അച്ഛന് കോവിഡ് വരാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നതാണ്, എന്നിട്ടും വന്നു, ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തിൽ എത്തിച്ചതും ചിത കൊളുത്തിയതും, അസ്ഥി പെറുക്കിയതും: നിഖില വിമൽ

442

സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് നിഖിലാ വിമൽ. പിന്നീട് മലയാളത്തിന്റെ ജനപ്രിയ നായകൻ ദീലിപിന്റെ നായികയായി 24*7 എന്ന ചിത്രത്തിൽ എത്തി പിന്നീട് തിരക്കുള്ള നടിയായി മാറുകയായിരുന്നു താരം.

നായികയായും സഹനടിയായും ഒക്കെ മലയാള സിനിമയിൽ തിളങ്ങിനിൽക്കുകയാണ് ഇപ്പോൾ നിഖിലാ വിമൽ. അതേ സമയം താരം ഇപ്പോൾ ഒരു തീരാ ദുഖത്തിൽ പെട്ടിരിക്കുകയാണ്. അടുത്തിടെയാണ് നിഖിലയുടെ അച്ഛൻ എആർ പവിത്രൻ മരിച്ചത്. ഇപ്പോൾ അച്ഛന്റെ വിയോഗത്തെ കുറിച്ച് വൈകാരിമായി പ്രതികരിച്ചിരിക്കുകയാണ് നിഖില.

Advertisements

ഒരു മാഗസിന് അുവദിച്ച അഭിമുഖത്തിലാണ് നിഖില വിമൽ അച്ഛനെ കുറിച്ച് പറഞ്ഞത്. നിഖിലയുടെ വാക്കുകൾ ഇങ്ങനെ:

അച്ഛൻ എംആർ പവിത്രൻ നേതാവായിരുന്നു ആക്ടിവിസ്സ്റ്റായിയിരുന്നു. കുറച്ചു കാലം മുൻപ് ഒരു അപകടത്തിനുശേഷം അച്ഛന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് കോവിഡ് വരാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നതാണ്.

അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അത് കഴിഞ്ഞു അച്ഛന് പിന്നെ ചേച്ചിക്കും പോസിറ്റീവായി. അച്ഛന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർമാർ പറഞ്ഞിരുന്നു. ന്യുമോണിയായി മാറിയിട്ടുണ്ട് ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട്.

പക്ഷേ ഇതിലും വലിയ വിഷമാവസ്ഥകൾ അച്ഛൻ കാരണം ചെയ്തിട്ടുണ്ടല്ലോ. അപ്പോൾ ഇതും അതിജീവിക്കും എന്നായിരുന്നു ഞാൻ ചിന്തിച്ചത്. ആറു ദിവസത്തോളം അച്ഛൻ ആശുപത്രിയിൽ കിടന്നു.
ആർക്കും കയറി കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല. അമ്മയും, ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു.

അച്ഛന്റെത് കോവിഡ് മരണമായതുകൊണ്ട് എല്ലാവർക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാൻ. മാത്രമല്ല കോവിഡിന്റെ തുടക്കകാലമായതുകൊണ്ട് കർശനമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. ഞാൻ വീട്ടിലെ ഇളയ കുട്ടിയാണ് അത്ര വലിയ പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടിവന്നിട്ടില്ല. ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തിൽ എത്തിച്ചതും ചിത കൊളുത്തിയതും, അസ്ഥി പെറുക്കിയതും.

അച്ഛൻ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവർക്കാർക്കും അച്ഛനെ അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ലെന്നും നിഖില പറയുന്നു.

Advertisement