ഭാഗ്യമില്ലാത്തവനെന്ന പേര് കിട്ടിയിട്ടും പൊരുതി നേടി നമ്പർവണ്ണായി, ‘പ്രണയം’ വില്ലൻ നവീൻ അറയ്ക്കൽ ശരിക്കും ആരാണെന്നറിയുവോ, നടി ഉണ്ണമേരിയുമുള്ള നവീന്റെ ബന്ധമറിയുമോ

18807

മലയാളത്തിലെ ജനപ്രിയ സീരിയലുകളിലെ ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങളുമായി മിനിസ്‌ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കയാണ് നവീൻ അറയ്ക്കൽ. ഈ പേരു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്കോടിയെത്തുക സ്റ്റൈലിഷായ വില്ലന്റെ മുഖമാണ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പ്രണയം സീരിയലിലെ പ്രകാശ് വർമ്മ എന്ന സ്റ്റൈലിഷ് വില്ലനെ സീരിയൽ പ്രേക്ഷകർ മറക്കാനിടയില്ല. പ്രണയം എന്ന സീരിയലിലെ പ്രകാശ് വർമ്മ എന്ന കഥാപാത്രം നവീനെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റിയിരിക്കുകയാണ്. ജാനിയിലെ ഡോ നരേന്ദ്രനായും സീതയിലെ രഘുവരനായും മിന്ിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ് നവീൻ ഇപ്പോൾ.

Advertisements

ബാങ്ക് ജോലി കളഞ്ഞ് അഭിനയത്തിന് പിറകേ പോയ കല്ലൂർകാരൻ നവീൻ അറയ്ക്കൽ ഇന്ന് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ്. തനിക്ക് അഭിനയ ജീവിതത്തെക്കുറിച്ചും നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും നവീൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കയാണ്.

ഒരു സമയത്ത് ഭാഗ്യമില്ലാത്ത നടൻ എന്ന പേരു വീണ് ആളാണ് താൻ എന്ന് നവീൻ പറയുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് മോഡലിങ്ങും റാംപ് ഷോസും പരസ്യ ചിത്രങ്ങളുമൊക്കെ നവീൻ ചെയ്തിരുന്നു. സിനിമയുമായി മറ്റൊരു ബന്ധവും ഈ നടനുണ്ട്. നടി ഉണ്ണിമേരി നവീനിന്റെ അടുത്ത ബന്ധുവാണ്.

ഉണ്ണി മേരിയുടെ സഹോദരൻ മാർട്ടിൻ അങ്കിൾ വഴിയാണ് നവീൻ തന്റെ ആദ്യ സീരിയലായ സമയം സംഗമത്തിൽ അഭിനയിക്കുന്നത്. സമയം സംഗമത്തിൽ ചെറിയ വേഷമായിരുന്നു. അതു കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷമാണ് കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ കണ്ട് അഭിനയത്തോട് വലിയ താത്പര്യം തോന്നിത്തുടങ്ങിയത്.

ആക്ഷൻ രംഗങ്ങളും അത്തരം കഥാപാത്രങ്ങളുമായിരുന്നു ഏറെയും താത്പര്യം. അങ്ങനെ കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥാകൃത്ത് അനിൽ ജിഎസിനെ പോയി കണ്ടു. ആ സീരിയൽ തീരാൻ കുറച്ച് എപ്പിസോഡുകൾ കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, അടുത്തതിൽ വിളിക്കാം എന്നു പറഞ്ഞു.

ഞാൻ കരുതിയത് ഒഴിവാക്കിയതാണെന്നാണ്. പക്ഷേ, അദ്ദേഹം മിന്നൽ കേസരി എന്ന അടുത്ത സീരിയൽ എഴുതിയപ്പോൾ എന്നെ വിളിച്ചു. അതിൽ നായകനായെങ്കിലും സീരിയൽ 50 എപ്പിസോഡിൽ നിന്നു പോയി. നൊമ്പരത്തിപ്പൂവെന്ന മറ്റൊരു സീരിയലിന്റെ അവസാന ഭാഗത്തും ചെറിയ വേഷത്തിലെത്തിയെങ്കിലും അതും വിജയമായില്ല.

അതോടെയാണ് ഭാഗ്യമില്ലാത്തവനാണെന്ന പേരു വീണതും പ്രതിസന്ധി തുടങ്ങിയതും. ഭാഗ്യമില്ലാത്ത നടനെന്ന പേര് നവീനിനെ കുറച്ചു നാൾ വീട്ടിലിരുത്തി. വരുമാനവും നിലച്ചു.എന്നാൽ പിന്നീട് തളരാതെ പൊരുതി ആ ചെറുപ്പക്കാരൻ സൂപ്പർ ഹിറ്റ് സീരിയലുകളുടെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കയാണ്.

അഭിനയ പാരമ്പര്യമൊന്നുമില്ലാത്ത, ബിസിനസ്സ് കുടുംബമാണ് നവീന്റേത്. ഡിഗ്രി കഴിഞ്ഞ് ഒരു വർഷത്തോളം വെബ് ഗൈഡായി ജോലി ചെയ്തു. അതിനു ശേഷം ബാങ്കിൽ ജോലി കിട്ടി മൂന്നു മാസം കഴിഞ്ഞപ്പോഴാണ് മിന്നൽ കേസരിയിൽ അവസരം ലഭിച്ചത്. അതിനിടെ ജോലി വിട്ടിരുന്നു. വിവാഹവും കഴിഞ്ഞു.

എന്നാൽ സീരിയൽ നിന്നു പോയതോടെ വലിയ പ്രതിസന്ധിയിലാകുകയായിരുന്നു. വിവാഹ ശേഷം ജോലി എന്താണെന്ന ചോദ്യമാണ് ഏറ്റവുമധികം നേരിട്ടത്. എന്നാൽ കുടുംബവും ഭാര്യയും വളരെയധികം സപ്പോർട്ട് ചെയ്തുവെന്നും താരം പറയുന്നു. ഇതിനിടയിൽ മറ്റൊരു ജോലിക്കും ശ്രമിക്കാതെ ചാൻസ് തേടുകയായിരുന്നു.തിരുവനന്തപുരത്തു വന്നു പോകുന്നതിന്റെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് എറണാകുളത്ത് കൂടുതലായി ശ്രമിക്കാൻ തുടങ്ങി.

ചെറിയ ചെറിയ വേഷങ്ങൾ പലതും ചെയ്‌തെങ്കിലും വഴിത്തിരിവായത് ബാലാമണിയിലെ അവസരമാണ്. അതിലെ അള്ള് രാഘവൻ എന്ന കഥാപാത്രമായിരുന്നു റീ എൻട്രി. അത് ഹിറ്റായതോടെ അമ്മയിലേക്കു വിളിച്ചു. അതിലെ സിഐ അർജുൻ എന്ന പൊലീസ് കഥാപാത്രവും ഹിറ്റായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും നവീൻ പറയുന്നു.

ഇത്രകാലവും ഒരവസരവും തന്നെത്തേടി വന്നിട്ടില്ലെന്നും എല്ലാം താൻ അങ്ങോട്ടു പോയി സ്വന്തമാക്കിയതാണെന്നും നവീൻ പറയുന്നു. 2014 മുതൽ സീരിയലുകളും ടെലി ഫിലിമുകളുമുൾപ്പെടെ മുപ്പതോളം പ്രോജക്ടുകളാണ് നവീൻ ചെയ്തത്.

ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ’, ‘മായാമോഹിനി’ തുടങ്ങി അഞ്ചാറ് സിനിമകൾ ചെയ്ത നവീൻ പുത്തൂരം പുത്രി ഉണ്ണിയാർച്ച’യിൽ ചാക്കോച്ചന്റെ സഹോദരനായി അഭിനയിച്ചിട്ടുണ്ട്. നവീൻ തോമസ് എന്ന പേര് എഡിറ്റ് ചെയ്താണ് അറയ്ക്കൽ എന്ന കുടുംബപേര് ചേർത്തത്.

മിനിസ്‌ക്രിൻ ശരീര സൗന്ദര്യം കൊണ്ടും പ്രശ്‌സ്തനാണ് താരം. കഴിവതും ജിമ്മിൽ പോകുന്നതും വർക്കൗട്ട് മുടക്കാത്തതുമാണ് അതിനു കാരണങ്ങളെന്ന് താരം പറയുന്നു. നവീന്റെ ഭാര്യ സിനി അധ്യാപികയാണ്. രണ്ടു മക്കൾ. മൂത്തയാൾ നേഹ ആറിലും ഇളയവൻ നിവേദ് യുകെജിയിലും. കുടുംബമാണ് തന്റെ ശക്തിയെന്നാണ് നവീൻ പറയുന്നത്.

Advertisement