ഒടിയനും ശ്രീകുമാര്‍ മേനോന്റെ ബിസിനസ് സ്ട്രാറ്റര്‍ജിയും; 5 ഘട്ടങ്ങള്‍ ഇങ്ങനെ, ഒന്നുമറിയാതെ പ്രേക്ഷകര്‍?

45

ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയശേഷം ഒരു സിനിമ റിലീസ് ചെയ്യുന്നു. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സിനിമയെ ഫാന്‍സുകാര്‍ തന്നെ ആദ്യദിനം കൈയൊഴിയുന്നു. എന്നാല്‍, കിതച്ചു വീണ ചിത്രം വീണ്ടും കുതിച്ചുയരുന്നു. മോഹന്‍ലാല്‍ നായകനായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ ഇത്തരത്തില്‍ ഒരു ചിത്രമാണ്.

പൊതുവെ ഒരു സിനിമയെ മാര്‍ക്കറ്റ് ചെയ്യിക്കുക നിര്‍മാതാവ് ആകും. എന്നാല്‍, ഒടിയന് പബ്ലിസിറ്റി ഉണ്ടാക്കി നല്‍കിയത് സംവിധായകന്‍ തന്നെയായിരുന്നു. ഒരു ബിസിനസ് മാന്റെ അതീവ ബുദ്ധി തന്നെയാണ് ഇതിനു പിന്നില്‍ സംവിധായകന്‍ ഉപയോഗിച്ചത്.

Advertisements

നിരവധിയാളുകള്‍ ചിത്രത്തെ പുകഴ്ത്തിയും ഇകഴ്ത്തിയും രംഗത്തെത്തിയിരുന്നു. അത്തരത്തിലൊരു കുറിപ്പ് ശ്രദ്ധേയമാവുകയാണ് സോഷ്യല്‍ മീഡിയകളില്‍. എ എഫ് എക്സ് മൂവി ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ സീജോ പികെഡി എന്ന വ്യക്തിയെഴുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. റിലീസിനു മുന്‍പും ശേഷവും സംവിധായകന്‍ നടത്തുന്നത് ബിസിനസ് തന്നെയാണെന്നും അതില്‍ വീണ് പോവുകയാണ് മീഡിയയും പ്ബ്ലികും എന്നും കുറിപ്പില്‍ വ്യക്തമാകുന്നു.

പോസ്റ്റിന്റെ പൂര്‍ണാരൂപം:

ബിസിനസ് അവലോകനം.. ഒരേ സിനിമ.. രണ്ടു രീതികള്‍.. ആദ്യ രീതി

ആദ്യ ഘട്ടം..

അദ്ദേഹത്തെ നമ്മള്‍ തള്ളന്‍ എന്ന് വിളിച്ചു കളിയാക്കി. സിനിമ ഇറങ്ങുന്നതുവരെ അദ്ദേഹം നന്നായി തള്ളി തള്ളി ഹിമാലയത്തിന്റെ മുകളിലേക്ക് കൊണ്ട് വെച്ചു. ദേവാസുരത്തിനു ആറാം തമ്ബുരാനില്‍ ഉണ്ടായതാണു മാണിക്യന്‍ എന്ന് പറഞ്ഞു. ഫാന്‍സ്‌ ആ സ്പെഷ്യല്‍ സന്തതിയെ കാണാന്‍ പുലര്‍ച്ച തന്നെ പോയി. കിട്ടിയതോ പാതി വെന്ത ഇമോഷണല്‍ ഡ്രാമ.

രണ്ടാം ഘട്ടം

ഫാന്‍സ്‌ പിന്നെ ഒന്നും നോക്കിയില്ല. വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ മേനോന്റെ നെഞ്ചത്തു പൊങ്കാല കൊണ്ട് ആറാട്ട്. രാവിലെ മുതല്‍ ഫേസ് ബുക്കില്‍ കട്ട കൂറ അഭിപ്രായങ്ങള്‍. മലയാളത്തില്‍ ഇന്ന് വരെ വന്നതില്‍ ഏറ്റവും കൂറ ഫിലിം എന്ന ലേബല്‍.

മൂന്നാം ഘട്ടം

ആ അഭിപ്രായം കേട്ട് അടുത്ത കുറച്ചു പേര് ഒരു പ്രതീക്ഷയും ഇല്ലാതെ മലയാളത്തില്‍ വന്ന ഏറ്റവും കൂറ ഫിലിം കാണാന്‍ പോകുന്നു. കണ്ടു കണ്ടു ഇറങ്ങി വരുമ്ബോള്‍ മിക്കവരുടെയും അഭിപ്രായം. സംഭവം പറഞ്ഞ അത്ര മോശം അല്ലല്ലോ. കുറെ കുറ്റങ്ങള്‍ ഉണ്ടെങ്കിലും ചുമ്മാ ഒരു തവണ കാണാന്‍ ഉള്ളതൊക്കെ ഉണ്ട്. അവര്‍ ഉടന്‍ ഫേസ് ബുക്കില്‍ വന്നു കുറ്റങ്ങളെക്കാള്‍ നല്ലതു പറഞ്ഞു അത്യാവശ്യം നല്ല റിവ്യൂ ഇടുന്നു. മാസ്സ് സിനിമ എന്നതില്‍ നിന്ന് ഫാമിലി ഇമോഷണല്‍ ലവ് റിവഞ്ച് ഡ്രാമ എന്ന ജോണറിലേക്കു സിനിമ എത്തുന്നു. അടുത്ത ദിവസം മുതല്‍ മോശം അഭിപ്രായം കേട്ടവരും ആവറേജ് അഭിപ്രായം കേട്ടവരും സിനിമയ്ക്കു പോകുന്നു..ചിലര്‍ക്ക് ആവറേജ്. ചിലര്‍ക്ക് അബോവ് ആവറേജ്. അപ്പോഴും ചിലര്‍ക്ക് മോശം.

നാലാം ഘട്ടം

ആദ്യത്തെ രണ്ടു ദിവസത്തെ തള്ളിച്ച കഴിഞ്ഞു. സണ്‍‌ഡേ. ഇനി ഫാമിലിടെ ഊഴം. മേനോന്‍ ഉണര്‍ന്നു. ആദ്യം പറഞ്ഞ മാസ്സ് എന്നത് പാടെ തള്ളിക്കളഞ്ഞു ശ്രീധരന്‍ പിള്ളയുടെ അടുത്ത വേര്‍ഷന്‍ ആയി രംഗത്തു വന്നു. സിനിമ ക്ലാസ് ആണ്. മാസ്സ് പ്രതീക്ഷിച്ചവര്‍ക്കു ആണ് മോശം തോന്നിയത്. ടിവിയില്‍ അഭിമുഖം. പ്രസ് മീറ്റ്. കൂടെ മഞ്ജുന്‍റെ വിഷയം കൂടി എടുത്തു ഇട്ടു സിമ്ബതി ഉണ്ടാക്കുന്നു. ഗ്യാപ്പില്‍ കളക്ഷന്‍ തള്ളാനും മറക്കുന്നില്ല. ശനിയും ഞായറും ഇങ്ങനെ ടിവിയില്‍ നിറഞ്ഞു നിന്നു. സിനിമ ഒരു ഫാമിലി മൂവി ആണെന്ന ഇമേജ് ഉണ്ടാക്കി എടുത്തു. ഇതെല്ലം കേട്ടു സിനിമ കണ്ട ഫാമിലേക്കു അത്യാവശ്യം ഇഷ്ടപ്പെട്ടു തുടങ്ങി.

അഞ്ചാം ഘട്ടം

ആദ്യ ദിവസം പൊങ്കാല ഇട്ട ഫാന്‍സ്‌ തന്നെ മലക്കം മറിഞ്ഞു തുടങ്ങി. സിനിമയെ കരുതി കൂട്ടി ചിലര്‍ മോശം പറയുന്നു എന്ന് ആക്കി. ചില ഫാന്‍സ്‌ രണ്ടാം തവണ പോയി കണ്ടു സംഭവം കുഴപ്പൂലല്ലോ എന്ന് പറഞ്ഞു തുടങ്ങി. അപ്പോഴും സിനിമയെ ലൈം ലൈറ്റില്‍ നിര്‍ത്താന്‍ മേനോന്‍ ഇടയ്ക്കിടയ്ക്ക് പ്രസ് മീറ്റ് വെക്കുന്നു.. പടം ഹെവി ആണെന്ന് പറയുന്നു.

ഘട്ടങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. പക്ഷെ ഇതുവരെ ഒരു ദിവസം പോലും മലയാളി ഒടിയന്‍ എന്ന സിനിമയെ കുറിച്ച്‌ പറയാതെ ഇരുന്നിട്ടില്ല. കുറ്റം ആകാം നല്ലതു ആകാം.. ഓഫീസിലും വീട്ടിലും പാര്‍ക്കിലും മാളിലും സംസാരം ഒടിയന്‍ തന്നെ.. ചിലരുടെ ഉള്ളില്‍ തോന്നല്‍.. എന്താണ് ഈ സംഭവം എന്ന് ഒന്നറിയണമല്ലോ.. എന്നാല്‍ ഒന്ന് കണ്ടു നോക്കാം.. ഇന്നലെ വരെ കളിയാക്കിയ ചിലരുടെ ഉള്ളില്‍ സിമ്ബതി നിറയുന്നു..

അതെ മാര്‍ക്കറ്റിംഗ് മാത്രം ഉന്നം വെക്കുന്ന മേനോന്‍ എന്ന ബിസിനസ്മാന് സിനിമ ഇറങ്ങി കഴിഞ്ഞിട്ടും തന്റെ മാര്‍ക്കറ്റിംഗ് ബ്രെയിന്‍ ഉപയോഗിച്ച്‌ കൊണ്ടേ ഇരിക്കുന്നു.. ഒന്നും അറിയാതെ കുറ്റം പറഞ്ഞു മീഡിയയും പബ്ലിക്കും സിനിമയെ വാര്‍ത്തകളില്‍ ഉയര്‍ത്തി നിര്‍ത്തുന്നു.. മേനോന്റെ ഉദ്ദേശം ഇപ്പോഴും നടക്കുന്നുണ്ട്. എത്രത്തോളം അതില്‍ വിജയിക്കും എന്ന് നമുക്ക് കാത്തിരിക്കാം..

ഇനി ഇത് നമുക്ക് നേരെ തിരിച്ചു ആലോചിക്കാം:

ഇത്രയും ബജറ്റ് ഫിലിം. ഫൈനല്‍ മിക്സിങ് കഴിഞ്ഞു സിനിമ കണ്ട എല്ലാവരുടെയും ഉള്ളു ഒന്ന് കാളി. ഈ സ്ലോ ഡ്രാമ എങ്ങനെ കളക്ഷന്‍ തിരിച്ചു പിടിക്കും. ആക്ഷന്‍ ഒക്കെ ഉണ്ട് എന്നാലും ബജറ്റ് നോക്കുമ്ബോള്‍. നിരാശയില്‍ അവര്‍ ഒന്നും ചെയ്തില്ല. ഒരു ഹൈപും കൊടുത്തില്ല. സിനിമ നോര്‍മല്‍ ആയി റിലീസ് ചെയ്തു. ഒന്നും അറിയാതെ ആദ്യ ഷോക്കു പോയ ഫാന്‍സ്‌ സിനിമയെ പൊക്കി അടിച്ചു. സംഭവം ക്ലാസും മാസ്സും ചേര്‍ന്ന ലാല്‍ മാജിക് ആണെന്ന്. നാലഞ്ച് ആക്ഷനും പാട്ടും vfx ഉം ചേര്‍ന്ന ദൃശ്യ വിസ്മയം. ആദ്യ ദിവസം ഫാന്‍സ്‌ മിക്കവരും നല്ല ഭിപ്രായം പറയുന്നു.. ഇതെല്ലം കേട്ട് അടുത്ത ദിവസം മുതല്‍ പ്രതീക്ഷയുടെ ഭാരത്തില്‍ സിനിമയ്ക്കു പോകുന്ന സാധാരണ ആളുകള്‍ സിനിമ കഴിഞ്ഞു നിരാശരായി ഇറങ്ങുന്ന കാഴ്ച.. ഇതാണോ ഇത്ര വലിയ ക്ലാസും മാസ്സും.. കുറച്ചു നല്ല സീനുകള്‍ ഉണ്ടെങ്കിലും കുറെ കുറ്റങ്ങള്‍ ഉണ്ട്.. പടം പറയുന്ന അത്ര ഒന്നും ഇല്ല.. ബിലോ ആവറേജ്.. നോണ്‍ ലീനിയര്‍ പോരാ..

(ശ്രദ്ധിക്കണം സാധാരണ ആളുകള്‍ രണ്ടു രീതിയില്‍ കണ്ടപ്പോഴും കാഴ്ച്ചാനുഭവം ഒന്ന് തന്നെ ആണ്.. പക്ഷെ പറയുന്ന രീതിയില്‍ ആണ് വ്യത്യാസം.. മോശം അഭിപ്രായം കേട്ട് കണ്ടപ്പോള്‍ കുറ്റങ്ങളെ പൊക്കി കാണിക്കാതെ നല്ലതു മാത്രം പറയുന്നു.. അടുത്ത തവണ നല്ലതു ഉണ്ടെങ്കിലും കുറ്റങ്ങള്‍ മാത്രം പൊക്കി കാണിക്കുന്നു..)

മൂന്നാം ദിനം മുതല്‍ സിനിമ വീണു.. ബുക്കിംഗ് ഇല്ലാത്തതുകൊണ്ട് കളക്ഷനും ഇല്ല.. ആദ്യവാരം തന്നെ നിര്‍മാതാവ് തകര്‍ന്നു..

ഇനി നമുക്കു വിശകലനം നടത്താം. ഫാന്‍സിനെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരെ പറഞ്ഞു പറ്റിച്ച (വലിയ തെറ്റാണ്) മേനോന്‍ ഒരു നിര്‍മാതാവിന്റെ ഭാഗത്തു നിന്ന് നോക്കുമ്ബോള്‍ ശരിക്കും കുറ്റകാരന്‍ ആണോ.. അതോ നിര്‍മാതാവ് ചിലവാക്കിയ ക്യാഷ് എങ്ങനെയും തിരിച്ചു പിടിക്കണം എന്ന ചിന്തിയില്‍ തന്റെ മാര്‍ക്കറ്റിംഗ് ബ്രെയിന്‍ ഉപയോഗിച്ച ഒരു ബിസിനസ് മാന് അല്ലെ.

ഇനിയും മേനോന്‍ എന്ന മാര്‍ക്കറ്റിംഗ് ബ്രെയിന്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കും.. ഇതുവരെ പറയാത്ത പലതും ചിലപ്പോള്‍ നാളെ പറയും.. അപ്പോഴും എല്ലാവരും ട്രോളും.. പക്ഷെ സിനിമ ഫാമില്‍ എന്ന ഫാക്ടര്‍ലേക്ക് എത്തിക്കുന്നതുവരെ മേനോന്‍ ഈ കളി തുടരും…

പിന്നെ അടുത്ത സിനിമ ആയി ഇതുപോലെ തന്നെ വരും..

Advertisement