സിനിമയില്‍ സുഹൃത്തുക്കളായിരുന്ന ഒരാളുപോലും അന്വേഷിച്ചില്ല, പക്ഷേ ലാലേട്ടന്‍ മാത്രം വിളിച്ചു: വെളിപ്പെടുത്തലുമായി മണിക്കുട്ടന്‍

234

ലോകത്തെ വിറപ്പിക്കുന്ന കൊവിഡ് 19 മഹാമാരി കാലത്ത് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്ന ഒരു മേഖലയാണ് സിനിമ. തിയേറ്ററുകള്‍ അടച്ചു, ഷൂട്ടിംഗുകള്‍ നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ പോലും അന്വേഷിക്കാതെ ഇരുന്നപ്പോള്‍ അപ്രതീക്ഷിതമായി ലഭിച്ച മോഹന്‍ലാലിന്റെ കോള്‍ ആശ്വാസമായെന്ന് പറയുകയാണ് നടന്‍ മണിക്കുട്ടന്‍.

വിഷമഘട്ടത്തില്‍ വന്ന മോഹന്‍ലാലിന്റെ വിളി കരുതലും സ്‌നേഹവും നിറഞ്ഞതായിരുന്നുവെന്നും, ആ കരുതല്‍ പുതിയ ഊര്‍ജം പകര്‍ന്നു നല്‍കുന്നുവെന്നും മണിക്കുട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisements

മണിക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!!

ലോക്ക് ഡൌൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകൾക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്.

അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്കൂഹിക്കാൻ കഴിയും.
ഒരു struggling artist (struggling star അല്ല) എന്ന നിലയിൽ ഞാൻ സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസ്സേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല.

ഒരു പക്ഷെ അവരിൽ പലരും ഇതേഅവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം . ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു.

കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാജീവിതത്തിനിടയിൽ എന്നെ ഇത് വരേ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല. ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ കൂടിയായ ഈസ്റ്റർ ദിനമായിരുന്ന ഇന്ന് വന്ന ആ കാളിലേ ശബ്ദത്തിലെ സ്നേഹം ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മളതിജീവിക്കും.

Advertisement