മമ്മൂക്ക രണ്ട് മിനിറ്റു കൊണ്ട് ഓകെയാക്കി, എനിക്ക് അഞ്ച് ടേക്ക് വേണ്ടി വന്നു: പതിനെട്ടാം പടിയിലെ അശ്വിൻ പറയുന്നു

22

തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത പതിനെട്ടാം പടി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മമ്മൂട്ടി ജോൺ ഏബ്രഹാം പാലയ്ക്കൽ എന്ന ഗംഭീര വേഷത്തിലെത്തിയ ചിത്രത്തിലെ അദ്ദേഹവുമൊത്തുള്ള രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യകഥാപാത്രമായി വേഷമിട്ട പുതുമുഖം അശ്വിൻ.

നിരവധി പുതുമുഖതാരങ്ങളാണ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. മമ്മൂക്കയോട് എല്ലാവരെയും പോലെ എനിക്കും കടുത്ത ആരാധനയായിരുന്നു. ഈ പടത്തിൽ അദ്ദേഹത്തിന്റെ ആദ്യഷോട്ട് എനിക്കൊപ്പമായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാൻ പോലും സമയം കിട്ടിയില്ല.

Advertisements

ഷോട്ട് റെഡിയെന്ന് ഡയറക്ടർ പറഞ്ഞപ്പോൾ ഞാൻ കയറി നിന്നു. മമ്മൂക്ക രണ്ടര പേജ് വരുന്ന ഡയലോഗ് രണ്ട്മിനിറ്റു കൊണ്ട് ഹൃദിസ്ഥമാക്കി പുഷ്പം പോലെ അഭിനയിച്ചു. എനിക്ക് ഷോട്ട് ഓകെയാവാൻ അഞ്ച് ടേക്ക് വേണ്ടിവന്നു. എന്നാൽ ഒരിക്കൽ പോലും വഴക്ക് പറയാതെ അദ്ദേഹം ക്ഷമയോടെ ഒപ്പം നിന്നു. തെറ്റുകൾ പറഞ്ഞു തന്നു.’

ഷോട്ട് കഴിഞ്ഞശേഷമാണ് പരിചയപ്പെടുന്നത് തന്നെ. ‘മോന്റെ വീടെവിടെയാ? എന്ത് ചെയ്യുന്നു? ‘എന്നൊക്കെ മമ്മൂക്ക ചോദിച്ചു.

ഞാൻ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലാണെന്ന് പറഞ്ഞപ്പോൾ വലിയ താത്പര്യമായി. സാങ്കേതിക കാര്യങ്ങളിൽ വലിയ പ്രതിപത്തിയുള്ള ആളാണല്ലോ മമ്മൂക്ക. കുറെസമയം എന്നോട് സംസാരിച്ചു. മംഗളവുമായുള്ള അഭിമുഖത്തിൽ അശ്വിൻ പറഞ്ഞു.

Advertisement