ആരെയും വെളുപ്പിക്കാനല്ല ഇത്, സുരേഷ് ഗോപിയുടെ കയ്യിൽ നിന്നും കൈനീട്ടമല്ലാതെ ഒരു രൂപ പോലും ഞാൻ വാങ്ങിച്ചിട്ടുമില്ല, ചാണകം ഗോപിയെ വെളുപ്പിക്കാൻ വന്നതാണോടാ എന്ന ചോദ്യത്തിന് മറുപടിയുമായി ടിനി ടോം

215

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. മലയാളത്തിലെ താര സംഘടനയായ അമ്മയുടെ ഒരു പരിപാടിയിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി പങ്കെടുത്തിരുന്നു. ദീർഘനാളത്തെ പിണക്കത്തിന് ശേഷമായിരു്‌നനു അമ്മയുടെ പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുത്തത്.

അതേ സമയം താൻ സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് സ്വീകരിക്കുന്ന ചിത്രം നടനും അമ്മ ഭാരവാഹിയുമായ ടിനി ടോം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനു താഴെ വലിയ വിമർശനങ്ങളാണ് സുരേഷ് ഗോപിക്കു നേരെ ഉയർന്നത്. അമ്മയിൽ ചാണകം വീണു, ചാണകം അകത്തുകേറി എന്നിങ്ങനെ ഓക്കെയായിരുന്നു പരിഹാസ കമന്റുകൾ.

Advertisements

ഇപ്പോഴിതാ ഇതാ ഇതിന് മറുപടിയുമായി ടിനി ടോം ലൈവിൽ എത്തി പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, ടിനി ടോം ലൈവ് വിഡിയോയിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെ:

ചാണകം ഗോപിയെ വെളുപ്പിക്കാൻ ആണെങ്കിൽ അതൊന്നും നടക്കില്ല മോനേ, നീ ചാണകത്തിൽ ചവിട്ടിയോ എന്നൊക്കെ ഉള്ള കമന്റുകൾ കാണുന്നത് കൊണ്ടാണ് ഈ ലൈവ്. ഞാൻ പങ്കുവയ്ക്കുന്ന സുരേഷ് ഗോപിയോടൊപ്പമുള്ള ഫോട്ടോകൾ കാണുമ്പോൾ എന്റെ രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും പലർക്കും സംശയമുണ്ട്.

Also Read
മകളെ വിറ്റ് കാശാക്കുകയാണോ എന്ന് ചേദിച്ചവരുണ്ട്, സഹതാപം കിട്ടാൻ അല്ലേ മകളെ ഉപയോഗിക്കുന്നതെന്ന് ചോദിച്ചവരുമുണ്ട്; വേദനയോടെ സലീം കോടത്തൂർ

ആരെയും വെളുപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇടുന്നത്. സുരേഷ് ഗോപിയുടെ കയ്യിൽ നിന്നും കൈനീട്ടമല്ലാതെ ഒരു രൂപ പോലും ഞാൻ വാങ്ങിച്ചിട്ടില്ല. അദ്ദേഹം എനിക്കൊരു സിനിമയിൽ പോലും അവസരം തന്നിട്ടുമില്ല. ഒരു കലാകാരനെന്ന നിലയിൽ ഇനിയും ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ അതൊരു പാപമാണെന്ന് കരുതുന്നതു കൊണ്ടാണ് ഇപ്പോൾ ഇത് തുറന്നു പറയുന്നത്.

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷയ്ക്ക് പോകാറുണ്ട്. ഒരിക്കൽ അവിടെ ഗാനശുശ്രൂഷ ചെയ്യുന്ന രാജേഷ് എന്നയാൾ എന്നോട് പറഞ്ഞു. ഒരു സിനിമാതാരം തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുന്നുണ്ട്, ടിനി ഒന്നുപോയി കാണണമെന്ന് ആവശ്യപ്പെട്ടു. മറ്റാരുമല്ല സ്ഫടികം ജോർജും കുടുംബവുമായിരുന്നു. ഞാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ വളരെ ക്ഷീണിതനായ ജോർജേട്ടനെയാണ് കണ്ടത്.

അദ്ദേഹത്തിന്റെ ഭാര്യ അഞ്ച് കീമോ കഴിഞ്ഞിരിക്കുകയാണ്. കിഡ്നി മാറ്റിവയ്ക്കലാണ് അവരുടെ പ്രധാന ആവശ്യം. ലക്ഷങ്ങൾ ആവശ്യമായി വരും. ഞാനൊരു സൂപ്പർസ്റ്റാറല്ല. ഒരു സാധാരണ കുടുംബത്തിൽ നിന്നും വരുന്ന ആളാണ്. സിനിമക്കാരെ ദൂരെ നിന്ന് മാത്രമേ കണ്ടിട്ടുള്ള ചെറിയ ചെറിയ സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരാൾ.

സിനിമയിൽ അവസരങ്ങൾ ചോദിക്കാൻ പോലും മടിയുള്ള ഒരാൾ. മുൻനിര താരങ്ങളെയുൾപ്പടെ ഉൾക്കൊള്ളിച്ച ‘അമ്മ’ എന്ന ഒരു സംഘടനയിൽ നടത്തിയ ഇലക്ഷനിലൂടെയാണ് ഞാനിപ്പോൾ ഒരു സ്ഥാനത്തെത്തിയത്. ഒരു സാധാരണക്കാരനായിട്ട് തന്നെയാണ് ഞാൻ ഇപ്പോഴും അമ്മയിൽ തുടരുന്നതും.

ആഗ്രഹം കൊണ്ട് മാത്രം സിനിമയിൽ എത്തിയ ഒരാൾ. അതുകൊണ്ട് തന്നെ കുറച്ചു പേരോട് ജോർജ് സാറിനുവേണ്ടി ഞാൻ സഹായമഭ്യർഥിച്ചു. സിനിമാ മേഖലയിൽ തന്നെ മുൻനിരയിലുള്ള ഒന്നുരണ്ട് പേരോടും അദ്ദേഹത്തിന്റെ അവസ്ഥ പറഞ്ഞു. എന്നാൽ അവരിൽ പലരും കൈമലർത്തി. എനിക്ക് വളരെ കുറ്റബോധം തോന്നി. നാളെ എനിക്കും ഇത് സംഭവിക്കാം.

ഇതേ പോലെ ഒരു അവസ്ഥയിൽ വന്നുപെട്ടാൽ അന്ന് ഞാനും ഒറ്റപ്പെടാൻ ഉള്ള സാധ്യതയുണ്ട് എന്ന കുറ്റബോധം തോന്നി. അതും മനസ്സിൽ ചിന്തിച്ചു നടക്കുമ്പോഴാണ് സുരേഷ് ഗോപി സാറിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചു കാണുന്നത്. എനിക്ക് അങ്ങനെ അടുപ്പമൊന്നുമില്ല. അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടി നിൽക്കുകയായിരുന്നു.

Also Read
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീർത്തി സുരേഷ്; നടൻ ചെയ്തത് കണ്ടോ

എയർപോർട്ട് ലോബിയിൽ ചെന്ന് അദ്ദേഹത്തോട് കാര്യം സൂചിപ്പിക്കുന്നതിനിടയിൽ ഫ്ലൈറ്റിനു സമയമായി. ‘ഫ്ലൈറ്റ് ലാൻഡ് ചെയ്താൽ നീ എന്റെ അടുത്തേക്ക് വരണം. നിന്റെ നമ്പർ എനിക്ക് എനിക്ക് തരണം’ ഇത്രയും പറഞ്ഞിട്ട് അദ്ദേഹം ഫ്ളൈറ്റിലേക്ക് പോയി. എല്ലാവരെയും പോലെ അദ്ദേഹവും എന്നെ ഒഴിവാക്കാൻ പറഞ്ഞതാണ് എന്നാണ് ഞാനപ്പോൾ കരുതിയത്.

അദ്ദേഹമന്ന് രാഷ്ട്രീയത്തിൽ സജീവമായ കാലമായിരുന്നില്ല. തിരുവനന്തപുരത്തെത്തി, എന്റെ നമ്പർ വാങ്ങിയ അദ്ദേഹം പിന്നീട് ജോർജ് ഏട്ടന്റെ കാര്യം ഏറ്റെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സംഭവമാണിത്. അന്ന് കിഡ്നി ട്രാൻസ്പ്ലാന്റേഷന്റെ സകല നൂലാമാലകളും തരണം ചെയ്ത്, അതിനുവേണ്ടി എല്ലാ ക്രമീകരണങ്ങളും ഏറ്റെടുത്തുയ സുരേഷ് ഏട്ടൻ നടത്തിയതുകൊണ്ട് മാത്രമാണ് ജോർജ് ഏട്ടൻ ഇന്നും ജീവനോടെ ഇരിക്കുന്നത്.

ഇന്നലെ അമ്മയുടെ മീറ്റിങ്ങിൽ സുരേഷേട്ടൻ പങ്കെടുത്തപ്പോൾ ജോർജേട്ടനെ ആരോഗ്യവാനായി കാണുകയും അവർ തമ്മിൽ ആലിംഗനം ചെയ്യുകയും ചെയ്തു. അന്നുമുതൽ ഞാൻ സുരേഷേട്ടനെ മാറിനിന്നു ഞാൻ വീക്ഷിക്കുകയായിരുന്നു. ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങൾഅദ്ദേഹം സമൂഹത്തിനു വേണ്ടി ചെയ്യുന്നുണ്ട്. സ്വന്തം വരുമാനത്തിൽ നിന്നാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നതും. കാസർകോട് ഭാഗത്ത് ഒരുപാട് പേർക്ക് വീടുകൾ വച്ച് കൊടുത്തിട്ടുണ്ട്.

അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെയോ അദ്ദേഹത്തിന്റെ മതത്തെയോ വച്ച് ഒരിക്കലും അദ്ദേഹത്തെ അളക്കരുത്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു നല്ല മനുഷ്യനാണ് സുരേഷേട്ടൻ. സുരേഷേട്ടൻ അമ്മയിലേയ്ക്ക് തിരികെ വരണമെന്ന ആഗ്രഹിച്ച കൂട്ടത്തിൽ ഒരാളാണ് ഞാൻ. ആ നിരയിൽ ഞാൻ മുന്നിലുണ്ടായിരുന്നു. ഇത്രയും നല്ലൊരു മനുഷ്യൻ എത്ര നാൾ പുറത്തുനിന്നു.

‘അമ്മ’ ഒരു കുടുംബമാണ്. സിനിമയിലുള്ളവരും അദ്ദേഹത്തിന്റെ വരവ് ആഗ്രഹിച്ചിരുന്നു. വേദിയിൽ എത്തിയപ്പോഴും കുടുംബകാര്യമാണ് സുരേഷേട്ടൻ പറഞ്ഞത്. ഇനിയും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കും. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ തുറന്നുപറയുംമെന്നും ടിനി ടോം പറയുന്നു.

Advertisement