മടുത്തു ഈ ജീവിതം, വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്നു; ലക്ഷ്മിയുമായി പിരിയാൻ വരെ ബാലു ആഗ്രഹിച്ചിരുന്നു, ഈ 16 ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ? വൈറൽ കുറിപ്പ്

226

വാഹനാപകടത്തില്‍ അന്തരിച്ച ബാലഭാസ്കറിന്റെ മരണം ഒരു കൊലപാതകമായിരുന്നോയെന്ന സംശയം ഏറുന്നു. മരണത്തില്‍ തുടക്കം മുതലേ ദുരൂഹതകളുണ്ടായിരുന്നു. ആദ്യം മുതലേ സംശയമുണ്ടായിരുന്നവരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നതെന്നും ബാലുവിന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രിയ വേണുഗോപാല്‍ പറയുന്നു. ബാലുവിന്റെ മരണത്തെ കുറിച്ച്‌ തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്ന നിലയില്‍ പ്രിയ കുറിച്ച വാക്കുകള്‍:

ബാലഭാസ്കര്‍ എന്ന ഞങ്ങളുടെ ബാലുച്ചേട്ടന്‍ ഈ ലോകം വിട്ടു പോയ 2018 ഒക്ടോബറില്‍ കുറിച്ചിട്ടതാണ് ഇത്. കാര്യങ്ങള്‍ മുന്നോട്ടു പോയ വിധം വല്ലാതെ വേദനിപ്പിച്ചതുകൊണ്ടും ഞങ്ങളുടെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കുടുംബത്തിലുള്ള മുതിര്‍ന്നവര്‍ക്ക് ഒരുപാട് ഭയാശങ്കകള്‍ ഉണ്ടായതുകൊണ്ടും അന്നിത് പോസ്റ്റ് ചെയ്തില്ല.

Advertisements

ആക്സിഡന്റ് നടന്നപ്പോള്‍ മുതല്‍ നടന്ന പലകാര്യങ്ങളിലും ഞങ്ങള്‍ക്ക് ഏറ്റവുമധികം സംശയം തോന്നിയ, പലതവണ വാക്തര്‍ക്കങ്ങള്‍പോലും നടത്തേണ്ടി വന്ന 2 വ്യക്തികള്‍ ഇന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാവുന്ന സ്വര്ണക്കള്ളക്കടത്തുകേസിലെ പ്രതികളായി പോലീസിന്റെ വലയിലാണെന്നു തിരിച്ചറിയുമ്ബോള്‍ ഇത് പറയേണ്ട ബാധ്യത ബാലുച്ചേട്ടന്റെ സഹോദരങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ടെന്നു കരുതുന്നു. ബാലുച്ചേട്ടന്റെ സംഗീതം ഒന്നുകൊണ്ടു മാത്രം അദ്ദേഹത്തെ സ്നേഹിയ്ക്കുന്ന ആരാധിക്കുന്ന ലക്ഷക്കണക്കിന് സഹൃദയര്‍ ഇത്രേയുമെങ്കിലും അറിഞ്ഞിരിക്കണമെന്നും ഞങ്ങള്‍ കരുതുന്നു.

കുടുംബത്തിനെല്ലാം നഷ്ടമാക്കിയ കല്യാണം..

“നീ സംഗീതരംഗത്ത് ഒരു ചുവടുറപ്പിക്ക്, ഈ കല്യാണം ഞങ്ങള്‍ തന്നെ നടത്തിത്തരും” എന്ന് ബാലുവിനെ എന്നും സ്നേഹിച്ചിട്ടുള്ള അമ്മാവന്മാര്‍ പറഞ്ഞിട്ടും അടുത്ത ദിവസം നടന്നത് ഒരു ഒളിച്ചോട്ടമാണ്. കൂട്ടുകാര്‍ നടത്തിക്കൊടുത്ത കല്യാണം. അവര്‍ തന്നെ ഏറ്റെടുത്ത കല്യാണം.

ബാലുവിന് ഒരു ചേച്ചിയുണ്ട്.. മീര. ബുദ്ധിയിലും സ്നേഹത്തിലും ബാലുവിനേക്കാള്‍ എന്നും ഒരുപടി മുന്നിലായിരുന്നു ചേച്ചി. ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്വയം ഉള്‍വലിഞ്ഞു നിന്നിരുന്ന പ്രകൃതക്കാരി. ബാലു എ. ആര്‍, റഹ്മാനെപ്പോലെ ഉയര്‍ന്നു വരും..ബാലുവിന്റെ സഹോദരി എന്ന നിലയില്‍ താന്‍ വൈകാതെ അറിയപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്ന ആ ചേച്ചിക്ക് ഇരുട്ടടി പോലെയായി ഈ കല്യാണം. ജീവിതത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കൂടുതല്‍ ഉള്‍വലിയാനും സ്വയം ഒറ്റപ്പെടല്‍ എന്ന ശിക്ഷ കല്‍പ്പിക്കാനും ആണ് 2001 ഇല്‍ അവള്‍ തീരുമാനിച്ചത്.

കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ആരും അകത്തു കയറ്റിയില്ല എന്ന് കഥ പാട്ടാകുമ്ബോഴും, അതിനാരും, പ്രത്യേകിച്ചും ആ പെണ്‍കുട്ടി, ഇക്കാലത്തിനിടയില്‍ ഒരിക്കല്‍പ്പോലും ശ്രമിച്ചതുപോലുമില്ല എന്ന മഹാസത്യം അറിയാതെ പോയി ലോകം.. ചേച്ചിയെ ഈ വഴിക്കാക്കി അച്ഛനെയും അമ്മയെയും ഒറ്റപ്പെടുത്തിയിട്ടു പോയ മകനോടും ആരും ഒന്നും ചോദിച്ചില്ല..കാരണം അവന്‍ അപ്പോഴേക്കും എല്ലാവര്‍ക്കും വേണ്ടപ്പെട്ട ‘സെലിബ്രിറ്റി’ ആയിക്കഴിഞ്ഞിരുന്നു.

ബാലു ഒരുപാട് സ്നേഹിക്കുന്ന അച്ഛന്‍ കെ. സി. ഉണ്ണി (റിട്ട.പോസ്റ്റ് മാസ്റ്റര്‍), അവനെ ഒരു തരി പോലും വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടു മാത്രം, അവനിലെ കലാകാരനെ ഒരു വാക്കു കൊണ്ടുപോലും തളര്‍ത്തരുത് എന്നാഗ്രഹിച്ചതുകൊണ്ടുമാത്രം എല്ലാത്തിനും അവന്റെ കൂടെ നിന്ന അച്ഛന്‍, 2002 മുതല്‍ പറഞ്ഞതാണ് – ‘നിനക്കൊരു കുഞ്ഞുണ്ടായാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും’!

“ഈ കുഞ്ഞു ആദ്യം വളര്‍ന്നു വരട്ടെ, ഇനി ഇതുപോലെ മറ്റൊരു മാനസിക രോഗിയെക്കൂടി താങ്ങാന്‍ എനിക്ക് കഴിയില്ല” എന്നൊക്കെ ആ അച്ഛനോട് തന്നെ പറഞ്ഞ മരുമകള്‍ എത്രയോ മാനസികരോഗവിദഗ്ധന്മാരുടെ അടുത്തെത്തിച്ചു ബാലുവിനെ. അവരൊക്കെ അവള്‍ക്കു തന്നെ “ഈ കലാകാരനെ ഒരിക്കലും വിഷമിപ്പിക്കരുത്, അവനു ലോകം വെല്ലാനുള്ളതാണ്, അവന്റേതുപോലെയുള്ള ഒരു കുടുംബത്തിലേക്ക് ചെന്ന് കയറാനായത് മോളുടെ ഭാഗ്യമാണ് “എന്നൊക്കെ ഉപദേശം കൊടുക്കുന്ന സ്ഥിതിയായപ്പോള്‍ പിന്നെ ആ പതിവ് നിന്നു. ഇതെത്ര പേരറിഞ്ഞു?

പക്ഷെ, 21 വര്‍ഷം പഠിച്ച, പാരമ്ബര്യമായിക്കിട്ടിയ സംഗീതം കൊണ്ട് ബാലഭാസ്കര്‍ ഉദിച്ചു വന്നപ്പോള്‍ അത് കെട്ടിയവളുടെ ഐശ്വര്യമായി, സാമര്‍ത്ഥ്യമായി ലോകം പറഞ്ഞു പരത്തി…

അന്ന് 2013 ലോ മറ്റോ ബാലു അച്ഛനുമമ്മയോടും വന്നു കരഞ്ഞു പറഞ്ഞു, “ഞാന്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നു. ഇനി ഈ ജീവിതം ഇങ്ങനെ മുന്നോട്ടു കൊണ്ട് പോകാന്‍ വയ്യ..” അന്ന്, അച്ഛനെയും അമ്മയെയും കൂട്ടി ബാലു ക്ഷേത്രത്തില്‍ പോയി.

ശിവന്റെ നടയിലെ നന്ദിയുടെ ചെവിയില്‍ പ്രാര്‍ത്ഥനയായി പറഞ്ഞതും ഇക്കാര്യം തന്നെയായിരുന്നു. പക്ഷെ ബാലുവിന് സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്നതിനു മുന്നേ അവന്‍ വീണ്ടും ആ വലയത്തില്‍ത്തന്നെ തളയ്ക്കപ്പെട്ടിരുന്നു.

ബാലുവിന് അത് തീരാവേദനയായി, സംഗീതം പോലും നഷ്ടപ്പെട്ടതു പോലെയായി, അടുത്ത തീരുമാനവും പെട്ടെന്നായിരുന്നു – “സംഗീതം ഉപേക്ഷിക്കുന്നു”!! അന്നും പക്ഷെ, തന്റെ തെറ്റ് സമ്മതിച്ച്‌ അച്ഛനമ്മമാരുടെ അടുത്തേയ്ക്കു ഓടിയെത്താന്‍ അവനെ അനുവദിക്കാതെ ചില സുഹൃത്തക്കളും മാനേജര്‍മാരും ഒക്കെക്കൂടി എല്ലാം പഴയപടിയാക്കി.. എല്ലാം ശുഭം. നിശ്ശബ്ദരായിനില്‍ക്കേണ്ടി വന്നതും വീണ്ടും വിഡ്ഢികളാക്കപ്പെട്ടതും ബാലുവിന്റെ മാതാപിതാക്കളും അമ്മാവനും ബാക്കി കുടുംബവും!

അപകടം പറ്റിയ വിവരം അറിഞ്ഞപ്പോള്‍, ബാലുവിനെ കൈകാലുകള്‍ക്കുണ്ടായ തളര്‍ച്ചയെപ്പറ്റി അറിഞ്ഞപ്പോള്‍ ആ ചേച്ചി ആദ്യം പറഞ്ഞു കരഞ്ഞത്, നിനക്ക് തന്നെ പറഞ്ഞുതരാന്‍ വേണ്ടിയായിരുന്നോടാ നീ എനിക്ക് മൈന്‍ഡ് പവറിന്റെ കാര്യമൊക്കെ പറഞ്ഞു തന്നത് എന്നായിരുന്നു.

ആശുപത്രിയില്‍ കിടന്ന അന്ന് മുതല്‍ ബാലുവിന്റെ അച്ഛന്‍, ഗുരുവായ വല്യമ്മാവന്‍, കൊച്ചമ്മാവന്‍, ചിറ്റപ്പന്മാര്‍, ചിറ്റമാര്‍, ഞങ്ങള്‍ അനിയത്തിമാര്‍ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു പലതവണ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ICU ഇല്‍ ബാലുവിനെ ഞങ്ങള്‍ കണ്ടതും സംസാരിച്ചതുമാണ്.

പലതരം നാടകങ്ങളുമരങ്ങേറുന്നതും കണ്ട കുടുംബം അവിടെവച്ച്‌ എടുത്തിരുന്ന ഒരു തീരുമാനം ഉണ്ടായിരുന്നു.. ബാലുവിനെ തിരിച്ചു കിട്ടിയാല്‍ ഇനി ഒരിക്കലും കള്ളന്മാര്‍ക്ക് വിട്ടുകൊടുക്കില്ല, അവന്റെ സംഗീതം അവന്റെ അമ്മയുടെയും അമ്മാവന്റെയും മാത്രം സ്വത്താണ്, അവരുടെ ജീവിതമാണ്.

പല ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റേയും സ്വാധീനം ഉപയോഗിച്ചും അല്ലാതെയും MRI റിപ്പോര്‍ട്ട് അടക്കം ചോര്‍ത്തി പലവിധ നാടകങ്ങള്‍ അരങ്ങേറുന്നതും കാണേണ്ടി വന്നു ഞങ്ങള്‍ക്ക്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം വേണ്ട ICU ഇല്‍ സ്വാധീനമുപയോഗിച്ച്‌ പലരും കയറി ഇറങ്ങുന്നതും കണ്ടു.

ചോദ്യങ്ങള്‍ ബാക്കി

1. എല്ലാ ഡോക്ടര്‍മാരോടും അപേക്ഷിച്ചിട്ടു ഒടുവില്‍ പൂര്‍ണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവില്‍ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോര്‍മല്‍ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?

2. ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകല്‍ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം – ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിനു?

3. ബാലുവിന്റെ മാനേജര്‍മാരെ ഉള്‍പ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങള്‍ എന്തായിരുന്നു ?

4. പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ബാലുവിന്റെ ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വിഷ്ണുവും തമ്ബിയും കുടുംബത്തിന് അത് നല്‍കാത്തതെന്തുകൊണ്ട്?

5. പോലീസ് രേഖകള്‍ അച്ഛന് കൈമാറണം എന്ന് പറഞ്ഞിട്ടും അതും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഒന്നും കൈമാറാത്തതെന്തുകൊണ്ട്?

6. ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ?

7. മേല്‍പ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സോഹദരന്റെ മകന്‍) ആണ് കാറോടിച്ച അര്‍ജുന്‍ എന്നത് ചര്‍ച്ചയാവാത്തതു എന്തുകൊണ്ട്?

8. ആ യാത്ര മകള്‍ക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരില്‍ ആക്കി തീര്‍ത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാല്‍ ക്ഷേത്രത്തില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലില്‍ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്?

9 . ലക്ഷ്മിയുടെ ബാഗില്‍ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വര്‍ണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കില്‍ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വര്‍ണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികള്‍ക്ക് വിദേശങ്ങളില്‍ പോകുമ്ബോള്‍ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകള്‍ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?

10 പരുക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച്‌ ഡോക്ടര്‍ തന്നെ കൃത്യമായി സാധ്യതകള്‍ ചൂണ്ടിക്കാണിക്കുമ്ബോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതാര്?

11 അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്?

12 ഓര്‍മയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാന്‍ താല്‍പ്പര്യമില്ല എന്ന മട്ടില്‍ ലക്ഷ്മി ഉണര്‍ന്നു നോക്കിയിട്ടും വീണ്ടും ഉറക്കം നടിച്ചതെന്തുകൊണ്ട്?

13 . ബാലുവിന് വേണ്ടി സന്ദര്‍ശക നിയന്ത്രണം കൊണ്ടുവരാന്‍ കഷ്ടപ്പെടേണ്ടി വന്ന കുടുംബത്തിന് ഇന്ന് ലക്ഷ്മിയെ കാണാന്‍ അനുവാദമില്ല എന്ന അവസ്ഥ കൊണ്ട് വന്നതാര്?

14 ബാലുവിന്റെ മരണശേഷം ബലിക്രിയകള്‍ക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടില്‍ കയറ്റാത്തതു എന്ത് കൊണ്ട്?

15 ബാലുവിന്റെ ലക്ഷങ്ങള്‍ വിലയുള്ള വയലിനുകള്‍ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വില്‍ക്കാന്‍ തീരുമാനിച്ചതാര്?

16 വിഷ്ണുവിനെയും തമ്ബിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടില്‍ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെന്‍സ് കാര്‍, ഫോണ്‍, എടിഎം കാര്‍ഡുകള്‍ ഇവയെലാം ആക്സിഡന്റ് നടന്നപ്പോള്‍ മുതല്‍ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്ബിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ?

ഈ പോസ്റ്റിന് വ്യക്തിഹത്യ എന്ന ഉദ്ദേശം തീരെയില്ല എന്ന് ബോധ്യപ്പെടുത്തട്ടെ. ബാലുച്ചേട്ടന്റെ ജീവനും മുകളിലായി ഞങ്ങള്‍ക്ക് ഇനി ഒരു നഷ്ടവും വരാനില്ല. പക്ഷെ, ബാലഭാസ്കര്‍ എന്ന കലാകാരനു അപകടം നടന്നപ്പോള്‍ മുതല്‍ ഞങ്ങള്‍ സാക്ഷിയാകേണ്ടി വന്ന അനേകം നാടകങ്ങള്‍ക്ക് ഇപ്പോള്‍ വന്ന ഈ സ്വര്ണക്കള്ളക്കടത്തു കേസുമായി ബന്ധമുണ്ടോ എന്ന് ഞങ്ങളിന്നു സംശയിക്കുന്നു.

ആദ്യദിവസം മുതല്‍ ഞങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്തു വരുമ്ബോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ല എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല. ബാലുവിന് സാമ്ബത്തികകാര്യങ്ങള്‍ വല്ലാത്ത ‘ടെന്ഷനും ആയിരുന്നു എന്നു മാത്രം ങ്ങള്‍ക്കറിയാം.

അതിനാലാണ് അതെല്ലാം നോക്കിനടത്താന്‍ “ഇത്രയും വിശ്വസ്തരെ” കൂടെക്കൂട്ടിയതും. ലക്ഷ്മിയെ സംരക്ഷിച്ചിരുന്നതും ലക്ഷ്മി സംരക്ഷിച്ചിരുന്നതും ഇതേ ആള്‍ക്കാരാണ് എന്നുകൂടി ചേര്‍ത്തു വായിക്കുമ്ബോഴാണ് ഇത്രയും കാലമായി ഞങ്ങള്‍ കരുതിയിരുന്നതിനും അപ്പുറമാണ് യാഥാര്‍ഥ്യം എന്ന് ഞങ്ങള്‍ക്ക് തോന്നുന്നത്. സത്യം എന്തായാലും അത് പുറത്തു വരട്ടെ.

മറ്റുള്ളവര്‍ക്ക് സംഭവിക്കുന്ന അവസ്ഥകളെ ആഘോഷമാക്കി ആസ്വദിക്കുന്ന, ആ ക്രൂരതയില്‍ രസം കണ്ടെത്തുന്ന സാമൂഹ്യദ്രോഹികള്‍ കുറച്ചധികം ഉണ്ട് നമ്മുടെ സമൂഹത്തില്‍.

ബാലുവിനെ നഷ്ടപ്പെട്ടതില്‍ അധികം ഇനിയൊന്നും നഷ്ടപ്പെടാനില്ല എന്ന അവസ്ഥയിലുള്ള ഞങ്ങള്‍ കുടുംബക്കാര്‍ക്ക് ഇപ്പോള്‍ പരിഭവം ബാലുവിനോട് മാത്രമേയുള്ളൂ. ഈ അവസ്ഥയില്‍ ഞങ്ങളെ എത്തിച്ചിട്ടു കടന്നു കളഞ്ഞതിന്. പിടിച്ചു നിന്ന് കൂടെ നിന്ന് ഇനിയെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി പറയാന്‍ ആളില്ലാതാക്കിയതിന്.

വിഷപ്പാമ്ബുകളെ തീറ്റിപ്പോറ്റി ആ വിഷം തൊണ്ടയില്‍ പിടിച്ചു നിര്‍ത്തി ഇറക്കാനും തുപ്പാനും വയ്യാതെ വിഷമിച്ചപ്പോഴും വീട്ടുകാരോട് താഴാന്‍ ദുരഭിമാനം കാണിച്ചതിന്. സംഗീതം മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന സാത്വികരായ അച്ഛനമ്മമാരെയും ചേച്ചിയെയും ഗുരുവിനെയും മറ്റു ബന്ധുക്കളെയും പണത്തിനുവേണ്ടി കുരയ്ക്കുന്ന പട്ടികളുടെയും മരണമോര്‍മ്മിപ്പിച്ചു ഓരിയിടുന്ന കുറുക്കന്മാരുടെയും ഇടയിലേക്ക് വലിച്ചിട്ടതിന്.

Advertisement