അവളുടെ ആ ഭീഷണിക്ക് മുന്നിൽ ഒരു വർഷം ഞാൻ വഴങ്ങി; ആരോടും പറയാത്ത രഹസ്യം വെളിപ്പെടുത്തി നടി നവ്യാ നായർ

6425

ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യൻ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി നവ്യ നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ തന്റെ സ്‌കൂൾ കാലഘട്ടത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ചില ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നവ്യനായർ. നവ്യാ നായരുടെ വാക്കുകൾ ഇങ്ങന:

Advertisements

ആലപ്പുഴ ജില്ലയിലെ കായംകുളമാണ് എന്റെ നാട് അവിടത്തെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ. ഞങ്ങളുടെ വരാന്തയിൽ നിൽക്കുമ്പോൾ തന്നെ മുന്നിലെ റോഡിലൂടെ കുട്ടികൾ പോകുന്നത് എല്ലാം തന്നെ കാണാൻ സാധിക്കും.

അന്നൊക്കെ ഞാൻ ഭയങ്കര ബഹളമായിരുന്നു എന്റെ രണ്ടാമത്തെ വയസ് മുതൽ സ്‌കൂളിൽ പോകാൻ. എന്നാൽ സ്‌കൂളിൽ ചേരാൻ എന്നെ കൃത്യം പ്രായം തികയുന്നതിന് മുന്നേ ബഹളം സഹിക്കാൻ പറ്റാതെ വീട്ടുകാർ സ്‌കൂളിൽ വിട്ട് തുടങ്ങിയിരുന്നു. ആദ്യത്തെ ദിവസം എന്നെ എൽകെജിയിൽ ചേർക്കാൻ കൊണ്ട് പോയത് അച്ഛനാണ്.

Also Read
ലാൽ അപ്പോൾ എന്നെ രഞ്ജിത്ത് എന്നുവിളിക്കും, ഞാൻ ലാൽ സാർ എന്നും: മോഹൻലാലുമായി പിണങ്ങുന്നതിനെ കുറിച്ച് രഞ്ജിത്ത്

അന്ന് രാവിലെ മുതൽ എനിക്ക് ഭയങ്കര ഉത്സാഹമായിരുന്നു. കാത്ത് കാത്തിരുന്ന ദിവസമാണല്ലോ ഇപ്പോൾ വന്നെത്തിയിരിക്കുന്നത് എന്ന് ഓർത്ത്. അച്ഛന്റെ കൈയിൽ തൂങ്ങി നേരെ സ്‌കൂളിലെക്ക് എത്തുകയും ചെയ്തിരുന്നു. ചുറ്റും കരച്ചിൽ മഹാമഹമാണല്ലോ ആദ്യത്തെ ദിവസം എന്ന് പറയുന്നത്.

ഞാനൊഴികെ ബാക്കി കുട്ടികളെല്ലാം ഭയങ്കര കരച്ചിൽ ആയിരുന്നു. എന്തിനാ കരയുന്നേ എന്ന മട്ടിൽ ഞാനാണെങ്കിൽ ഇവരൊക്കെ അവരെ നോക്കുന്നുമുണ്ടത്രേ. ഹൈവോൾട്ട് ചിരിയുമായി ഞാൻ കരയുന്ന കുറേ കുട്ടികൾക്കിടയിൽ ഉണ്ടായിരുന്നു.

എന്നെ അവിടെയാക്കി പോരാൻ അതുകൊണ്ട് അച്ഛന് യാതൊരു ടെൻഷനും ഉണ്ടായില്ല. മിക്കയിടത്തും ആദ്യ ദിവസം ഉച്ച വരെയേ ക്ലാസുള്ളു. വീട്ടുകാർ വന്ന് എല്ലാ കുട്ടികളെയും പന്ത്രണ്ട് മണി ആകുമ്പോഴേക്കും കൂട്ടും.

എന്റെ അച്ഛനും ടീച്ചർ പറഞ്ഞത് അനുസരിച്ച് കൂട്ടാൻ വന്നു. പക്ഷേ ഞാൻ പോവൂല എനിക്ക് വൈകുന്നേരം വരെ ബാക്കി പഠിക്കുന്ന ചേച്ചിമാരെ പോലെ സ്‌കൂളിൽ ഇരിക്കണമെന്നായിരുന്നു ആഗ്രഹം. വലിയ കരച്ചിലായിയിരുന്നു അച്ഛൻ നിർബന്ധിച്ച് കൂട്ടിയതോടെ ഉയർന്നിരുന്നത്. എനിക്ക് സ്‌കൂളിൽ നിന്നും പോകണ്ടെന്ന് പറഞ്ഞ്.

അതുവരെ ചിരിച്ചോണ്ടിരുന്ന ഞാൻ എല്ലാ പിള്ളേരും ചിരിച്ച് കൊണ്ട് വീട്ടിലേക്ക് പോകുമ്‌ബോൾ കരഞ്ഞ് കൊണ്ട് ഇറങ്ങി. അച്ഛനും അമ്മയും ആ കഥ പറഞ്ഞ് ഇപ്പോഴും ചിരിക്കും. ഏഴാം ക്ലാസ് വരെ അവിടെ പഠിച്ചു. എല്ലാവരും പരസ്പരം ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഫുൾ നെയിം ആണ് വിളിക്കുന്നത്. എടീ, പോടീ, എടോ ഇത്തരം വിളികൾ അന്ന് ഒന്നുമില്ല.

തൊട്ടടുത്തിരുന്ന കുട്ടിയോട് എന്തോ പറഞ്ഞപ്പോൾ താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു. ആ കുട്ടിക്ക് അത് വലിയ പ്രശ്നമാക്കി. ഞാനെന്തോ തെറ്റ് ചെയ്ത ഭാവം എനിക്കും. അത് ടീച്ചറോട് പറഞ്ഞ് കൊടുക്കാതിരിക്കാൻ അവർക്ക് കൊടുക്കേണ്ടി വന്നത് ഒരു വർഷത്തെ എന്റെ ഇന്റർവെൽ സ്നാക്സാണ്.

ഇന്റർവെല്ലിന് കഴിക്കാൻ ചെറിയ കുട്ടികൾക്ക് സ്നാക്സ് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു. ഞാൻ കൊണ്ട് വരുന്ന സ്നാക്സ് ആ കൊല്ലം മുഴുവൻ ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവൾക്ക് കൊടുക്കും. ഞാൻ ഒന്നും കഴിക്കാതെയിരിക്കും.

Also Read
ഒരു സൂപ്പർ നാച്ചുറൽ എബിലിറ്റി ഉണ്ട് അദ്ദേഹത്തിന്, ആക്ഷൻ രംഗങ്ങളിൽ മോഹൻലാലിനെ വെല്ലാൻ ഇനിയൊരാൾ ഉണ്ടാകേണ്ടിയിരിക്കുന്നു: പ്രമുഖ സംവിധായകൻ

അമ്മ വീട്ടിൽ സ്പെഷ്ൽ സ്നാക്സ് വാങ്ങുമ്പോൾ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്‌കൂളിൽ പോകുമ്പോൾ തരാമെന്ന്. എന്റെ പൊന്നമ്മേ കൊണ്ട് പോകുന്നതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല, എന്ന് പറയണമെന്നുണ്ട്. എന്നാൽ അമ്മയുടെ കൈയിൽ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. ആ രഹസ്യം അതുകൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല.

ഒരു കൊല്ലം എന്റെ സ്നാക്സ് മുഴുവൻ അവൾ കഴിച്ചു. അവൾക്കറിയാത്തതൊക്കെ ഞാൻ പരീക്ഷയൊക്കെ വരുമ്പോൾ കാണിച്ച് കൊടുക്കണം. ആ കുട്ടി രണ്ടാം ക്ലാസയപ്പോൾ വേറെ ക്ലാസിലായി. അന്ന് മുതലാണ് ഞാൻ ശ്വാസം നേരെ വിടാൻ ആരംഭിച്ചതും എന്നും ഒരു മാധ്യമത്തിന് നൽകിയ അഭുമുഖത്തിലൂടെ താരം തുറന്ന് പറയുന്നു.

Advertisement