ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നടി ഗായത്രി സുരേഷ്. തുടർന്ന് മലയാളത്തിൽ ഒരു പിടി മികച്ച സിനിമകൽ ചെയ്ത ഗായത്രി യുവ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം കൂടിയാണ്.
ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിൽ ഗായത്രി ഒന്നിന് ഒന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പേരെടുത്തു. ഇപ്പോഴിതാ തന്നെ കുറിച്ചുതുറന്നു പറയുകയാണ് ഗായത്രി അരുൺ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഗായത്രി മനസ്സുതുറന്നത്.
ഏത് കാര്യവും പറ്റില്ല എന്ന് പറഞ്ഞ് മാറി നിൽക്കാറില്ലെന്നാണ് ഗായത്രി പറയുന്നത്. ചെറുപ്പം മുതൽ അങ്ങനെയാണ്. നണിച്ച് മാറി നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ അത്. ചെറുപ്പം മുതലെ ഞാൻ ഇങ്ങനെയാണെന്നും ഗായത്രി പറയുന്നു. ഇത്രയും ഓപ്പണായി സംസാരിക്കാമോ എന്ന് എല്ലവരോടും ചോദിക്കാറുണ്ട് മീഡിയയേയും നാട്ടുകാരേയും പേടിക്കണം എന്നാണ് എല്ലാവരും പറയുന്നതെന്നും ഗായത്രി പറയുന്നത്.
പക്ഷെ എനിക്ക് അത് പറ്റില്ല. എന്തും തുറന്ന് പറഞ്ഞില്ലെങ്കിൽ എന്റെ പെരുമാറ്റം കൃത്യമമായി തോന്നും. ഈ സ്വഭാവം ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ എന്ന് വിചാരിക്കുമെന്നും ഗായത്രി പറയുന്നു.
അങ്കമാലി ഡയറീസിലെ ആന്റണി വർഗീസിന്റെ കൂടെ അഭിനയിക്കണമെന്നാഗ്രഹമുണ്ട്. ആന്റണിയുടെ ആ റൊമാൻസ് എനിക്ക് ഇഷ്ടമായി. സ്വന്തമായി ഒരു സ്റ്റൈലുണ്ട്. ചില നടന്മാർക്ക് മാത്രമേ അങ്ങനെയൊരു സ്റ്റൈൽ കാണൂ.
ലാലേട്ടനൊക്കെ അങ്ങനെയല്ലേ. ഏത് കഥാപാത്രം ആയാലും തോളിന്റെ ഒരു ചരിവുംചില ആക്ഷനുകളുമൊക്കെ കാണുമല്ലോ. ലാലേട്ടനെ പോലെ വേറെ ഒരാളില്ല. പിന്നെ ഫഹദിന്റെയും ധനുഷിന്റെയുമൊക്കെ കൂടെ അഭിനയിക്കണമെന്നുണ്ട്.
ഒരു കൊല്ലത്തിനുള്ളിൽ വിവാഹം വേണമെന്നാണ് ആഗ്രഹം. പിന്നെ അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാറില്ല. വരുന്നത് വരട്ടെ. നമുക്ക് പറ്റിയ ഒരാൾ വരുമ്പോൾ ഇയാളെ കല്യാണം കഴിച്ചാൽ നല്ലതാണെന്ന് തോന്നില്ലേ. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ തീർച്ചയായും അറഞ്ചേഡ് മാരേജ് ആയിരിക്കും.