ചുരുക്കം ചില സംഭവങ്ങൾ ഒഴിച്ചാൽ ഇരയാവാൻ സ്ത്രീകൾ നിന്നു കൊടുക്കുകയാണ്, എന്നിട്ട് സഹായം തേടി പരസ്യമായി രംഗത്തു വരുന്നത് ശരിയല്ല: തുറന്നടിച്ച് മംമ്ത മോഹൻദാസ്

408

ഹരിഹരൻ എംടി ടീമിന്റെ മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മലയാളത്തിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറിയ നടിയാണ് മംമ്ത മോഹൻദാസ്. ഒരു നടി എന്നതിൽ ഉപരി മികച്ച ഒരു ഗായികകൂടിയാണ് മംമ്ത.

മലയാളത്തിലെ മമ്മൂട്ടിയും മോഹൻലാലും ദിലീപും പൃഥ്വിരാജും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പവും യുവതാരങ്ങൾക്ക് ഒപ്പവും ഹിറ്റ് ചിത്രങ്ങളിൽ നായികയായിട്ടുള്ള മംമ്തയ്ക്ക് ആരാധകരും ഏറെയാണ്. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ വ്യക്തമായ നിലപാടുള്ള താരം കൂടിയാണ് മംമ്ത മോഹൻദാസ്.

Advertisements

ഇപ്പോഴിതാ ലൈം ഗി ക പീ ഡ ന കേസുകൾക്ക് രണ്ട് വശങ്ങളുണ്ടെന്ന് പറയുകയാണി നടി. താൻ ഒരു സംഭവത്തിന്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന ആളാണെന്നും ചുരുക്കം ചില സംഭവങ്ങൾ ഒഴിച്ചാൽ ഇരയാവാൻ സ്ത്രീകൾ നിന്നു കൊടുക്കുക ആണെന്നും മംമ്ത പറയുന്നു. യഥാർത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാൻ സാധിക്കില്ലെന്നും ഇതൊക്കെ അടച്ചിട്ട മുറിയിൽ വെച്ചാണ് സംസാരിക്കേണ്ടത് ആണെന്നാണ് തന്റെ അഭിപ്രായമെന്നും മംമ്ത വ്യക്തമാക്കുന്നു.

മീഡിയ വൺ ചാനലിനോട് ആയിരുന്നു മംമ്തയുടെ തുറന്നു പറച്ചിൽ. ലൈം ഗി ക പീ ഡ ന കേസുകളിൽ അതി ജീവിതകൾ പരസ്യമായി തന്നെ രംഗത്ത് വരുന്ന പശ്ചാത്തലത്തിൽ ആണ് മംമ്തയുടെ ഈ പരാമർശങ്ങൾ. ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ കൂട്ടത്തിലുണ്ട്. അമ്മയിൽ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്.

Also Read: ആദ്യ രാത്രിയിൽ തന്നെ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടു, ആദ്യരാത്രി ക്ഷീണിച്ചില്ല, വാനിൽ വച്ചും ബന്ധപ്പെട്ടു, അവൾ എന്റെ അടിപൊളി ഭാര്യയാണ്; തനിക്ക് സെ ക് സി ന് ഓരോ പ്ലേലിസ്റ്റുണ്ട്: രൺവീർ സിങ്ങ്

യഥാർത്ഥ ഇരകൾക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാൻ ഡബ്ള്യൂസിസിക്ക് കഴിഞ്ഞാൽ അത് നല്ലതാണ്.ലോകത്ത് തന്നെ ഒരു ഡിവിഷനുണ്ട് അത് ഇൻഡസ്ട്രിയിലുമുണ്ട്. എല്ലാത്തിനും രണ്ട് വശങ്ങളുണ്ടാവും രണ്ട് വശങ്ങളെ പറ്റിയും അറിയാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. തെറ്റ് സംഭവിച്ചാൽ രണ്ട് വശത്ത് നിന്നും തുല്യ പങ്കാളിത്തം ഉണ്ടായിരിക്കും.

ഒരു സ്ഥലത്തേക്ക് പോയി അവിടെ നിന്ന് എന്തെങ്കിലും സംഭവിച്ചിട്ട് ഞാൻ അതിന്റെ ഇരയാണെന്ന് പറയുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. ഏത് സിറ്റുവേഷനിലേക്ക് പോകുമ്പോഴും ചിന്തിക്കുക. ഞാൻ ഒരു വ്യക്തിയുടെ അടുത്തേക്ക് പോകുമ്പോൾ അയാളെന്താണ് എന്നെ പറ്റി ചിന്തിക്കുന്നതെന്ന് തിരിച്ചറിയണം.

പരാതി കൊടുക്കാനുള്ള ബുദ്ധി ഉണ്ടെങ്കിൽ ഇതൊക്കെ നേരത്തെ മനസിലാക്കാനുള്ള ബുദ്ധിയും ഒരു പെൺകുട്ടിക്കുണ്ട്. ജനുവിനായ ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. ആ ഇരക്കൊപ്പം നിൽക്കണം. ചുരുക്കം ചില സംഭവങ്ങളിൽ ഒഴികെ സ്ത്രീകൾ ഇരയാകാൻ നിന്നുകൊടുക്കുന്നുണ്ട്. ഇരയാകാൻ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല.

എല്ലാക്കാലത്തും ഇരയാകാൻ നിൽക്കരുത്. അതിൽ നിന്നും വളരണം. ഞാനും ഈ ഫേസുകൾ നേരിട്ടാണ് ഈ നിലയിലേക്ക് എത്തിയത്. ജനുവിൻ അല്ലാത്ത കേസുകൾ കാരണം യഥാർത്ഥ ഇരകൾ നിശബ്ദരാക്ക പെടുകയാണ്. ഇതിനെ പറ്റി സംസാരിക്കുന്ന വ്യക്തികൾക്ക് ശരിക്കും അത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. ഇങ്ങനെയുള്ള പ്രശ്നങ്ങൾ അടച്ചിട്ട മുറിയിലിരുന്ന് സംസാരിക്കണമെന്നാണ് ഞാൻ വിചാരിക്കുന്നത്.

യഥാർത്ഥ ഇര പരസ്യമായി പുറത്ത് വന്ന് സംസാരിക്കില്ല. അതിന് മാനസികമായി കടന്നുവരേണ്ട പടികളുണ്ട്. അത് വളരെ പതുക്കെ നടക്കുന്ന പ്രോസസ് ആണ്. നേരിട്ടതെന്താണെന്ന് എടുത്തടിച്ചത് പോലെ പറയാൻ ഒരു യഥാർത്ഥ ഇരക്ക് സാധിക്കില്ല. അവർക്ക് വേണ്ടിയാണ് ഞങ്ങൾ നിൽക്കുന്നതെന്ന് പറഞ്ഞ് കുറച്ച് പേർ എടുത്ത് ചാടിയാൽ അത് ആ പ്രശ്നത്തെ പരിഹരിക്കില്ല.

Also Read:പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് സംഭവിച്ച് പോയതാണ്, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, തെറ്റ് ഏറ്റുപറഞ്ഞ് സംയുക്താ മേനോൻ

ആ സംഭവത്തിൽ നിന്ന് പുറത്തു കടന്ന് ഉയർന്നുവരാൻ ഇരകൾ തയാറാകണം. സിനിമ മേഖലയിലെ ചൂഷണങ്ങൾക്ക് രണ്ടു പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. മാനസികമായോ ശാരീരികമായോ പീ ഡ ന മുണ്ടായാൽ അവിടെ നിന്ന് ഇറങ്ങിപ്പോരാൻ കഴിയണം എന്നും മംമ്ത മോഹൻദാസ് പറയുന്നു.

Advertisement