ആ നടനെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ എത്തുമായിരുന്നില്ല, അദ്ദേഹം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു: ഇർഫാൻ ഖാനെ കുറിച്ച് സങ്കടത്തോടെ ഫഹദ് ഫാസിൽ

85

സിനിമപ്രേമികളെ തീരാ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ ദിവസം അന്തരിച്ച ഇർഫാന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത് നിരവധി താരങ്ങളാണ്.

അതിനിടെ മലയാളത്തിന്റെ യുവനടൻ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഹൃദയഭേദകമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇർഫാൻ ഖാൻ എന്ന നടനെ ആദ്യമായി അറിഞ്ഞതിനെക്കുറിച്ചും തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചുമാണ് താരം കുറിച്ചിരിക്കുന്നത്.

Advertisements

അപ്രതീക്ഷിതമായാണ് ഇർഫാൻ അഭിനയിച്ച യൂ ഹോതാ തോ ക്യാ ഹോതാ’ എന്ന ചിത്രം അമേരിക്കയിലെ പഠനകാലത്ത് ഫഹദ് കാണുന്നത്. ഇതാദ്യമായാണ് യാഥാർഥ്യത്തോടെ അഭിനയിക്കുന്ന നടനെ ഓൺസ്‌ക്രീനിൽ കാണുന്നത് എന്നാണ് ഫഹദ് കുറിക്കുന്നത്. എന്നാൽ ഇർഫാൻ ഖാനെ ജീവിതത്തിൽ ഇതുവരെ കാണാൻ കഴിയാത്തതിന്റെ ദുഃഖവും താരം പങ്കുവെക്കുന്നുണ്ട്.

ആ രാത്രി സിനിമ കണ്ടു തുടങ്ങി മിനിറ്റുകൾക്ക് ശേഷം സലിം രാജാബലി എന്ന കഥാപാത്രം വന്നു. ആരാണിയാൾ? ഞാൻ നികുഞ്ചിനോട് ചോദിച്ചു. കാരണം തീക്ഷ്ണത നിറഞ്ഞതും സ്‌റ്റൈലിഷ് ആയതുമായ അഭിനേതാക്കൾ ഉണ്ട്. എന്നാൽ ഇതാദ്യമായാണ് ‘യാഥാർഥ്യത്തോടെ’ അഭിനയിക്കുന്ന നടനെ ഓൺസ്‌ക്രീനിൽ കാണുന്നത്. അയാളുടെ പേരായിരുന്നു ഇർഫാൻ ഖാൻ ഫഹദ് ഫാസിൽ കുറിച്ചു.

ഇർഫാൻ ഖാനെ കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ കുറിപ്പ് വായിക്കാം

ഒരുപാട് ഒരുപാട് വർഷങ്ങൾക്കു മുമ്പ്, ഏത് വർഷമാണെന്ന് കൃത്യമായി ഓർമയില്ല. എന്റെ അമേരിക്കയിലെ പഠനകാലം. അതുമാത്രമാണ് എനിക്ക് ഓർത്തെടുക്കാനാനാകുന്നത്. ക്യാംപസിനുള്ളിൽ താമസിച്ചിരുന്നതിനാൽ ഇന്ത്യൻ സിനിമകൾ കാണാൻ സാധിച്ചിരുന്നില്ല. അതിനാൽ എന്റെ സുഹൃത്ത് നികുഞ്ചും ഞാനും എല്ലാ ആഴ്ചയും ക്യാംപസിനടുത്തുള്ള പാക്കിസ്ഥാനി ഗ്രോസറിയിൽ പോയി ഇന്ത്യൻ സിനിമകളുടെ ഡിവിഡി വാടകയ്ക്ക് വാങ്ങുമായിരുന്നു.

ഒരിക്കൽ ആ കടയിലെ ഖാലിദ് ഭായി ഞങ്ങൾക്കൊരു സിനിമ നിർദേശിച്ചു. ‘യൂ ഹോതാ തോ ക്യാ ഹോതാ’ എന്ന സിനിമ. നസീറുദ്ദീൻ ഷാ സംവിധാനം ചെയ്ത സിനിമ എന്ന നിലയിലാണ് ഞാൻ ആ സിനിമയെ ആദ്യം ശ്രദ്ധിക്കുന്നത്. അങ്ങനെ ഡിവിഡി മേടിച്ചു. ആ രാത്രി സിനിമ കണ്ടു തുടങ്ങി മിനിറ്റുകൾക്ക് ശേഷം സലിം രാജാബലി എന്ന കഥാപാത്രം വന്നു.

ആരാണിയാൾ? ഞാൻ നികുഞ്ചിനോട് ചോദിച്ചു. കാരണം തീക്ഷ്ണത നിറഞ്ഞതും സ്‌റ്റൈലിഷ് ആയതുമായ അഭിനേതാക്കൾ ഉണ്ട്. എന്നാൽ ഇതാദ്യമായാണ് യാഥാർഥ്യത്തോടെ അഭിനയിക്കുന്ന നടനെ ഓൺസ്‌ക്രീനിൽ കാണുന്നത്. അയാളുടെ പേരായിരുന്നു ഇർഫാൻ ഖാൻ.

ഞാൻ വളരെ വൈകിയായിരിക്കും അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. എന്നാൽ ലോകത്തിന് അദ്ദേഹത്തിന്റെ കഴിവു കണ്ടുപിടിക്കാൻ അധികം സമയം വേണ്ടിയിരുന്നില്ല. ഝുംപാ ലാഹിരിയുടെ നെയിംസേക്ക് സിനിമയായപ്പോൾ അതിലെ അശോകിന്റെ വേഷം അവതരിപ്പിക്കുന്നത് ഇർഫാനെണന്നറിഞ്ഞ് എല്ലാവരും അദ്ഭുതപ്പെട്ടു. ജനപ്രിയമായ ഒരു പാട്ട് പോലെയായിരുന്നു ഇർഫാന്റെ വളർച്ച.

എല്ലാവരും അത് പാടുകയും അനുഭവിച്ചറിയുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തിൽ മുഴുകിപ്പോയതിനാൽ പലപ്പോഴും സിനിമയുടെ കഥ പോലും ശ്രദ്ധിക്കാൻ ഞാൻ മറന്നു പോകും. സത്യത്തിൽ, ഇർഫാൻ ഖാൻ സ്‌ക്രീനിൽ ഉള്ളിടത്തോളം സമയം സിനിമയുടെ കഥ എനിക്ക് അത്ര പ്രധാനമായിരുന്നില്ല.

സിനിമാഭിനയം ആയാസരഹിതമാണെന്ന് അദ്ദേഹം തോന്നിപ്പിച്ചു. പക്ഷേ, ഞാൻ വിഡ്ഢി ആകുകയായിരുന്നു. ഇർഫാൻ ഖാനെ കണ്ടെത്തിയതോടെ എൻജിനിയറിങ് പാതി നിർത്തി സിനിമയിലഭിനയിക്കാൻ ഞാൻ ഇന്ത്യയിലേക്ക് തിരിച്ചു.
കഴിഞ്ഞ 10 വർഷമായി ഞാൻ അഭിനയിക്കുകയും അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇർഫാനെ ഞാൻ ഒരിക്കലും നേരിൽ കണ്ടിട്ടില്ല.

എന്നാൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത പലരുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. വിശാൽ ഭരദ്വാജിനെ കണ്ടപ്പോൾ ആദ്യം സംസാരിച്ചത് മക്ബൂൽ സിനിമയെക്കുറിച്ചായിരുന്നു. എന്റെ പ്രിയ സുഹൃത്ത് ദുൽഖർ ഇർഫാനൊപ്പം സ്വന്തം നാട്ടിൽ ഒരു സിനിമ ചെയ്തപ്പോഴും എനിക്ക് നേരിൽ കാണാൻ സാധിച്ചില്ല. സിനിമാത്തിരക്കുകളാണ് അതിന് കാരണമായത്.

അദ്ദേഹത്തിനൊരു ഹസ്തദാനം നൽകാൻ കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്. ഒരിക്കലെങ്കിലും ബോംബെയിൽ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു. പകരം വെക്കാനില്ലാത്ത കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടത്തെക്കുറിച്ച് എനിക്ക് സങ്കൽപിക്കാൻ മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ വേർപാടിൽ ശൂന്യത അനുഭവപ്പെടുന്ന തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും കുറിച്ച് ഖേദം തോന്നുന്നു.

നമുക്ക് അദ്ദേഹത്തെ വേണ്ട പോലെ ലഭിച്ചില്ല. എന്റെ ഭാര്യ റൂമിേലയ്ക്ക് ഓടിയെത്തി ഈ വാർത്ത പറയുമ്‌ബോൾ അത് കേട്ട് ഞെട്ടിപ്പോയെന്നു പറയുന്നത് നുണയാകും. എന്നാൽ കാരണം, ഞാൻ ചെയ്തുകൊണ്ടിരുന്നത് അതുപോലെ തന്നെ ഞാൻ തുടർന്നു കൊണ്ടിരുന്നു.

പക്ഷേ, ഈ ദിവസം മുഴുവൻ ഞാൻ അദ്ദേഹത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ എന്നും ഓർമ്മയിലുണ്ടായിരുന്ന ഒരാളാണ് നഷ്ടമായത്. എന്നും ഞാൻ അദ്ദേഹത്തോട് കടപ്പെട്ടവനാണ്. എന്റെ കരിയർ ഞാൻ അദ്ദേഹത്തിന് സമർപ്പിക്കുകയാണ്. അന്ന് ആ ഡിവിഡി എടുത്ത് ആ നടനെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ എത്തുമായിരുന്നില്ല. അദ്ദേഹം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. നന്ദി സർ!’

Advertisement