ചായ ചോദിച്ചിട്ട് നാല് ദിവസമായി, അവസാനം കടലാസിൽ തെറി എഴുതി വെച്ചു, ആദ്യം കണ്ടത് നഴ്‌സ്; ശ്രീനിവാസനെ കുറിച്ച് ധ്യാനിന്റെ വെളിപ്പെടുത്തൽ

204

രണ്ട് രാഷ്ട്രീയം ഒരു വീട്ടിൽ എത്തിയാൽ എങ്ങനെയിരിക്കുമെന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ കാണിച്ച് ഞെട്ടിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസൻ. പകരം വെയ്ക്കാനില്ലാത്ത പ്രതിഭയെന്ന് വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ. സമൂഹത്തോട് പറയാനുള്ളത് വ്യക്തമായി നർമം കലർത്തി പറയുന്ന താരത്തെ ഏവർക്കും ഇഷ്ടവുമാണ്. ഇപ്പോൾ ആരാധകരെ ദുഃഖത്തിലാക്കുന്നത് താരത്തിന്റെ ഇപ്പോഴുള്ള ആരോഗ്യസ്ഥിതിയാണ്.

Advertisements

ആരോഗ്യം വീണ്ടെടുത്ത് വീട്ടിൽ വിശ്രമത്തിലാണ് താരം. അധികം പുറത്തിറങ്ങാത്ത താരം അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ശ്രീനിവാസൻ വേദിയിലേക്ക് കയറി വന്നപ്പോൾ മോഹൻലാൽ അദ്ദേഹത്തെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ആ കാഴ്ച ആരാധകർക്ക് കുളിർമയേകുന്നതായിരുന്നു. വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സ്‌ക്രീനിൽ കണ്ട കൂട്ടുകെട്ട് ഒരിക്കൽ കൂടി വേദിയിൽ കാണാൻ കഴിഞ്ഞ സന്തോഷമായിരുന്നു ആരാധകർക്ക്.

Also read; ബിനീഷിന് എതിരെ കേസ് കൊടുക്കാനില്ല! ഹിന്ദുക്കളുടെ ഓണം നീയൊക്കെ എന്തിനാടോ ആഘോഷിച്ചത് എന്ന് ചോദിച്ചത് മ ദ്യ ലഹരിയിലെന്ന് ഒടുവില്‍ കുറ്റസമ്മതം

എന്നാൽ, ഇതിനിടെ അസുഖം മൂർച്ഛിച്ചപ്പോൾ ശ്രീനിവാസനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴിത അച്ഛൻ ശ്രീനിവാസന്റെ ആശുപത്രി വാസത്തെ കുറിച്ചും ആ സമയത്ത് നടന്ന രസകരമായ സംഭവങ്ങളും പുറത്ത് വിട്ട് രംഗത്ത് വന്നിരിക്കുകയാണ് മകൻ ധ്യാൻ ശ്രീനിവാസൻ. തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുമ്പോൾ ചായ ചോദിച്ചിട്ട് നാല് ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാരോ നഴ്‌സുമാരോ അത് നൽകാതിരുന്നപ്പോൾ നോട്ട് പാഡിൽ തെറി എഴുതി വെച്ചതാണ് ധ്യാൻ വെളിപ്പെടുത്തിയിരിക്കുന്നത്.

‘അച്ഛൻ ബൈപ്പാസ് കഴിഞ്ഞിട്ട് വെന്റിലേറ്ററിൽ കിടക്കുകയാണ്. ഒരു സൈഡ് തളർന്നുപോയ അവസ്ഥയായിരുന്നു. ഒരു കണ്ണിന് കാഴ്ചയും കുറഞ്ഞു. അതുകൊണ്ട് ആവശ്യങ്ങൾ എഴുതാൻ അച്ഛന് ബെഡിനോട് ചേർന്ന് ഒരു പാഡും പേനയും വെച്ചു. ഒരു ദിവസം അച്ഛൻ എഴുതി. ചായ വേണം. അച്ഛൻ എഴുതിയത് വായിച്ചിട്ട് ഡോക്ടർ അമ്മയോട് പറഞ്ഞു പഞ്ഞിയിൽ മുക്കി നാവിൽ വെച്ചുകൊടുക്കാം കുഴപ്പമില്ലെന്ന്. ഡോക്ടർ ഇത് പറഞ്ഞ് പോയി. അവർ അച്ഛന് ചായ കൊടുക്കുന്ന കാര്യം വിട്ടുപോയി.

‘പിന്നെ മൂന്ന്, നാല് ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ വീണ്ടും തപ്പി തടഞ്ഞ് നോട്ട് പാഡിൽ മറ്റൊന്ന് എഴുതി. നഴ്‌സ് വന്നപ്പോൾ നോട്ട് പാഡ് വായിച്ച് ആദ്യം ഞെട്ടി, ശേഷം ഡോക്ടറെയും കാണിച്ചു. ഡോക്ടറും നോട്ട് പാഡ് കണ്ട് ഞെട്ടി. നാല് ദിവസമായി ചായ ചോദിച്ചിട്ട്…. പിന്നെ ഒരു തെറിയാണ് എഴുതിയിരുന്നത്, ചാവുന്നതിന് മുമ്പ് കിട്ടുവോടാ എന്നാണ് എഴുതിയിരുന്നത്. അത് വായിച്ച് തീർന്ന് ഡോക്ടർ അമ്മയുടെ അടുത്ത് വന്ന് പറഞ്ഞു, പുള്ളി പെട്ടന്ന് തന്നെ ശരിയായിക്കോളും ഒരു കുഴപ്പവുമില്ലാന്ന് പറഞ്ഞിട്ട് ഡോക്ടർ പോയെന്നും ധ്യാൻ വെളിപ്പെടുത്തി.

Also read; കടന്നുപോയ തിക്താനുഭവങ്ങൾക്ക് കാലം തന്നെ പ്രതിഫലമാണ് ഈ വിജയം, ഡേറ്റ് ഇല്ലെന്ന് പറയുന്നവരുടെ അടുത്തേയ്ക്ക് പോയിട്ട് കാര്യമില്ലെന്ന് അറിഞ്ഞുകൊണ്ടാണ് കഴിവുള്ളവന്റെ അടുത്തെത്തിയത്; വിനയന്റെ തുറന്നു പറച്ചിൽ

നിലവിൽ, ശ്രീനിവാസൻ ധ്യാനിന്റെ സംരക്ഷണയിലാണ്. അച്ഛനേയും ചേട്ടനേയുംപ്പോലെ തന്നെ ധ്യാനും തിരക്കഥ രചനയിൽ തന്റെ മികവ് തെളിയിച്ച താരമാണ്. മകൾ, കീടം എന്നിവയാണ് ഏറ്റവും അവസാനം ശ്രീനിവാസൻ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. കീടത്തിൽ നായികയായി എത്തിയ രജിഷയുടെ അച്ഛന്റെ വേഷത്തിലാണ് ശ്രീനിവാസൻ എത്തിയത്. അതേസമയം, ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ സായാഹ്ന വാർത്തകളാണ്.

Advertisement