എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ കഴിക്കാൻ പോലും ഇല്ലായിരുന്നു, വിശപ്പ് സഹിക്കാതെ എവിടുന്നോ കിട്ടിയ വാഴക്ക ചുട്ടു തിന്നിട്ടുണ്ട്: അമ്മയെ കുറിച്ച് മഞ്ജു പത്രോസ്

153

പ്രമുഖ മലയാളം ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് മഞ്ജു പത്രോസ്. ഇപ്പോൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരങ്ങളിൽ ഒരാൾ കൂടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഫാമിലി റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ആദ്യമായി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

പിന്നീട് സീരിയലിലും സിനിമയിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു മഞ്ജു പത്രേസ്. മഴവിൽ മനോരമയിൽ തന്നെ സംപ്രേക്ഷണം ചെയ്ത മറിമായത്തിലെ ശ്യാമളയാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ട മഞ്ജുവിന്റെ കഥാപാത്രം. ഇത് കൂടാതെ മിനിസ്‌ക്രീനിൽ രസകരമായ കഥാപാത്രങ്ങളാണ് മഞ്ജു അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

ടെലിവിഷനിൽ മാത്രമല്ല, മുപ്പതിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മുന്തിരിവള്ളികൽ തളിർക്കുമ്പോൾ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ദിലീപ് ചിത്രമായ മൈ സാന്റയിലാണ് ഏറ്റവും ഒടുവിൽ മഞ്ജു അഭിനയിച്ച ചിത്രം. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ എത്തുന്നത്.

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2 ൽ ആയിരുന്നു മഞ്ജു മത്സരാർഥിയായി എത്തിയത്. ഷോയിലെ ശക്തയായ മത്സരാർഥിയായിരുന്നു മഞ്ജു പത്രോസ്. ബിഗ് ബോസിൽ മത്സരിക്കവെ സൈബർ അറ്റാക്കിനും മഞ്ജു പത്രോസ് ഇരയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ കരിയറിലേയ്ക്ക് മടങ്ങി എത്തുകയാണ് താരം. ബിഗ് ബോസിൽ നിന്നും മടങ്ങിയെത്തിയ മഞ്ജു മിനിസ്‌ക്രീനിലും കൂടാതെ വ്‌ളോഗിങ്ങിലും സജീവമായിരുന്നു.

ഇപ്പോഴിതാ ലോക മാതൃ ദിനത്തിൽ മഞ്ജു പത്രോസ് അമ്മയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. അമ്മ വയറ്റിൽ പേറുമ്പോൾ കഴിക്കാൻ പോലും ഇല്ലാതിരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നും, വിശപ്പ് സഹിക്കാതായപ്പോൾ എവിടുന്നോ കിട്ടിയ വാഴക്ക അടുപ്പിൽ ഇട്ട് ചുട്ടു തിന്നേണ്ടി വന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും മഞ്ജു പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

മഞ്ജു പത്രോസിന്റെ കുറിപ്പിന്റെ പൂർണരൂപം:

എന്റെ റീത്താമ്മ. 18മത്തെ വയസിൽ കല്യാണം കഴിച്ചു. എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തിൽ നിന്ന് കൂടുതൽ ദരിദ്രത്തിലേക്കാണ് വീണത്. പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ കഴിക്കാൻ പോലും ഇല്ലാതിരുന്ന അവസ്ഥ. വിശപ്പ് സഹിക്കാതായപ്പോൾ എവിടുന്നോ കിട്ടിയ വാഴക്ക അടുപ്പിൽ ഇട്ട് ചുട്ടു തിന്നേണ്ടി വന്നത്.

ഒരുങ്ങി നടക്കാൻ എന്നും ആഗ്രഹമാണ്, പക്ഷെ അന്നൊന്നും അതിനുള്ള പാങ് എന്റെ പാവം പപ്പക്ക് ഉണ്ടായിരുന്നില്ല.ഈ ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും ഇടയിൽമിഷ്യൻ ചവിട്ടിയും പപ്പ കൊണ്ടുകൊടുക്കുന്നതിൽ നിന്ന് പിശുക്കി മിച്ചം വെച്ചും മുണ്ട് മുറുക്കി ഉടുത്തും രണ്ടു മക്കളെ വളർത്തി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു. പാവം ഇപ്പോഴും ഫ്രീ ആയിട്ടില്ല.

ഞങ്ങൾ രണ്ടുപേരും (ഞാനും എന്റെ ആങ്ങളയും )കുരുത്തം കെട്ട രണ്ടു പ്രൊഡക്ടുകൾ കൊടുത്തിട്ടുണ്ട്. ഇപ്പൊ അതുങ്ങളെ നോക്കി ഇരിപ്പാണ്. ഇനിയുള്ള ഞങ്ങളുടെ ജീവിതം, അധ്വാനം, ഇവർക്കും കൂടി ആണ് ആഗ്രഹങ്ങൾ കൊതികൾ കാണാത്ത കാഴ്ചകൾ.

കൊതിയുള്ള ഡ്രെസ്സുകൾ എല്ലാം കൊടുക്കണം. ഇപ്പോൾ എന്റെ അമ്മിച്ചി ഒരുപാട് സന്തോഷിക്കുന്നുണ്ട്. അടുത്ത ഒരു ആഗ്രഹം കൂടി ഉണ്ട് അമ്മിച്ചിക്ക്. അതും ഈ വർഷം സാധിച്ചു കൊടുക്കും. ഇല്ലെങ്കിൽ പിന്നെ എന്തിനാണല്ലേ നമ്മൾ മക്കൾ. ലോകത്തിലെ എല്ലാ അമ്മമാർക്കും നിറഞ്ഞ സ്‌നേഹം എന്നായിരുന്നു മഞ്ജു പത്രോസിന്റെ കുറിപ്പ്.

അതേ സമയം അമ്മയുടെ സ്‌നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം നന്ദിയോടെ ഓർക്കുന്ന ദിനമാണ് അന്താരാഷ്ട്ര മാതൃദിനം. മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കപ്പെടുന്നത്.

Advertisement