വൈക്കം വിജയലക്ഷ്മിക്ക് ഉടൻ കാഴ്ച ലഭിക്കും, ഞരമ്പിന്റെയും ബ്രയിന്റെയും കുഴപ്പം മാറി, ഇനി റെറ്റിന മാറ്റിവെക്കൽ കൂടി, ചികിത്സ അമേരിക്കയിൽ: പ്രാർത്ഥനയോടെ ആരാധകർ

106

കാഴ്ച പരിമിതിയെ മറികടന്ന് മികച്ച് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ അവർ സ്വന്തമാക്കിയിട്ടുള്ള വിജയലക്ഷ്മിക്ക് ഇരു കണ്ണുകൾക്കും കാഴ്ച ഇല്ലെങ്കിലും പാട്ട് കാണാപാഠം പഠിച്ച് പാടാൻ അസാധ്യ കഴിവാണ് ഉള്ളത്.

മലയാളത്തിന് പുറമേ അന്യ ഭാഷകളിലും സൂപ്പർഹിറ്റ് ഗാനങ്ങൾ വിജയലക്ഷ്മി ആലപിച്ചിട്ടുണ്ട്. അടുത്തിയെ താരം കാഴ്ചാ ശക്തി തിരകെ ലഭിക്കാനുള്ള ചികിൽസയ്ക്കായി അമേരിയ്ക്കയ്ക്ക് പോകുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

Advertisements

Also Read
സ്‌റ്റൈലൻ ലുക്കിൽ കാവ്യയ്‌ക്കൊപ്പം ദുബായ് എക്സ്പോയിൽ ദിലീപ്, താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയ ഗായകനായ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് വൈക്കം വിജയലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അച്ഛൻ മുരളീധരനും ഗായികയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

വിജയലക്ഷ്മിക്ക് ഉടൻ കാഴ്ച ലഭിക്കാൻ സാധ്യതയുണ്ടെന്ന് എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായി അച്ഛൻ പറഞ്ഞു. കണ്ണിന്റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോൾ ശ്രമിക്കുന്നുണ്ടോ എന്നായിരുന്നു എംജി ശ്രീകുമാർ വിജയലക്ഷ്മിയോട് ചോദിച്ചത്.

ഇതിന് മറുപടി നൽകിയത് താരത്തിന്റെ അച്ഛനാണ്. യുഎസിൽ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോൾ അതെല്ലാം ഓക്കെയായി.

റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോൾ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലിൽ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആർടിഫിഷ്യലായിട്ട് റെറ്റിന. അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോവണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്. അവിടെയാണ് ചെയ്യാനിരിക്കുന്നതെന്ന് അച്ഛൻ പറയുന്നു.

Also Read
ഇത്രയും ചിരിക്കുകയൊന്നും വേണ്ട, ഇത് ഒരു വർഷം തികയ്ക്കില്ല എന്ന് വിവാഹ ഫോട്ടോയ്ക്ക് കമന്റിട്ടവർക്ക് അഡാറ് മറുപടിയുമായി അപ്‌സരാ രത്‌നാകരൻ

ഈ ലോകം ഇനി കാണണം സംഗീതം ഗന്ധത്തിലൂടെ മനസ്സിലാക്കുന്ന വിജി തീർച്ചയായും ഈ ലോകത്തെ കാണണമെന്ന് എംജി പറഞ്ഞപ്പോൾ ഒരു ഹോപ് വന്നിട്ടുണ്ടെന്നായിരുന്നു അച്ഛന്റെ മറുപടി. ഹോപ്പല്ല അത് സംഭവിക്കും. എല്ലാം ദൈവത്തിൽ അർപ്പിച്ച് മുന്നോട്ട് പോവുകയാണ്.

വെളിച്ചമൊക്കെ ഇപ്പോൾ കാണാനാവുന്നുണ്ടെന്ന് ഇരുവരും പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോൾ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോൾ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കൻമാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.

ഗായത്രി വീണ ഉണ്ടാക്കിയതിനെ കുറിച്ചും വിജയലക്ഷ്മിയുടെ അച്ഛൻ പറഞ്ഞിരുന്നു. അതൊരു നിമിത്ത ആയിരുന്നു. മോൾക്ക് ഇങ്ങനൊരു കഴിവുണ്ടെന്ന് മനസ്സിലായിരുന്നില്ല. വിജിയുടെ കോ ബ്രദർ ഒരു കലാകാരനാണ്, എന്തെങ്കിലും നിർമ്മിച്ചു കൊണ്ടിരിക്കും.

വീട്ടിൽ വന്ന സമയത്ത് നാരദവീണ പോലൊരു സാധനം അദ്ദേഹം ഉണ്ടാക്കിയിരുന്നു. അന്ന് വിജി അമ്മയുടെ കൈയ്യിൽ നിന്ന് സ്പൂൺ വാങ്ങി അതിൽ വായിച്ച് നോക്കി. പിന്നെ കുറേ ക്ലാസിക്കൽ പാട്ടുകളൊക്കെ അതിൽ വായിച്ചിരുന്നു. അങ്ങനെയാണ് കഴിവുകൾ മനസിലാവുന്നത്.

Also Read
അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല ഒരു തീരുമാനം എടുക്കണം എന്ന് മക്കൾ പറഞ്ഞു, ഒരു വർഷം കണ്ണടച്ച് തുറക്കും മുമ്പേ കടന്നുപോയി: യമുന

പിന്നീട് തംബുരുവിന്റെ കമ്ബിയൊക്കെ എടുത്ത് മാറ്റി രൂപമാറ്റം ചെയ്താണ് ഗായത്രി വീണ ചെയ്തത്. ഒരെണ്ണം താൻ ദാസേട്ടനും സമ്മാനിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement