തനിക്ക് ഏറ്റവും കടപ്പാടുള്ളത് സന്തോഷ് പണ്ഡിറ്റിനോട്; മനസ്സു തുറന്ന് ഗ്രേസ് ആന്റണി

64

അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് താൻ എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് കുമ്പളങ്ങി നൈറ്റ്‌സിലെ സിമിമോൾ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ ഗ്രേസ് ആന്റണി. ഒത്തിരിപേർ കളിയാക്കുന്നുണ്ടെങ്കിലും തനിക്ക് എന്നും സന്തോഷ് പണ്ഡിറ്റിനോട് ഒരു സ്‌നേഹമുണ്ടെന്നും കരിയറിലെ ആദ്യ ബ്രേക്കിന് അദ്ദേഹത്തോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നുമാണ്‌ഗ്രേസിന്റെ വാക്കുകൾ.

ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം എന്ന ഒറ്റ ഡയലോഗ് മതി സിമിയെ ഓർക്കാൻ. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ഗ്രേസ്ആന്റണി. കുമ്പളങ്ങി നൈറ്റ്സിലെ സിമി മോളായി വന്ന് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം തൻറെ കരിയറിലെ ബ്രേക്കിനെ കുറിച്ച് മനസ് തുറക്കുകയാണിപ്പോൾ.

Advertisements

സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നുവെങ്കിൽ തനിക്ക് കരിയറിൽ ഇത്രവലിയ ഒരു ബ്രേക്ക് ഉണ്ടാവില്ലായിരുന്നുവെന്ന് താരം പറയുന്നു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ റാഗിങ്ങ് സീനിലൂടെയാണ് ഗ്രേസ് ശ്രദ്ധേയമായി തുടങ്ങിയത്.

ചിത്രത്തിലെ റാഗിങ് സീനിൽ, സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി’ എന്ന ഗാനം ആസ്വദിച്ചു പാടുന്ന ഗ്രേസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രത്തെ കണ്ടാണ് കുമ്പളങ്ങി നൈറ്റ്സിലേക്ക് ഗ്രേസിനെ ക്ഷണിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ ഒഡീഷൻ സമയത്ത് ഹരിമുരളീരവം എന്ന ഗാനം പാടാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ഈ ഗാനം മാറ്റി സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി’ എന്ന ഗാനം താൻ തന്നെ സജസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഗ്രേസ് പറഞ്ഞു.

എന്നാൽ ഈ ഗാനം പാടിയതിന് നിരവധിപ്പേർ എന്നെ കളിയാക്കിയിരുന്നു, പക്ഷെ സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്റെ പാട്ടുകളോടും തനിക്ക് സ്‌നേഹവും കടപ്പാടും ഉണ്ടെന്നും ഗ്രേസ് പറഞ്ഞു.

Advertisement