ഭര്‍ത്താവ് ഗള്‍ഫിലായ യുവസുന്ദരിയെ കാണാന്‍ രാത്രിയില്‍ സ്ഥിരമായി എത്തിയിരുന്ന അജ്ഞാതനെ നാട്ടുകാര്‍ പൊക്കി പഞ്ഞിക്കിട്ടു; പിടിയിലായത് ഒരു സൂപ്പര്‍ താരത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ നേതാവ്, സംഭവം തൊടുപുഴയില്‍

18

തൊടുപുഴ: നാട്ടുകാര്‍ക്ക് മുഴുവന്‍ തലവേദനയായി കുറെ നാളുകളായി രാത്രി കറങ്ങി നടക്കുന്ന അജ്ഞാതനെ ഒടുവില്‍ നാട്ടുകാർ കൈയോടെ പൊക്കി.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആണ് ആ സത്യം നാട്ടുകാര്‍ അറിഞ്ഞത്..!സംഗതി മറ്റൊന്നുമല്ല കേരളത്തിലെ അറിയപ്പെടുന്ന നടന്‍റെ ഫാൻസിന്‍റെ ജില്ലാ നേതാവാണ് പിടിയിലായിരിക്കുന്നത്.

Advertisements

തൊടുപുഴയ്ക്കടുത്താണ് സംഭവം. എന്നും രാത്രിയിൽ അജ്ഞാതൻ ഇറങ്ങുന്നു. മോഷണസംഘമാണോ, സദാചാര പോലീസാണോ, ക്രിമിനൽ സംഘമാണോ എന്നറിയാതെ ജനം നട്ടംതിരിയുന്നതിനിടയിൽ പ്രേതമായിരിക്കുമെന്നു പോലും വിശ്വസിച്ചവര്‍ നാട്ടുകാര്‍ക്കിടയിലുണ്ട്.ദിവസങ്ങളായി കള്ളൻമാരെ പേടിച്ചു നാട്ടുകാർ വെളിയിൽ ഇറങ്ങുന്നതു പോലും സംഘടിതമായിട്ടായിരുന്നു.

അവസാനം ഒരാഴ്ചയായി ഒരു വീടിനുമുന്നിൽ അജ്ഞാതനെ കണ്ടതായി ഒരു യുവാവ് കൂട്ടുകാരെ അറിയിച്ചു. അടുത്ത നാട്ടിലെ യുവാവാണ്. ബൈക്കിലാണ് രാത്രിയിൽ എത്തുന്നത്. ഭർത്താവ് ഗൾഫിലായ യുവസുന്ദരിയുടെ വീടാണ്.

ഗൾഫുകാരന്‍റെ വീടായതു കൊണ്ട് നാട്ടിലെ യുവാക്കളുടെ ശ്രദ്ധാകേന്ദ്രമാണ് ഈ വീട്. അങ്ങനെ സംഘടിതമായി അജ്ഞാതനെ പിടിക്കാൻ യുവാക്കൾ തീരുമാനിച്ചു. ഒരു ദിവസം രാത്രിയിൽ യുവതിയുടെ വീടിന്‍റെ മതിലു ചാടി കടക്കുന്പോൾ തന്നെ യുവാക്കൾ വളഞ്ഞു പിടിച്ചു ശരിക്കും പഞ്ഞിക്കിട്ടു.

ഫോട്ടോയെടുത്തു സോഷ്യൽമീഡിയയിലും ഇട്ടു. യുവതിയുമായി അടുത്ത കാലത്തു സോഷ്യൽമീഡിയയിലൂടെയാണ് യുവാവ് പരിച്ചയത്തിലാകുന്നത്.ഫാന്‍സ്‌ അസോസിയേഷന്‍ നേതാവായത് കൊണ്ടും അതു വഴി അൽപം സിനിമ ബന്ധമുള്ളതു കൊണ്ടു യുവതിയെ വീഴിക്കാനും കഴിഞ്ഞു. ഭർത്താവ് വിദേശത്തു ജോലിക്കായി പോയതോടെയാണ് ബന്ധം ആരംഭിച്ചത്.

യുവതി വിളിച്ചിട്ടാണ് വരവെന്നു നാട്ടുകാരും അറിഞ്ഞു. അത്യാവശ്യം നന്നായി പഞ്ഞിക്കിട്ട ശേഷം യുവാവിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു, പോലീസ് ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Advertisement