ശ്രീവിദ്യയുമായി വിവാഹ ശേഷവും ഭരതൻ പ്രണയത്തിലായിരുന്നു; സിദ്ധാർത്ഥിനെ അവർ വളർത്താമെന്ന് പറഞ്ഞു, തന്നെ അത് ഒരുപാട് തളർത്തി: തുറന്ന് പറഞ്ഞ് കെപിഎസി ലളിത

792

നാടകരംഗത്ത് നിന്നും സിനിമയിലെത്തി നാടികയായും സഹനടിയായും അമ്മയായും മുത്തശ്ശിയായുമൊക്കെ പകർന്നാട്ടം നടത്തി ലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ കലാകാരിയാണ് കെപിഎസി ലളിത. മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ ഭരതൻ ആയിരുന്നു കെപിഎസി ലളിതയെ വിവാഹം ചെയ്തത്.

അറുന്നൂറിൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാള സിനിമയുടെ പ്രിയ അമ്മ കൂടിയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻ ഭരതൻ ആണ് ലളിതയുടെ ഭർത്താവ്. രണ്ടു മക്കൾ ആണ് താരത്തിനുള്ളത്. സിദ്ധാർഥും ശ്രീകുട്ടിയും. സിദ്ധാർഥ് മലയാളത്തിൽ നടനും സംവിധായകനുമാണ്

Advertisements

മുൻപ് ഒരു അഭിമുഖത്തിൽ കെപിഎസി ലളിത ഭരതന്റെയും ശ്രീവിദ്യയുടേയും പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അന്നത്തെ ആ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് ഭരതനും ശ്രീവിദ്യയും തമ്മിൽ പ്രണയത്തിലായിരുന്നു. അത് അറിയാമായിരുന്നു. അതിന്റെ ഹംസമായിരുന്നു ഞാൻ. കുടുംബത്തിൽ എല്ലാവർക്കും അറിയാമായിരുന്നു അവരുടെ പ്രണയത്തെക്കുറിച്ച്.

അവർക്കിടയിലെ ഇടനിലക്കാരിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. എന്റെ വീട്ടിൽ ആകെ വന്നോണ്ടിരുന്നത് ഫോൺ ചെയ്യുന്നതിന് വേണ്ടിയാണ്. ആണുങ്ങൾ ഫോൺ ചെയ്താൽ അവർക്ക് കൊടുക്കില്ലായിരുന്നു.

അവരുടെ അച്ഛനും അമ്മയ്ക്കും സഹോദരനുമൊക്കെ ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.
ഞാൻ ഫോൺ ചെയ്ത് അദ്ദേഹത്തോട് സംസാരിച്ചതിന് ശേഷമാണ് അവർക്ക് ഫോൺ കൊടുക്കാറുള്ളത്. തെറ്റിപ്പിരിഞ്ഞപ്പോൾ ഞാൻ ഒത്തിരി വഴക്ക് പറഞ്ഞിരുന്നു. മേലാൽ ഇവിടെ കയറരുതെന്ന് പറഞ്ഞ് ഇറക്കിവിട്ടതാണ്. അതുവരെ ഉണ്ടായി.

കറങ്ങിത്തിരിഞ്ഞ് അത് എന്നിലേക്ക് എത്തുകയായിരുന്നു. അവര് തമ്മിലുണ്ടായ പ്രശ്‌നത്തെക്കുറിച്ചെല്ലാം എനിക്കറിയാം. നേരിട്ട് പോയി പറയുകയായിരുന്നു നമുക്ക് പിരിയാമെന്ന്. ആ സെറ്റിൽ ഞാനുമുണ്ട്. ശരിയാവുമെന്ന് തോന്നുന്നില്ല ചേച്ചി, ഭയങ്കര സംശയമാണ് എന്നൊക്കെ അന്ന് വിദ്യ പറഞ്ഞിരുന്നു.

ഇത് ശരിയാവുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോഴാണ് പുള്ളിയുടെ ബൈക്കിന്റെ ഹോൺ കേട്ടത്. പുള്ളി വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ പോയി സംസാരിക്കാൻ പറഞ്ഞു. കരഞ്ഞോണ്ടാണ് തിരിച്ചുവന്നത്. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായാണ് പിരിയുന്നതിനെക്കുറിച്ച് പോയി പറഞ്ഞത്.

അവരുടെ സംസാരമെല്ലാം നേരിട്ട് കേൾക്കാറുണ്ടായിരുന്നു. ശ്രീവിദ്യയുമായി പിരിഞ്ഞതിന് ശേഷം ഭയങ്കരമായി തകർന്നുപോയിരുന്നു അദ്ദേഹം. രണ്ടുമൂന്ന് പ്രണയം പിന്നീടുണ്ടായിരുന്നു. പ്രണയിക്കുന്നവരുടെ കൂടിക്കാഴ്ചയ്ക്കും സംസാരത്തിനുമൊക്കെ വേദിയാവുന്നത് എന്റെ വീടാണ്.

അദ്ദേഹം പ്രണയിച്ചിരുന്നവരിലൊരാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ശാന്തിയാണ് അത്, വില്യംസിന്റെ ഭാര്യ. ഇപ്പോഴും ഇതേക്കുറിച്ച് പറഞ്ഞ് ഞങ്ങൾ ചിരിക്കാറുണ്ട്. രതിനിർവേദം സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ ചിലരൊക്കെ കൂപ്പെ എന്ന് വിളിച്ച് കളിയാക്കുന്നുണ്ടായിരുന്നു.

ഭരതേട്ടനും ഞാനും ഒരു കൂപ്പയിൽ യാത്ര ചെയ്തുവെന്നായിരുന്നു കഥ. ഹരി പോത്തൻ തമാശയുണ്ടാക്കിയതാണ്. ഇവര് തമാശയായിട്ടാണ് പറയുന്നതെങ്കിലും നമുക്ക് അതാലോചിച്ചൂ കൂ ടെയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

പിന്നേ, കല്യാണരാമൻ അങ്ങനെ ഞാൻ കളിയാക്കിയിരുന്നു. ഞാൻ കല്യാണരാമൻ എന്നാണ് അദ്ദേഹത്തെ കളിയാക്കി വിളിക്കുന്നത്. ആരെ കണ്ടാലും കല്യാണം കഴിക്കാം എന്നുള്ള ഒരു ഇത് അങ്ങ് കൊടുക്കും. കല്യാണരാമൻ ഇത് നമ്മുടെ അടുത്ത് വേണ്ട എന്ന് പറഞ്ഞു. ഇത് കഴിഞ്ഞു ഷൂട്ടിംഗ് തീർന്നു 1978 ജനുവരി 1 തീയതി മദ്രാസിലെ എന്റെ വീട്ടിലേക്ക് രാവിലെ വളരെ സീരിയസ് ആയി വന്നു. ഇനി അങ്ങനെ ഉള്ള ബന്ധങ്ങൾ ഒന്നും ഉണ്ടാവില്ല. എന്തോ കുറച്ചു കാലങ്ങളായി ലൽസിനെ ഞാൻ ഗൗനിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാം.

ഗുരുനാഥന്റെ അടുത്ത് ഞാൻ തന്നെ സംസാരിക്കാം എന്ന് പറഞ്ഞു. അദ്ദേഹം തന്നെയാണ് അച്ഛനോട് സംസാരിച്ചത്. ഞാൻ പറഞ്ഞു തമാശക്ക് ആണെങ്കിൽ ഞാൻ ഇല്ല. കാര്യത്തിന് ആണെങ്കിൽ മതി എന്ന്. കാരണം അത്രയും വർഷം അഭിനയ ലോകത്തിൽ യാതൊരു വിധ ഗോസ്സിപ്പുകളൂം ഞാൻ കേൾപ്പിച്ചട്ടില്ല ഇനിയും അങ്ങനെ തന്നെ ആയിരിക്കണം എന്ന് ഞാൻ പറഞ്ഞു.

എന്നാൽ പിന്നീട് ഒരു ദിവസം തന്റെ വീട്ടിൽ വരുകയും സീരിയസ് ആയി കാര്യം അവതരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇനി ഒരിക്കലും ഒരു മോശം പ്രവർത്തിയും ചെയ്യില്ലെന്ന് അന്ന് തനിക്ക് വാക്കുതന്നിരുന്നു.

വിവാഹം തീരുമാനിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അച്ഛനോടും അമ്മയോടും ഞാൻ താഴ്ന്ന ജാതിയിൽ ഉള്ളത് ആണെന്നും മറ്റൊരു വിവാഹം കഴിച്ചു ഒരു കുട്ടി ഉണ്ടെന്നും വരെ പറഞ്ഞു പരത്തി. ശങ്കരാടി ചേട്ടനെ ആണ് ഞാൻ വിവാഹം കഴിച്ചു എന്ന് പറഞ്ഞത്. എന്നാൽ ഇങ്ങനെ ഉള്ള പ്രശ്നം ഉണ്ടാവുമെന്ന് അറിയാമായിരുന്ന ഞങ്ങൾ തിരുവനന്തപുരത്ത് വെച്ച് രജിസ്റ്റർ മാര്യേജ് ചെയ്യുക ആയിരുന്നു. പത്മരാജൻ ആണ് കൂടെ ഉണ്ടായിരുന്നത്.

എന്നാൽ പിന്നീട് വിവാഹത്തിന് ശേഷവും ശ്രീവിദ്യയുമായി ഭരതന് പ്രണയമുണ്ടന്നറിഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു. മോൻ, സിദ്ധാർത്ഥിനെ അവർ വളർത്താമെന്ന് പറഞ്ഞിരുന്നു. അതിന്റെ ആവശ്യമില്ല, ഇവിടെയുള്ളത് ഇവിടത്തന്നെ മതി.

അദ്ദേഹം അങ്ങോട്ട് പോയാലും പ്രശ്‌നമില്ല. പൊസ്സസീവ്‌നെസ്സൊന്നും തോന്നിയിട്ടില്ല. അവരുടെ കൈയ്യിൽ നിന്നല്ലേ എനിക്ക് കിട്ടിയത്. മറ്റുള്ളവർ പറഞ്ഞ് അറിയരുത് എന്ന കാര്യം പറഞ്ഞിരുന്നു. നേരിട്ട് പറയുമായിരുന്നു എല്ലാം. എന്തും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായ മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചത് എന്നും കെപിഎസി ലളിത പറയുന്നു.

Advertisement