പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ മുതല്‍ മോഡലുകള്‍ വരെ ലഭ്യം: കൊച്ചിയില്‍ പിടിയിലായ നടി അശ്വതിക്ക് വന്‍ പെണ്‍വാണിഭവും

47

തൃക്കാക്കര : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സിനിമാ സീരിയല്‍ നടിയും തിരുവനന്തപുരം സ്വദേശിയുമായ അശ്വതി ബാബു, കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയെന്ന് പൊലീസ് കണ്ടെത്തി. വാട്ട്സ്‌ആപ്പ് വഴിയാണ് ഇവര്‍ ഇടപാടുകളെല്ലാം നടത്തിയിരുന്നത്.

സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. അശ്വതി ബാബുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസ് അന്വേഷണം നടത്തുന്നത്.

Advertisements

പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഒരുമിച്ച്‌ കൊണ്ടുപോയിരുന്ന ഇവര്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നത്.

ഫ്ലാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടിയും വില്പനയും നടത്തിയ കേസില്‍ ഇന്നലെയാണ് അശ്വതിയും ഡ്രൈവര്‍ ബിനോയിയും തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. നടിയുടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ ബാംഗ്ലൂര്‍ സ്വദേശിനിയെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

യുവതി പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മയക്കുമരുന്ന് തനിക്ക് ഉപയോഗിക്കാനായി കൊണ്ടുവന്നതാണെന്നായിരുന്നു നടി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ മുതല്‍ മോഡലുകള്‍ വരെ നടിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.

മണിക്കൂറില്‍ 20,​000 രൂപ മുതലാണ് ഇവര്‍ ഈടാക്കിയിരുന്നത്. നിരവധി ഫോട്ടോകളും, വോയിസ് മെസേജുകളും ഉള്‍പ്പെടെ പെണ്‍വാണിഭ സംഘവുമായി നടിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അഭിനയമോഹവുമായാണ് അശ്വതി ബാബു തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് ചേക്കേറിയത്. രണ്ട് സിനിമകളിലും ചില സീരിയലുകളിലും അശ്വതി ബാബു അഭിനയിച്ചിരുന്നു.

നാല് ഗ്രാം എം.ഡി.എം.എ എന്ന ലഹരിമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. നാല് പായ്ക്കറ്റ് അശ്വതിയുടെ പക്കലും ഒരെണ്ണം ബിനോയുടെ പക്കലുമായിരുന്നു. ഗ്രാമിന് 2000 രൂപയാണ് ഇതിന് വില. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisement