ചിക്കനും ബീഫും കഴിച്ചിട്ട് കുളിക്കാതെയാണ് ഇയാള്‍ ശബരിമലയില്‍ പോകുന്നത്, രാഹുല്‍ ഈശ്വറിനെ തേച്ചൊട്ടിച്ച് ഹിമവല്‍ ഭദ്രാനന്ദ

22

കൊച്ചി: തന്ത്രി കുടുംബാംഗവും അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ. രാഹുലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചാണ് ഭദ്രാനന്ദ രംഗത്തെത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിന് രാഹുല്‍ നടത്തിയ തട്ടിപ്പാണ് ഫെയ്‌സ്ബുക്ക് ലൈവിലുടെ ഭദ്രാനന്ദ വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിലാണ് സംഭവം. പെണ്‍കുട്ടിക്ക് വിവാഹ സാരി വാങ്ങാനായി ഒരു പ്രമുഖ വസ്ത്രാലയത്തെ രാഹുല്‍ സമീപിച്ചു. തുടര്‍ന്ന് വസ്ത്ര സ്ഥാപനത്തിലെ ഉടമ 36000 രൂപ വില വരുന്ന വിവാഹസാരി സൗജന്യമായി നല്‍കി.

എന്നാല്‍ രാഹുല്‍ ഈ സാരി പെണ്‍കുട്ടിക്ക് നല്‍കാതെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പകരം 3000 പോലും വിലയില്ലാത്ത പഴയ ഒരു സാരി നല്‍കി എന്നാണ് ഭദ്രാനന്ദയുടെ ആരോപണം. പുതിയ സാരിയില്‍ ഒട്ടിച്ചിരുന്ന വിലയുടെ സ്റ്റിക്കര്‍ എടുത്ത് പഴകിയ സാരിയില്‍ മാറ്റി ഒട്ടിച്ചാണ് കബളിപ്പിച്ചതെന്നും ഹിമവല്‍ ഭദ്രാനന്ദ ആരോപിച്ചു. ഇവനാണോ ധര്‍മ്മത്തെ കുറിച്ച് പറയുന്നതെന്നും ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചു.

രാഹുലിന്റെ വ്രതശുദ്ധിയെ കുറിച്ചും ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറയുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും പെപ്പര്‍ ബീഫും സംസമില്‍ നിന്നും ചിക്കന്‍ ഷവര്‍മയും കഴിച്ച് കുളിയും തേവാരവുമില്ലാതെയാണ് രാഹുല്‍ ശബരിമലയ്ക്ക് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

രാവിലെ ഒന്നു പറയും വൈകിട്ട് വേറൊന്നും. സൈക്കോളജി പഠിച്ചതു കൊണ്ട് രാഹുലിന് ആളുകളുടെ പള്‍സറിയാമെന്നും ഭദ്രാനന്ദ പറയുന്നു. രാഹുലിന്റെ ഭാര്യ ദീപക്കെതിരെയു അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചു.

Advertisement