അന്ന് ലാൻഡ് ക്രൂസർ വാങ്ങാനായി ഞാൻ മമ്മൂക്കയുടെ വീട്ടിലെത്തിയപ്പോൾ അവിടെ കണ്ടത് പിണറായി വിജയനെ, പിന്നെ സംഭവിച്ചത് ഇങ്ങനെ

86623

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് രാമു. വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് നടൻ രാമുവിന്റെത്. ദേവാസുരം, വല്യേട്ടൻ, ആറാംതമ്പുരാൻ, ഷാർജ ടു ഷാർജ, രൗദ്രം, പ്രാഞ്ചിയേട്ടൻതുടങ്ങി നിരവധി ചിത്രങ്ങളിൽ രാമു തിളങ്ങിയിട്ടുണ്ട്.

ഇതിൽ ദേവാസുരത്തിലെ കുഞ്ഞനന്തൻ എന്നും പ്രേക്ഷകരുടെ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നതാണ്. സിനിമയിൽ മാത്രമല്ല ബിസിനസ് രംഗത്തും തന്റെതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ഇപ്പോഴും സിനിമയിൽ സജീവമാണ് രാമു.

Advertisements

അതേ സമയം അടുത്തിടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് രാമു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. 40 വർഷങ്ങൾക്ക് മുമ്പാണ് മമ്മൂട്ടിയെ താൻ പരിചയപ്പെടുന്നത് എന്നും, അന്നുമുതൽ ഇന്നുവരെയും ആ സൗഹൃദം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നുമാണ് രാമു പറയുന്നത്.

Also Read
ആർക്കും എന്നെ ഇഷ്ടമില്ല, മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല, തന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്: സങ്കടത്തോടെ ഗായത്രി സുരേഷ്

മമ്മൂട്ടിയ്ക്ക് ഉള്ളതു പോലെ വാഹനങ്ങളോടുള്ള കമ്പം തനിക്കും ഉണ്ടെന്നും രാമു പറയുന്നു. മമ്മൂക്കയുടെ അത്രയും ഇല്ലെങ്കിലും കുറച്ച് വണ്ടിപ്രാന്ത് എനിക്കുമുണ്ട്. മമ്മൂക്കയുടെ കൈയിൽ ഉണ്ടായിരുന്ന ലാൻഡ് ക്രൂസർ അദ്ദേഹം കൊടുക്കുന്നു എന്ന് അറിവ് കിട്ടി.

9369 എന്ന നമ്പരായിരുന്നു അതിന്റെത്. മമ്മൂക്കയെ വിളിച്ചപ്പോൾ തരാടാ എന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്ന് തന്നെ ഞാൻ മദ്രാസിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ വച്ചാണ് ഞാൻ സഖാവ് പിണറായി വിജയനെ ആദ്യമായി കാണുന്നത്. കൈരളി ചാനൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഡിസ്‌കഷൻ നടന്നുകൊണ്ടിരിക്കുകയായിരുന്നു.

അന്ന് അദ്ദേഹത്തെ പരിചയപ്പെടാനും അതുവഴി കഴിഞ്ഞു എന്നും രാമു പറയുന്നു. അതേ സമയം മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന സിനിമ സർവ്വ കളക്ഷൻ റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ് ഇപ്പോൾ. അമൽ നീരദാണ് ഭീഷ്മ പർവ്വം സംവിധാനം ചെയ്തിരിക്കുന്നത്.

Also Read
ഈ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് ; ഒരു മാഗസിന് വേണ്ടി പകർത്തിയ പഴയ ചിത്രങ്ങൾ പങ്കു വച്ച് ആതിര മാധവ്

Advertisement