മത്സ്യത്തൊഴിലാളികള്‍ക്ക് ദുരന്ത നിവാരണത്തിനായി പരിശീലനം നല്‍കും: മുഖ്യമന്ത്രി

28

തിരുവനന്തപുരം: കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ദുരന്തസമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വളന്റിയര്‍മാരാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി. ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തീരദേശ പൊലീസില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സമാനതകളില്ലാത്ത ദുരന്തം കേരളം നേരിട്ടപ്പോള്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം നിസ്തുലമായിരുന്നു. കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്നായിരുന്നു മുഖ്യമന്ത്രി ഇവരെക്കുറിച്ച് പറഞ്ഞത്. സ്വന്തം ചെലവില്‍ വാഹനങ്ങളില്‍ തങ്ങളുടെ മത്സ്യബന്ധനബോട്ട് കയറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ ദുരിതബാധിത പ്രദേശത്തെത്തിയത്.

Advertisements

രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാട് പറ്റിയ ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു. ബോട്ടുകള്‍ കൊണ്ടു വന്ന സ്ഥലത്തേക്ക് തിരിച്ചെത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി ചിലവായ ഇന്ധനവും ഒരു ദിവസത്തിന് 3000 രൂപ വീതം ബോട്ടുകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Advertisement