പിന്തുണയ്‌ക്കേണ്ട സമയത്ത് ആാരും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല, സങ്കടപ്പെട്ടു കൊണ്ട് അനുശ്രീ അന്ന് വെളിപ്പെടുത്തിയ ദുരനുഭവങ്ങൾ ഇങ്ങനെ

175

മലയാള സിനിമ ലോകത്തിന് താര ജാഡയില്ലാത്ത തനി നാട്ടിൻ പുറത്തുകാരി എന്ന പേരോടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. എന്നാൽ തന്റെ കരിയറിന്റെ തുടക്കം അത്ര സുഖകരമല്ലായിരുന്നു എന്ന് അനുശ്രി ഒരിക്കൽ വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

കരിയറിന്റെ തുടക്കകാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നപ്പറ്റി ഒരുപാട് കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നെന്നും അനുശ്രീ പറയുന്നു. തന്റെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണ സമയത്താണ് മനസ് വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായതെന്നാണ് അനുശ്രീ പറയുന്നത്.

Advertisements

കരിയറിന്റെ തുടക്ക കാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. തന്നെപ്പറ്റി ഒരുപാട് തെറ്റായ കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. ആ കെട്ടുകഥകൾ കേട്ട് മനസു തകർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരു പൊതുവേദിയിൽ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്.

എന്നെ പിന്തുണക്കേണ്ട സമയത്താരും എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോൾ എന്നെ പൊക്കി വിടേണ്ട കാര്യമില്ല എന്നുമായിരുന്നു അനുശ്രീ പറഞ്ഞത്. സിനിമയിൽ തന്റെ ഗുരുവായ ലാൽജോസ് സാർ വ്യക്തി ജീവിതത്തിലെ വിഷമഘട്ടങ്ങളിലും തനിക്ക് മാനസിക പിന്തുണ നൽകിയിട്ടുണ്ടെന്ന് അനുശ്രീ പറയുന്നു.

മോശം വാർത്തകൾ കേൾക്കുമ്പോഴൊക്കെ ഞാൻ ലാൽജോസ് സാറിനെ വിളിച്ച് സങ്കടം പറയുമായിരുന്നു. ആ സമയത്തൊക്കെ എന്റെ കോൾ വരുമ്പോൾ ദാ അനുശ്രീ കരയാൻ വേണ്ടി വിളിക്കുകയാണെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും അനുശ്രീ പറയുന്നു.

റിയാലിറ്റി ഷോയിൽ വിജയിയായ അനുശ്രീയെ സംവിധായകൻ ലാൽ ജോസാണ് മലയാളിയ്ക്ക് പരിചയപ്പെടുത്തിയത്. ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രിയായി മികച്ച പ്രകടന മായിരുന്നു അനുശ്രി കാഴ്ചവെച്ചത്. പിന്നീട് നിരവധി സിനിമകളിൽ നായികയായും സഹനടിയായും അനുശ്രീ തിളങ്ങിയിരുന്നു.

ഇപ്പോഴും സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന നടി സോഷ്യൽ മീഡിയകളിലും സജീവമാണ്. തന്റെ പുതിയ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും എല്ലാം ആരാധകർക്കായി അനുശ്രി പങ്കുവെയ്ക്കാറുണ്ട്.

Advertisement