വിശാല ഹൃദയനാണ് മമ്മൂട്ടി, സ്നേഹവും കരുണയുമുള്ള മനുഷ്യൻ, എന്റെയും സിന്ധുവിന്റെയും വിവാഹത്തിൽ പോലും മമ്മൂക്കയ്ക്ക് നിർണായ റോളുണ്ട്: കൃഷ്ണകുമാർ

49

ചെറുതും വലുതുമായ വ്യത്യസ്മായ വേഷങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് കൃഷ്ണകുമാർ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മനസിൽ കയറിക്കൂടിയ താരം അടുത്തിടെ തന്റെ രാഷ്ട്രീയ ആഭിമുഖ്യം വെളിപ്പെടുത്തിയിരുന്നു.

ഇതോടെ നടനെയും കുടുംബത്തെയും അധിക്ഷേപിച്ച് സോഷ്യൽ മീഡിയകളിൽ പലരും രംഗത്ത് എത്തിയിരുന്നു. ഇതിനിടെ മമ്മൂട്ടി അടക്കമുള്ള മറ്റ് താരങ്ങൾ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞിട്ട് ഇല്ലാത്ത വിമർശനമാണ് തനിക്കും സുരേഷ് ഗോപിയ്ക്കുമൊക്കെ കിട്ടുന്നതെന്ന് താരം പറഞ്ഞിരുന്നു.

Advertisements

മമ്മൂട്ടിയെ കുറിച്ചുള്ള കൃഷ്ണ കുമാറിന്റെ അഭിപ്രായവും വൈറലായതോടെ ഇതിനെതിരെയും വിമർശനങ്ങളും ട്രോളുകളുമെത്തി. ഇതോടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംഭവത്തിൽ വിശദീകരണവുമായി കൃഷ്ണകുമാർ രംഗത്തെത്തരയിരിക്കുകയാണ്.

കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

മമ്മൂട്ടിയ വിമർശിക്കാൻ ഞാനൊരിക്കലും ആയിട്ടില്ല, ആവുകയുമില്ല. വിമർശിക്കേണ്ട കാര്യവുമില്ലല്ലോ. എന്റെ മകൾ ഇപ്പോൾ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഇത്തരത്തിലുള്ള വാർത്തകൾ അദ്ദേഹവും കാണുമായിരിക്കും.

ഇത്തരം വാർത്തകൾ എങ്ങനെ എടുക്കണമെന്ന് സിനിമയിൽ ഇത്രയും വർഷം താര രാജാവായിരുന്ന അദ്ദേഹത്തിന് നന്നായി അറിയാം. ഒരാൾ പറയുന്നത് അതുപോലെ ഒന്നുമല്ല മാധ്യമങ്ങളിൽ വരുന്നത്.
ഇഷ്ടം എന്നതിനെക്കാളും ബഹുമാനമാണ് മോഹൻലാലിനോടും മമ്മൂട്ടിയോടും എനിക്കുള്ളത്.

അവരോടൊപ്പം അഭിനയിക്കാൻ അവസരം കിട്ടുന്നത് പോലും സന്തോഷമാണ്. മമ്മൂട്ടി പരസ്യമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് പറയുന്നു. അത് പറയാനുള്ള അധികാരവും സ്വാതന്ത്ര്യവുമുള്ള രാജ്യമാണ്. അതിൽ ഒരു തെറ്റുമില്ല. ഇതുപോലെയാണ് ഞാനും സുരേഷ് ഗോപിയും പറയുന്നത്.

ഞാനാരെയും വിമർശിക്കാറില്ല, ചില പരാമർശങ്ങൾ മാത്രമെ നടത്താറുള്ളു. വിശാല ഹൃദയനാണ് മമ്മൂട്ടി. സ്നേഹവും കരുണയുമുള്ള മനുഷ്യൻ. സുകൃതം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ മമ്മൂട്ടിയുമായി കൂടുതൽ അടുക്കുന്നത്.

എന്റെയും സിന്ധുവിന്റെയും വിവാഹത്തിൽ പോലും മമ്മൂക്കക്ക് നിർണായ റോളുണ്ട്. താനും സിന്ധുവുമായി പ്രണയത്തിലാണെന്ന കാര്യം മമ്മൂക്കയ്ക്ക് അറിയാമായിരുന്നു. ഒറ്റപ്പാലത്ത് സുകൃതം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സിന്ധുവിന്റെ അച്ഛനും അമ്മയും ഗൾഫിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നത്.

അവരെ അന്ന് സ്വീകരിക്കാനും കാര്യങ്ങൾ അവതരിപ്പിക്കാനും തിരുവനന്തപുരത്ത് എത്തിയേ പറ്റൂ. അന്നൊക്കെ ഷൂട്ടിംഗ് തുടങ്ങിയാൽ അത് കഴിയുന്നതുവരെ ആർക്കും ലൊക്കേഷൻ വിട്ട് പോകാൻ കഴിയില്ല. സംവിധായകനോട് കാര്യം പറഞ്ഞാൽ സമ്മതിക്കുകയുമില്ല. ഇത് അറിയാവുന്നത് കൊണ്ട് മമ്മൂക്കയോട് ഞാൻ കാര്യം അവതരിപ്പിച്ചു.

കാര്യത്തിന്റെ സീരിയസ്നസ് മനസ്സിലാക്കിയ മമ്മൂക്ക സംവിധായകനോട് പറഞ്ഞ് എനിക്ക് തിരുവനന്തപുരത്തേക്ക് പോകാനുള്ള അനുമതി വാങ്ങിത്തന്നു. സിന്ധുവും ഞാനും ഒരുമിച്ച് പോയാണ് മമ്മൂക്കയെ കല്യാണം വിളിച്ചതെന്നും.

Advertisement