ഷൂട്ടിങ്ങിന്റെ തലേദിവസം പോലും സ്‌ക്രിപ്റ്റ് ഇല്ല: തിരക്കഥയെഴുതിയത് രണ്ടര ദിവസം കൊണ്ട്, ചരിത്ര വിജയമായി മാറിയ ആ മമ്മൂട്ടി സിനിമയ്ക്ക് പിന്നിൽ നടന്നത് ഇങ്ങനെ

3073

മലയാളത്തിന്റൈ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തിൽ അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ നന്നേ കുറവായിരിക്കും. ഒന്നിനൊന്ന് വ്യത്യസ്തമായ മികച്ച നിരവധി വേഷങ്ങൾ ആണ് അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നത്.

മലയാളത്തിൽ മാത്രമല്ല ബോളുവുഡിലും തമിഴകത്തും തെലുങ്കിലും തന്റെ നടന വൈഭവം മമ്മൂട്ടി കാഴ്ചവെച്ചിട്ടുണ്ട്. മലയാള സിനിമയിൽ പ്രായം കടന്ന പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ടായിരുന്നു മമ്മൂട്ടി തന്റെ ആദ്യ കാലത്ത് തിളങ്ങി നിന്നത്. ജോഷി മമ്മൂട്ടി ഡെന്നീസ് ജോസഫ് ടീമാണ് അക്കാലത്ത് വലിയ ഹിറ്റുകൾ മമ്മൂട്ടി എന്ന സൂപ്പർ താരത്തിന് സമ്മാനിച്ചിട്ടുള്ളത്.

Advertisements

അന്ന് മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളെല്ലാം തിരക്കഥാകൃത്തുക്കളുടെ മികച്ച സൃഷ്ടിയായിരുന്നു. പക്ഷേ ശ്യാമ എന്ന സിനിമയിലെ മമ്മൂട്ടി കഥാപാത്രം കടലാസിൽ ജീവൻ വച്ചത് ആ സിനിമയുടെ ചിത്രീകരണത്തിന് തലേനാളാണെന്ന് കേട്ടാൽ അതിശയിക്കേണ്ട കാര്യമല്ല.

Also Read
രചന അഞ്ജലി മേനോൻ, സംവിധാനം അൻവർ റഷീദ്, പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും നസ്രിയയും പ്രധാന വേഷത്തിൽ, കിടും ഐറ്റം വരുന്നു

പൂർണമായും കൊടൈക്കനാലിൽ ചിത്രീകരിച്ച സിനിമയുടെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതി തീർത്തത് വെറും രണ്ടര ദിവസം കൊണ്ടാണ്. രണ്ടര ദിവസം കൊണ്ട് പൂർണമായ സ്‌ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്ത സിനിമ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ മഹാ വിജയങ്ങളിലൊന്നായി മാറി എന്നത് മറ്റൊരു ചരിത്രം.

മമ്മൂട്ടിയെ കൂടാതെ സുമലത, നദിയ മൊയ്തു, മുകേഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. അക്കാലത്ത് നൂറോളം ദിവസങ്ങൾ പിന്നിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ സൃഷ്ടിച്ച ഒരു സിനിമ അതിന് മുൻപോ പിൻപോ ഉണ്ടായിട്ടില്ല.

മമ്മൂട്ടി സുമലത താര ജോഡികൾ നിറക്കൂട്ട് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ഒന്നിച്ച സിനിമ കൂടിടിയായിരുന്നു ശ്യാമ. മുകേഷ്, നദിയ മൊയ്തു കോമ്പിനേഷനും ആ സിനിമയിലൂടെ യുവ ഹൃദങ്ങളിൽ ഇടം നേടി. ചിത്രത്തിലെ പൂങ്കാറ്റേ പോയി ചൊല്ലാമോ എന്ന ഗാനവും, ചെമ്പരത്തിപ്പൂവേ ചൊല്ല്’ എന്ന ഗാനവും എക്കാലത്തേയും ഹിറ്റ് ഗാനങ്ങളുടെ പട്ടികയിലാണ്.

Also Read
പൃഥ്വിരാജും സുപ്രിയയും വിളിച്ചില്ല, പക്ഷേ അല്ലി വിളിച്ചു, അവളെ ഓർത്ത് അഭിമാനം തോന്നി; വെളിപ്പെടുത്തലുമായി മല്ലികാ സുകുമാരൻ

Advertisement