മോഹൻലാലിനെ ആയിരുന്നു റാംജിറാവു സ്പീക്കിങിൽ ആദ്യം പരിഗണിച്ചത്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: ലാൽ വെളിപ്പെടുത്തുന്നു

85

മലയാള സിനിമയിൽ ഹാസ്യ സിനിമകൾക്ക് പുതിയ മാനം നൽകിയ ചിത്രമായിരുന്നു റാംജിറാവു സ്പീക്കിംഗ്. സിദ്ദിഖ്‌ലാൽ കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ റാംജിറാവു സ്പീക്കിംഗ് ഒരു ട്രെൻഡ് സെറ്റായി മാറുകയായിരുന്നു. സായ്കുമാർ, മുകേഷ്, ഇന്നസെന്റ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ ആക്കിയാണ് ഈ സിനിമ ഒരുക്കിയത്. മ

ാന്നാർ മത്തായി സ്പീക്കിംഗ്, മാന്നാർ മത്തായി സ്പീക്കിംഗ് ടു എന്നിങ്ങനെ തുടർഭാഗങ്ങളും ഈ സിനിമക്കുണ്ടായി. അതേ സമയം റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിൽ മോഹൻലാലിനെയാണ് ആദ്യം നായകനായി പരിഗണിച്ചിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ലാൽ ഇപ്പോൾ. സിനിമയുടെ നിർമ്മാതാവ് കൂടിയായിരുന്ന സംവിധായകൻ ഫാസിലിന്റെ നിർദേശമാണ് പുതിയ താരങ്ങളിൽ എത്തിച്ചതെന്നും ലാൽ.

Advertisements

മോഹൻലാൽ, മുകേഷ്, ഇന്നസെന്റ് എന്നീ താരങ്ങളെ മുൻനിർത്തിയായിരുന്നു ആദ്യ ആലോചനയെന്നും നോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ലാൽ വ്യക്തമാക്കി. ലാലിന്റെ വാക്കുകൾ ഇങ്ങനെ:

മോഹൻലാൽ നല്ല നടനാണ്, സിനിമ ഗംഭീരമാകും. പക്ഷേ ഫാസിൽ സാർ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്. റിസ്‌ക് ഞങ്ങളുടേതല്ല നിങ്ങൾ പുതിയ ആളുകളെ കൊണ്ടുവാ എന്നദ്ദേഹം പറഞ്ഞു. മുകേഷിന്റെ കാര്യത്തിൽ ഫാസിൽ സാർ എതിരൊന്നും പറഞ്ഞില്ല.

പക്ഷേ എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളിൽ ഒരാൾ പോലും മുകേഷിനെ വച്ച് സിനിമ ചെയ്യുന്നതിനോടു യോജിച്ചില്ല. ആദ്യത്തെ സിനിമയാണ്, മുകേഷിനൊക്കെ എന്തു മാർക്ക്റ്റ്, അദ്ദേഹത്തെ മാറ്റി നിങ്ങൾ രക്ഷപെടാൻ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിർത്തു.

ഒടുവിൽ വഴക്കായി. പക്ഷെ ഞങ്ങളുടെ മനസ്സിൽ മുകേഷായിരുന്നു എന്നും. ഞങ്ങൾ കൊതിച്ചിട്ടുള്ളൊരു ആർട്ടിസ്റ്റാണ് മുകേഷ്. തങ്ങളുൾപ്പെടെ രണ്ടാം നിര നടൻമാർക്ക് വലിയ ഊർജ്ജം നൽകിയ ചിത്രമായിരുന്നു റാംജിറാവ് സ്പീക്കിംഗ് എന്നും മുകേഷ്.

സിദ്ധിഖ് ലാൽ കൂട്ടുകട്ടിന്റെ ആദ്യ ചിത്രമായെത്തിയ റാം ജിറാവ് സ്പീക്കിംഗ് വലിയ വിജയമായിരുന്നു. ഫാസിലിനൊപ്പം ഔസേപ്പച്ചനും നിർമ്മാണ പങ്കാളിയായിരുന്നു.

Advertisement