അതാണ് അവളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംഗതി: കാമുകി ജ്വാല ഗുട്ടയെ കുറിച്ച് പ്രേമാതുരനായി വിഷ്ണു വിശാൽ

47

തമിഴകത്തെ യുവ നടൻ വിഷ്ണു വിശാൽ രാക്ഷസൻ എന്ന സസ്‌പെൻസ് ത്രില്ലറിന്റെ വമ്പൻ വിജയത്തിലൂടെയാണ് ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിലേക്കും കരിയറിലേക്കും തിരികെ എത്തുന്നത്. ദാമ്പത്യത്തിലും സിനിമയിലുമുണ്ടായ തകർച്ചയെ അതിജീവിച്ചായിരുന്നു താരത്തിന്റെ മുന്നേറ്റം.

രാക്ഷസൻ സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് താൻ വിവാഹമോചിതനായെന്ന വിവരം താരം ആരാധകരെ അറിയിക്കുന്നത്. രാക്ഷസന് മുൻപ് താൻ കടന്നുപോയ വിഷാദകാലത്തെക്കുറിച്ച് വിഷ്ണു തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായി പ്രണയത്തിലാണ് താരം എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Advertisements

എന്നാൽ തന്റെ ഹൃദയത്തിൽ ഇപ്പോൾ പ്രണയം ഇല്ല എന്ന് തുറന്നു പറയുകയാണ് വിഷ്ണു വിശാൽ. പ്രണയം എന്നാൽ തനിക്ക് വിവാഹം ആയിരുന്നെന്നും ആ അധ്യായം അവസാനിച്ചുവെന്നുമാണ് താരം പറയുന്നത്. മുൻഭാര്യ രജനി നടരാജിനൊപ്പം 11 വർഷമാണ് ഒന്നിച്ചുണ്ടായിരുന്നത്.

ഈ കാലഘട്ടം ഒരിക്കലും മറക്കാനാവില്ല എന്നുമാണ് വിഷ്ണു പറയുന്നത്. ജീവിതത്തിൽ ഒറു കൂട്ടുവേണമെന്ന ചിന്തയുള്ള ആളാണ് താനെന്നും അതിനാലാണ് ജ്വാലയെ കൂടെകൂട്ടിയത് എന്നുമാണ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നത്.

അഭിമുഖത്തിൽ വിഷ്ണു വിശാലിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:

ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാം പങ്കുവയ്ക്കാൻ ഒരാൾ ജീവിതത്തിൽ തീർച്ചയായും വേണം. വിവാഹമോചനത്തിന് ശേഷമാണ് ഞാൻ ജ്വാലയെ കണ്ടുമുട്ടുന്നതും ഒപ്പം സമയം ചിലവഴിക്കുന്നതും.

അവൾ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളിൽ എനിക്ക് ഇഷ്ടമുള്ള സംഗതിയും. ജ്വാലയും ജീവിതത്തിൽ വേർപിരിയലിലൂടെ കടന്നു പോയ ആളാണ്. ഞങ്ങൾ സംസാരിച്ചു, പരസ്പരം മനസിലാക്കി. എല്ലാം നന്നായി. ആദ്യമായി പ്രണയത്തിലാവുന്ന പതിനെട്ടുകാരന്റെ മനസല്ല ഇന്ന് എനിക്ക്. 35 വയസായി ഇന്ന്.

പക്വതയുള്ള വ്യക്തിയായി, പ്രാക്ടിക്കലായി. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് നോക്കാം. സത്യം അറിയാതെ ഒരാളുടെ ജീവിതത്തെ പറ്റി മറ്റുള്ളവർ പലതും പറഞ്ഞു നടക്കുന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്. ജ്വാലയോ ഞാനോ ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താൽ പല ഗോസിപ്പുകളായി.

ചിലർ പറഞ്ഞു ജ്വാലയുമായുള്ള ബന്ധം കാരണമാണ് ഞാൻ വിവാഹമോചിതനായതെന്ന്, ചിലർ പറഞ്ഞു രാക്ഷസൻ ചെയ്ത സമയത്ത് ഞാൻ അമല പോളുമായി പ്രണയത്തിലായിരുന്നു എന്ന്. എനിക്കവരോട് എന്റെ വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്താനാകില്ല. അത് തീർത്തും വ്യക്തിപരമാണെന്നും വിഷ്ണു വ്യക്തമാക്കി.

Advertisement