അതിലല്ല അവൾ വീണത്; ദർശനയുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

476

മലയാളത്തിന്റെ ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകനും സിനിമാ പിന്നണു ഗായകനുമാണ് വിജയ് യേശുദാസ്. സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനുമാണ് വിജയ് യേശുദാസ്. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു, തെലുഗു എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങളും ഗായകനെ തേടി എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എന്റെയും ഭാര്യ ദർശനയുടെയും വിവാഹം പ്രണയ വിവാഹമായിരുന്നു എന്നും അപ്പയുടെ സുഹൃത്തിന്റെ മകളായിരുന്നു ദർശനയെങ്കിലും തനിക്ക് വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ലെന്ന് ജെബി ജംങ്ക്ഷൻ പരിപാടിയിൽ വിജയ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

Advertisements

ഞങ്ങൽ വിവാഹിതരായത് 4 വർഷത്തെ പ്രണയത്തിന് ശേഷമാണ്. തന്റെ പാട്ട് കേട്ട് കൊണ്ടല്ല ഭാര്യ വീണത്. അതിന് മുൻപൊന്നും തന്റെ പാട്ട് കേട്ടിരുന്നില്ല. അപ്പയ്ക്ക് ദർശനയുടെ അമ്മയെ 5 വയസ്സ് മുതൽ അറിയാം. കുടുംബങ്ങൾ തമ്മിൽ പരിചയമുണ്ട്. എന്നാൽ ഞാൻ ദർശനയെ ആദ്യമായി കണ്ടത് വാലന്റൈൻസ് ഡേയുടെ അന്നാണ്.

അപ്പയ്ക്കും ചിത്രച്ചേച്ചിക്കുമൊപ്പം ഷാർജയിൽ പരിപാടിയുണ്ടായിരുന്നു. അന്നാണ് ആദ്യമായി ദർശനയെ കണ്ടത്. അന്ന് ഫുഡ് പോയിസണൊക്കെ അടിച്ച് ക്ഷീണത്തോടെയാണ് ബാക്ക് സ്റ്റേജിൽ വരുന്നത്. വിനോയ് , വീണ ഈ രണ്ട് സുഹൃത്തുക്കളും അന്ന് പരിപാടിക്കുണ്ടായിരുന്നു. മുൻപൊരു പരിപാടിക്ക് പോയപ്പോഴാണ് അവരുമായി സൗഹൃദത്തിലായത്.

ദാസേട്ടന്റെ മകനാണെന്ന ജാഡയൊന്നുമില്ല. ഭയങ്കര ഡൗൺ റ്റു എർത്താണ്. അവർ എന്നെക്കുറിച്ച് ദർശനയോട് കുറേ സംസാരിച്ചിരുന്നു. ഞാൻ ഡ്രസിംഗ് റൂമിലേക്ക് വരുമ്‌ബോൾ അവർ ദൂരെ ഇരിക്കുന്നത് കണ്ടിരുന്നു. സുഖമില്ലാത്തതിനാൽ അവരെയൊന്നും ശ്രദ്ധിക്കാതെ നേരെ റൂമിലേക്ക് കയറുകയായിരുന്നു.

ഭയങ്കര ജാഡയാണല്ലോയെന്നായിരുന്നു ദർശനയുടെ റിയാക്ഷൻ. നിങ്ങൾ എന്തൊക്കെയാണ് പറഞ്ഞതെന്നൊക്കെയായിരുന്നു ചോദിച്ചത്. ആദ്യ ഗാനം കഴിഞ്ഞതിന് ശേഷം അപ്പ അവരുടെ കുടുംബത്തെ പരിചയപ്പെടുത്തി തന്നിരുന്നു. അപ്പോഴും വലിയ താൽപര്യത്തോടെയായിരുന്നില്ല ഞാൻ നിന്നിരുന്നത്.

എനിക്ക് എന്തൊരു ജാഡയാണെന്നായിരുന്നു ദർശന കരുതിയത്. ഞാൻ വയ്യാണ്ടായി സൈഡായിരിക്കുകയാണെന്ന് അവർക്കറിയില്ലല്ലോ. യാത്ര പറഞ്ഞ് പോരുന്നതിനിടയിൽ എല്ലാവരേയും കെട്ടിപ്പിടിച്ചിരുന്നു. ലാസ്റ്റ് വന്നാണ് ദർശനയ്ക്ക് കൈ കൊടുത്തത്. അന്ന് എനിക്ക് 22 വയസ്സായിരുന്നു. സാരിയിലാണ് ആദ്യമായി ദർശനയെ കണ്ടത്.

അതിനാൽ 20, 21 വയസ്സൊക്കെയുണ്ടാവുമെന്നായിരുന്നു കരുതിയത്. അതിന് ശേഷം ദർശനയും ഫാമിലിയും ഞങ്ങൾ താമസിച്ച ഫ്ളാറ്റിലേക്ക് അപ്പയേയും അമ്മയേയും കാണാനായി വന്നിരുന്നു. ആരാണ് വന്നതെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു. നമ്മളെ കാണാനായി ആരോ വന്നത് പോലെയായിരുന്നു തോന്നിയത്.

ദർശനയുടെ അച്ഛനേയും അമ്മയേയുമൊന്നും മുൻപ് അങ്ങനെ പരിചയപ്പെട്ടിരുന്നില്ല. ജീൻസും ടീഷർട്ടുമൊക്കെയായിരുന്നു അന്നത്തെ വേഷം. സാരിയിൽ കണ്ടയാളെ പെട്ടെന്ന് മറ്റൊരു രൂപത്തിൽ കണ്ടപ്പോൾ സ്റ്റക്കായി. വയസ്സ് ചോദിച്ചാലോയെന്ന് ചിന്തിച്ചിരുന്നു. അതിന് ശേഷമാണ് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചത്. 17 എത്തുന്നതേയുള്ളൂവെന്നായിരുന്നു അന്ന് മനസ്സിലാക്കിയത്.

ഇന്ന് പരിപാടിക്ക് വരുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ചിലപ്പോൾ വരാൻ സാധ്യതയുണ്ടെന്നായിരുന്നു പറഞ്ഞത്. അന്നും സാരിയണിഞ്ഞായിരുന്നു വന്നത്. അടുത്തിടപഴകാനുള്ള അവസരമായിരുന്നു ലഭിച്ചത്.
രണ്ട് ദിവസം കൂടെ അവിടെ നിൽക്കേണ്ടതായി വന്നിരുന്നു. അപ്പ നേരത്തെ പോയിരുന്നു. അന്ന് ഫ്രണ്ട്സിന്റെ കൂടെ പുറത്തൊക്കെ പോയിരുന്നു.

വിനോയിന്റെ കൂടെ ദർശനയും വന്നിരുന്നു. അതിന് ശേഷം വലിയ കോണ്ടാക്റ്റൊന്നുമുണ്ടായിരുന്നില്ല. തിരിച്ച് ഇന്ത്യയിലേക്ക് വന്ന് ഒരു മാസത്തിന് ശേഷമാണ് അപ്പയ്ക്ക് ഫോൺ ലഭിച്ചത്. ആ ഫോണിൽ നിന്നും ആദ്യ എസ്എംഎസ് അയച്ചത് ദർശനയ്ക്കായിരുന്നു. മുൻപ് ഒരു ഇമെയിൽ അയച്ചിരുന്നു. അവിടെ തന്നെ നിന്നുവെന്നത്.

രണ്ടാൾക്കും എന്തോ ഒരു സ്പാർക്ക് ഉണ്ടായിരുന്നു. രക്ഷിതാക്കൾക്കും അത് സന്തോഷമായിരുന്നു. എന്റെ മോൾടെ ഡിഗ്രി കഴിയാതെ വിവാഹമില്ലെന്നായിരുന്നു ദർശനയുടെ ഫാദർ പറഞ്ഞത്. എനിക്കും സമയം വേണമായിരുന്നു. 2007 ലായിരുന്നു വിവാഹം. അതിന് ശേഷമാണ് കോലക്കുഴൽ വിളിയെന്ന പാട്ടൊക്കെ വരുന്നത്.

ജീവിതത്തിൽ ഏറെ സന്തോഷിച്ചത് വിവാഹത്തിന്റെ അന്നായിരുന്നു. ആദ്യത്തെ വെഡ്ഡിങ് ആനിവേഴ്സറിയുടെ അന്നാണ് എനിക്ക് മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചത്. 7 വർഷമെടുത്താണ് അവാർഡ് ലഭിച്ചത്. അത് സമ്മാനിച്ചത് വിവാഹ വാർഷിക ദിനത്തിന്റെ അന്നായിരുന്നുവെന്നും വിജയ് യേശുദാസ് പറയുന്നു.

Advertisement