പ്ലസ് ടുവിൽ തുടങ്ങിയ പ്രണയം വീട്ടിൽ പൊക്കി, ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് അമ്മ തലയിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു, ക്ലാസ്മേറ്റ്സ് കണ്ട് വീണ്ടും ഇഷ്ടത്തിലായി: അശ്വതി ശ്രീകാന്ത് പറയുന്നു

146

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. രണ്ടാമതും ഒരു പെൺകുഞ്ഞിന് കൂടി ജന്മം കൊടുത്ത സന്തോഷത്തിലാണ് അശ്വതി ശ്രീകാന്ത് ഇപ്പോൾ. ഫ്‌ളവേഴ്‌സമലെ ചക്കപ്പഴം എന്ന പരിപാടിയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അശ്വതി ഗർഭിണിയാണെന്ന വിവരം പുറത്ത് വരുന്നത്.

അതേ സമയം ആദ്യത്തെ പ്രസവശേഷം തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിരുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലാതെ മകളുമായി വീട്ടിലെത്താൻ സാധിച്ചുവെന്ന് പറയുകയാണ് അശ്വതിയിപ്പോൾ.

Advertisements

Also Read
അഭിനയിക്കുന്ന സമയത്ത് അവരുമായിട്ടെല്ലാം നല്ല മത്സരം ഉണ്ടായിരുന്നു, പിന്നീട് അടുപ്പം ഉണ്ടാക്കിയത് ഇങ്ങനെ: ശോഭനയുടെ വെളിപ്പെടുത്തൽ

വനിത മാഗസിന് നൽകിയ അഭിമുഖത്തിലൂടെയാണ് പ്രസവത്തെ കുറിച്ചും തന്റെ പ്രണയകഥയും അശ്വതി ശ്രീകാന്ത് വെളിപ്പെടുത്തിയത്. അതേ സമയം ഭർത്താവ് ശ്രീകാന്തുമായിട്ടുള്ള പ്രണയത്തെ കുറിച്ച് മുൻപും അശ്വതി തുറന്ന് പറഞ്ഞിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ എന്റെ സീനിയർ ആയിരുന്നു അപ്പു എന്ന് ഞാൻ വിളിക്കുന്ന ശ്രീകാന്ത്.

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് പ്രണയം പരസ്പരം തുറന്ന് പറഞ്ഞത്. മൂന്നാം വർഷം പ്രേമം വീട്ടിൽ പൊക്കി. ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് അമ്മ തലയിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചു. പിന്നീട് ഒന്നര വർഷം സ്വയം പ്രഖ്യാപിത ബ്രേക് അപ്. ഞാൻ കോട്ടയത്ത് എംബിഎ യ്ക്ക് പഠിക്കുന്നതിനിടെ ഒരു ദിവസം കൂട്ടുകാരിയുടെ നമ്പർ തപ്പി എടുത്ത് ശ്രീ വിളിച്ചു. അങ്ങനെ ക്ലാസ്മേറ്റ്സ് റിലീസായ തിയറ്ററിൽ വച്ച് വീണ്ടും കണ്ടു.

സ്‌ക്രീനിൽ കാത്തിരുന്ന പെണ്ണല്ലേ കാലമേറെ ആയില്ലേ എന്ന പാട്ട് കേട്ടപ്പോൾ കൂടെ ഞങ്ങളും കരഞ്ഞു. പ്രേമം സീരിയസ് ആണെന്ന് മനസിലായതോടെ എല്ലാവരെയും കൊണ്ട് നല്ലത് പറയിച്ച് വിവാഹം കഴിക്കണമെന്ന് വാശിയായി.
ദുബായിൽ സ്വന്തം ബിസിനസ് വിജയമായ ശേഷമാണ് ശ്രീ വിവാഹാലോചനയുമായി വന്നതെന്ന് അശ്വതി പറയുന്നു. കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഗർഭിണിയായി.

ഒന്ന് കൂടി പറഞ്ഞാൽ കുഞ്ഞിനെ കുറിച്ചൊക്കെ പ്ലാൻ ചെയ്ത് ഗർഭം ധരിക്കാനുള്ള സമയം കിട്ടിയില്ല. 26 വയസേ എനിക്കുള്ളു. ശ്രീയിക്ക് 27 ഉം. പേരന്റിങ്ങിനെ കുറിച്ചും പ്രഗ്‌നൻസിയെ കുറിച്ചും അത്ര ധാരണ ഇല്ലാത്ത കൊണ്ട് ആശങ്കകളും ടെൻഷനും ആവോളം ഉണ്ടായിരുന്നു. ഷുഗറും ബിപിയും നീരും വേദനയും ഒക്കെയായിരുന്നു അന്ന് മെയിൻ.

ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞിന്റെ കിടപ്പ് ശരിയല്ലാത്തത് കൊണ്ട് അവസാന മാസം വരെ ഡോക്ടർമാർ പറഞ്ഞിരുന്നത് സിസേറിയൻ വേണ്ടി വരുമെന്നാണ്. രണ്ട് പേർക്കും ജോലി ദുബായിൽ ആയിരുന്നതിനാൽ അവിടെ മതി പ്രസവമെന്ന് നേരത്തെ പ്ലാൻ ചെയ്തു. എട്ടരമാസം കഴിഞ്ഞപ്പോഴെക്കും ശ്രീകാന്തേട്ടന്റെ അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഡെലിവറി ഡേറ്റിന് പത്ത് ദിവസം മുൻപായിരുന്നു അവസാന ചെക്കപ്പ്.

പരിശോധിച്ചപ്പോൾ അതുവരെ പൊസിഷൻ ശരിയല്ലാതെ ഇരുന്ന കുഞ്ഞിന്റെ തലയൊക്കെ താഴേക്ക് വന്ന് കുഞ്ഞ് പുറത്തേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. നേരെ ലേബർ റൂമിലേക്ക് വിട്ടോളാൻ ഡോക്ടർ പറഞ്ഞു. അതൊരു പാകിസ്ഥാനി ഡോക്ടറാണ്. ഭാഷയാണ് പ്രധാന പ്രശ്നം. ചുറ്റുമുള്ളവരിൽ ഒറ്റ മലയാളി പോലുമില്ല. അസ്വസ്ഥത തോന്നുമ്പോൾ ഇംഗ്ലീഷല്ലാതെ ഒരക്ഷരം പറഞ്ഞാൽ അവർക്ക് മനസിലാകില്ല.

Also Read
നടിയുടെ വിവാഹം കഴിഞ്ഞതോടെ മുടിയൊക്കെ മുറിച്ച് അയാൾ ഒരു തരം ഭ്രാന്തനെ പോലെ ആയി, കാവ്യയെ വിവാഹം കഴിക്കാൻ നടന്ന കടുത്ത ആരാധകൻ!

വേദന വരുമ്പോൾ അയ്യോ, അമ്മേ എന്നൊക്കെയല്ലാതെ എങ്ങനെ കരയാനാണ്. നാലഞ്ച് മണിക്കുർ പ്രസവവേദന കഴിഞ്ഞ് പത്മ പുറത്ത് വന്നു. പത്മയ്ക്ക് ഒരു വയസുള്ളപ്പോളാണ് തനിക്ക് ടിവിയിൽ കോമഡി ഷോ അവതരിപ്പിക്കാൻ വിളി വന്നത്. ഓഫർ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു. മാസത്തിൽ ഒരു വട്ടമേ ഷൂട്ടിങ്ങ് ഉള്ളു.

അതും നാല് ദിവസം. അവസരങ്ങൾ ഇപ്പോഴെ വരു. നാളെകുഞ്ഞ് വളർന്ന് അവളുടെ വഴിക്ക് പോകും. അപ്പോൾ നിരാശപ്പെട്ടിട്ട് കാര്യമില്ല. ശ്രീയുടെ ആ ഡയലോഗിൽ ഞാൻ വീണു. ദുബായിൽ നിന്ന് കുഞ്ഞുമായി പാലയിലേക്ക് വീട്ടിലേക്ക് വരും.

അവളെ അവിടെയാക്കി വെളുപ്പിന് പിറവത്തെ സ്റ്റുഡിയോയിലേക്ക് പോകും. രാത്രി ഒരു മണിക്കും മറ്റുമാണ് പലപ്പോഴും ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിൽ ചെന്നിരുന്നത്. പിന്നീടാണ് ദുബായിൽ നിന്നും നാട്ടിലെത്തി കൊച്ചിയിൽ ഫ്ളാറ്റ് വാങ്ങുന്നതെന്നും അശ്വതി വ്യക്തമാക്കുന്നു.

Advertisement