ആദ്യം ഈ സിനിമ മധുരരാജ ആയിരുന്നില്ല, രാജ ഇതിലെത്തിയത് അപ്രതീക്ഷിതമായി: വൈശാഖിന്റേയും ഉദയ്കൃഷ്ണയുടേയും ആ തീരൂമാനത്തിൽ പിറന്നത് 100 കോടി

21

സംവിധായകൻ വൈശാഖിന് പുലിമുരുകന് ശേഷം അടുത്തത് ഏത് പ്രൊജക്ട് ചെയ്യണം എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഏത് സിനിമ ചെയ്താലും അത് പുലിമുരുകന് മുകളിൽ നിൽക്കണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു.

Advertisements

അതിനായി പല കഥകളും നോക്കി. പല താരങ്ങൾക്കുമൊപ്പമുള്ള പ്രൊജക്ടുകൾ ആലോചിച്ചു. അന്യഭാഷാ ചിത്രം ചെയ്യാമെന്നുവരെ ചിന്തിച്ചു. അങ്ങനെയിരിക്കെയാണ് ഉദയ്കൃഷ്ണയ്ക്ക് ഒരു ത്രെഡ് കിട്ടുന്നത്. അത് വികസിപ്പിച്ചുവന്നപ്പോൾ നല്ലതാണ്. ഒരു ആക്ഷൻ ത്രില്ലർ സിനിമയ്ക്കുള്ള വകുപ്പെല്ലാമുണ്ട്.

അങ്ങനെ അത് വലിയൊരു കൊമേഴ്‌സ്യൽ സെറ്റപ്പിലേക്ക് മാറ്റുന്നതിനെപ്പറ്റി ആലോചിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ്, പോക്കിരിരാജയിലെ രാജ ഈ കഥയിൽ നായകസ്ഥാനത്തുവന്നാൽ എങ്ങനെയിരിക്കും എന്ന ആശയം കിട്ടുന്നത്.

ആ ഐഡിയ കിടിലനാണെന്ന് വൈശാഖിനും ഉദയ്കൃഷ്ണയ്ക്കും തോന്നി. അങ്ങനെ കഥാപാത്രത്തെ പ്ലെയിസ് ചെയ്തപ്പോൾ കഥ തനിയെ വികസിച്ചു. പോക്കിരിരാജയേക്കാൾ വലിയ ഒരു സിനിമയ്ക്കുള്ള സാധ്യത, ഒപ്പം പുലിമുരുകനും മുകളിൽ നിൽക്കുന്ന ആക്ഷൻ രംഗങ്ങൾക്കുള്ള സാധ്യത ഇതെല്ലാം തെളിഞ്ഞുകണ്ടു. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹവും ഓകെ.

‘മധുരരാജയിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളോ രംഗങ്ങളോ ഇല്ല. അക്കാര്യത്തിൽ ഞങ്ങൾ വളരെയേറെ ശ്രദ്ധിച്ചിരുന്നു. സണ്ണി ലിയോണിന്റെ നൃത്തം പോലും വില്ലന്റെ ഇഷ്ടാനുസരണം നടക്കുന്നതാണ്. നമ്മുടെ നാടിന് പുറത്തും നമ്മുടെ ചിത്രങ്ങൾക്ക് ബിസിനസ് നടക്കുന്ന സമയമാണിത്.

അതുകൊണ്ടുതന്നെ ചിത്രത്തിലെ ആക്ഷനും ഡാൻസും പാട്ടുമെല്ലാം പ്രധാനമാണ് ഉദയ്കൃഷ്ണ പറയുന്നു.
മധുരരാജ ഇപ്പോൾ 100 ദിവസം തികച്ചിരിക്കുകയാണ്. 100 കോടി ക്ലബിൽ ഇടം നേടിയ മമ്മൂട്ടിയുടെ ആദ്യ സിനിമ. വമ്പൻ കൊമേഴ്‌സ്യൽ ഹിറ്റുകൾ പലതും അറിയാതെ വീണുകിട്ടുന്ന സ്പാർക്കിൽ നിന്നായിരിക്കും സംഭവിക്കുക. മധുരരാജയും അങ്ങനെ സംഭവിച്ചതാണ്.

Advertisement