കല്യാണവും ഹണിമൂണും ശരിക്കും ആസ്വദിച്ചെന്ന് റിമി ടോമി, റിമിയുടെ നഖം കൊണ്ട് കൈ മുറിഞ്ഞെന്ന് ജയറാം; സംഭവം ഇങ്ങനെ

533

ഒരു കാലത്ത് മലയാളത്തിലെ കുടുംബ സിനിമകളിലെ ഹിറ്റ് നായകനായിരുന്നു നടൻ ജയറാം. കൂടുംബ ബന്ധങ്ങളുടെ കഥയും തമാശയും ചേർന്ന് മലയാളികളുമായി ഏറെ ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങളെയായിരുന്നു ജയറാം ഏറെയും അവതരിപ്പിച്ചിരുന്നത്.

അതുപോലെ മിനിസ്‌ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട് അവതാരകയും ഗായികയുമായിരുന്നു റിമി ടോമി. നിഷ്‌കളങ്കമായ തമാശകളിലൂടെ പൊട്ടിച്ചിരിപ്പിച്ച് ആളുകളെ കൈയ്യിലെടുക്കാൻ റിമിക്ക് ഒരു പ്രത്യേക കഴിവുതന്നെയുണ്ട്.

Advertisements

ഗായികയായിരുന്നുവെങ്കിലും റിമി ടോമി നായികയായി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. റിമിയും ജയറാമും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു തിങ്കൾ മുതൽ വെളളിവരെ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഈ ചിത്രത്തിലാണ് റിമി ആദ്യമായി നായിക വേഷം ചെയ്തത്.

ഈ ലോക്ക് ഡൗൺ കാലത്ത് വിശേഷങ്ങളെല്ലാം പ്രേക്ഷകരെ അറിയിക്കുന്ന റിമി ടോമിയും ജയറാമും ഒത്തുള്ള ഒരു പഴയ വീഡിയോ വീണ്ടും വൈറലാവുകയാണ്. ആദ്യത്തെ സിനിമയെക്കുറിച്ചുള്ള വിവരങ്ങളാണ് അഭിമുഖത്തിൽ പറയുന്നത്.

റിമിയെക്കുറിച്ച് ജയറാം പറഞ്ഞതിങ്ങനെ റിമിയെക്കുറിച്ച് ഞാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ റിമിയുടെ ആദ്യ ചിത്രമല്ലിത് എന്നാലും നായികയായത് എന്റെ കൂടെയാണ്. റിമി നൂറ് ശതമാനം ആ കഥാപാത്രം ആവാൻ ശ്രമിച്ചത് കൊണ്ടാണോ അതോ റിമിയുടെ ടെൻഷൻ കൊണ്ടാണോ എന്നറിയില്ല. പല സമയങ്ങളിലും അത് അനുഭവിക്കേണ്ടി വന്നത് ചുറ്റം നിന്ന ഞങ്ങളൊക്കെയായിരുന്നു.

പ്രത്യേകിച്ച് സിനിമയിൽ ചേട്ടാ ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് കൊണ്ട് റിമി എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോവുന്ന സീനുണ്ടായിരുന്നു. ആ സീൻ കഴിഞ്ഞപ്പോഴെക്കും എന്റെ കൈ നഖം കൊണ്ട് കീറി മുറിഞ്ഞ പാട് രണ്ട് മൂന്ന് ദിവസത്തേക്ക് ഉണ്ടായിരുന്നു. നല്ല വേദനയും ഉണ്ടായിരുന്നു. ഒരു പാട്ട് സീനിൽ റിമി കഴുത്തിൽ തുണിയിടുന്ന സീനുണ്ട്.

എന്നാൽ അത് ചെയ്തുകൊണ്ടിരുന്നപ്പോൾ എന്റെ പൊക്കം ഇത്തിരി കൂടുതലും റിമിയ്ക്ക് ചെരുപ്പ് ഇടാൻ കഴിയാതെ വന്നതോടെ ആ തുണി കഴുത്തിൽ മുറുകി മിക്കവാറും ആ സീൻ കഴിഞ്ഞപ്പോഴെക്കും ഞാൻ ചത്തേനെ. എന്നെ കൊന്ന കുറ്റത്തിന് റിമി ജയിലിലും പോയേനേയെന്ന് ജയറാം ഹാസ്യ രൂപേണേ പറഞ്ഞു.

അതേ സമയം റിമി ടോമി സിനിമയിലെ അഭിനയത്തെക്കുറിച്ച് പറയുന്നതിങ്ങനെ. കല്യാണ സീനും ഹണിമൂൺ സീനും ശരിക്കും എൻജോയ് ചെയ്താണ് ചെയ്തത്. ഡാൻസും പാട്ടുമൊക്കെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. ലൊക്കേഷനിൽ ഉച്ചയ്ക്ക് ശേഷം വരുന്നതായിരുന്നു ഉന്മേഷം തരുന്നത്.

ഗാനമേളയ്ക്കൊക്കെ പോയി ശീലമുള്ളതിനാൽ ഉച്ചയ്ക്കായിരുന്നു ഞാൻ എഴുന്നേറ്റിരുന്നത്. എന്നെ അത്രയും നന്നായി അറിയുന്നത് കൊണ്ട് സംവിധായകൻ ഉച്ച കഴിഞ്ഞാണ് കൂടുതൽ ഷോട്ടുകളും വെച്ചിരുന്നത്. ഇപ്പോൾ ആ ശീലമൊക്കെ മാറിയെന്നും റിമി ടോമി വ്യക്തമാക്കുന്നു.

Advertisement