിന് അഭിമുഖമായി തന്റെ കുഞ്ഞാവയെ ചേർത്തു നിർത്തി വിജിത്ത് ഇതു പറയുമ്പോൾ ആ വാക്കുകൾ മുഴുമിക്കുന്നുണ്ടായിരുന്നില്ല.

തന്റെ കുഞ്ഞിനെ ലാളിക്കാൻ മറ്റാരേക്കാളും കൊതിച്ച മാളു. അവൾ ഇന്നീ ലോകത്തില്ല. ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന വിസ്മയയുടെ ചിത്രത്തിലേക്ക് വിജിത്തിന്റെ കുഞ്ഞിന്റെ കൈകൾ അപ്പോൾ ഒന്നുമറിയാതെ എത്തിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ആ കാഴ്ച കൂടിയായപ്പോൾ വിസ്മയയുടെ ഓർമകൾ പിന്നെയും ആ വീടിനെ കണ്ണീർക്കടലാക്കി.

കൂടപ്പിറപ്പായ വിജിത്തിന്റെയും കുഞ്ഞിനെ വിസ്മയ കയ്യിലേന്തി നിൽക്കുന്ന സങ്കൽപ ചിത്രം പിറവിയെടുക്കുന്നതിനു മാസങ്ങൾക്കു മുമ്പ് സംഭവിച്ച കാഴ്ചയാണിത്. സങ്കടമഴ പെയ്തു തോരാത്ത ആ വീട്ടിലേക്ക് കൺമണി എത്തുമ്പോൾ വിസ്മയയുടെ സഹോദരൻ വിജിത്തിനും അച്ഛൻ ത്രിവിക്രമൻ നായർക്കും അമ്മ സജിതയ്ക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നു പോലും തിരിച്ചറിയാനാകുന്നില്ല. പക്ഷേ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ ആറു മാസക്കാരൻ കുഞ്ഞാവ നീൽ കൊഞ്ചിച്ചിരിക്കുമ്പോൾ ആ പുഞ്ചിരിയിൽ അവർ തങ്ങളുടെ മാളുവിനെ കാണും… അവളുടെ ഓർമകളെ തൊട്ടറിയും.

തന്റെ പെങ്ങളും കുഞ്ഞുമൊക്കെയുള്ള ഒരു സന്തോഷ ചിത്രം ഒരായിരം വട്ടം വിജിത്ത് മനസിൽ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരുന്നു. പക്ഷേ അത് സംഭവിക്കും മുമ്പേ വിധി ആ പുഞ്ചിരിയെ നിർദാക്ഷിണ്യം തിരിച്ചെടുത്തു കൊണ്ടു പോയി.

എന്റെ കുഞ്ഞാവ… മാളുവിന്റെ സ്വപ്നം ഞങ്ങളേക്കാളേറെ കൊതിച്ചത് അവളാണ്. കൊഞ്ചിക്കാനും കൂട്ടിരിക്കാനും ഞാനുണ്ടാകുമെന്ന് ആവേശത്തോടെ പറഞ്ഞതും അവളാണ്. അവൾ ഈ ലോകത്തു നിന്ന് പോകുമ്പോൾ എന്റെ ഭാര്യ ഡോ. രേവതി ആറു മാസം ഗർഭിണിയാണ്. പക്ഷേ അവൾ കൊഞ്ചിക്കാൻ കൊതിച്ച കുഞ്ഞാവ ഈ ഭൂമിയിലേക്ക് വന്നപ്പോൾ അവളില്ലാതെ പോയി. എനിക്കുറപ്പുണ്ട്… അരികിലില്ലെങ്കിലും അകലെയെവിടെയോ മറഞ്ഞിരുന്ന് മാളുവെന്റെ മോനെ കാണുന്നുണ്ട്. എന്റെ കുഞ്ഞിന്റെ സ്വപ്നങ്ങളിലെത്തി അവനോട് വർത്താനം പറയുന്നുണ്ട്. വിജിത്ത് കണ്ണുനീർ തുടച്ച് പറഞ്ഞു തുടങ്ങുകയാണ്.

ALSO READ

ആളുകൾക്ക് കാണേണ്ടത് അതാണ്, അല്ലാതെ എന്റെ സാരിയോ ആഭരണങ്ങളോ അല്ല: തുറന്നു പറഞ്ഞ് ‘സ്വാതി നക്ഷത്രം ചോതി, മിസ്സിസ് ഹിറ്റ്‌ലർ’ താരം അഞ്ജലി റാവു

എന്റെ കല്യാണം നടക്കുമ്പോഴൊക്കെ വിസ്മയ വളരെ ആക്ടീവായി ഞങ്ങൾക്കു ചുറ്റുമുണ്ട്. എല്ലാ പ്രശ്‌നങ്ങളും ദുഖങ്ങളും മറച്ചു വച്ച് അവൾ അവസാനമായി ചിരിച്ചു നിന്നത് എന്റെ വിവാഹത്തിന് ആയിരുന്നിരിക്കണം. വിവാഹത്തിന്റെ വിഡിയോ നോക്കിയാൽ അറിയാം. ഡാൻസൊക്കെ മാളു അത്രയേറെ സന്തോഷവതിയായിരുന്നു. അന്നു തൊട്ടേ പ്രശ്‌നങ്ങൾ പുകഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാകണം കിരണിന്റെ വീട്ടുകാരൊന്നും വിവാഹത്തിൽ സംബന്ധിച്ചിരുന്നില്ല.

കിരണിന്റെ വീട്ടിലെ പ്രശ്‌നങ്ങളെ തുടർന്ന് സഹികെട്ട് അവൾ കുറേക്കാലം വീട്ടിലുണ്ടായിരുന്നു. അവളും എന്റെ ഭാര്യ രേവതിയു നല്ല കൂട്ടായിരുന്നു. വിവാഹത്തിനു ശേഷം ഉടൻ തന്നെ ഒരു കുഞ്ഞിനു വേണ്ടി ഞങ്ങൾ പ്ലാൻ ചെയ്തിരുന്നില്ല. പക്ഷേ എന്റെ കുഞ്ഞിന്റെ വരവിനായുള്ള മാളുവിന്റെ കാത്തിരിപ്പാണ് ആ സ്വപ്നത്തിലേക്ക് ഞങ്ങളെ അതിവേഗംഎത്തിച്ചത്.

കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടമായിരുന്നു എന്റെ മാളുവിന്. ഏതു കുഞ്ഞുങ്ങളെ കണ്ടാലും കൊഞ്ചിക്കാതെയും കളിപ്പിക്കാതെയും വിടില്ല. മാളു വന്ന് എപ്പോഴും പറയും, ‘ചേട്ടാ എനിക്ക് നിങ്ങൾ ഒരു വാവയെ താ… ഞാനവനെ പൊന്നു പോലെ നോക്കിക്കോളാം എന്ന്. കുഞ്ഞുണ്ടായി കഴിഞ്ഞാൽ ഞാനവനെ തറയിൽ വയ്ക്കില്ല നോക്കിക്കോ… ഞാനും കുഞ്ഞാവയുമായി ഫോട്ടോ എടുത്ത് തകർക്കും. നിങ്ങക്ക് തരില്ല… ചേട്ടനും ചേച്ചിയും കുഞ്ഞിനെ നോക്കണ്ട. ധൈര്യമായി ജോലിക്ക് പൊയ്‌ക്കോ, വാവയെ നോക്കി ഞാനിവിടെ ഇരുന്നോളാം. ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കും.’ അന്നവൾ പറഞ്ഞത് ഇപ്പോൾ ഓർക്കാൻ കൂടി വയ്യ. വിജിത്ത് ഒരു നിമിഷം കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.

Advertisement