നരസിംഹത്തിന് മുകളിൽ നിൽക്കുന്ന സിനിമ ചെയ്യണമെങ്കിൽ അതിന് ഇനി ഒരു താരമേയുള്ളൂ, അത് മമ്മൂട്ടിയാണ്: വല്യേട്ടൻ വന്നത് ഇങ്ങനെ

358

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി ഹിറ്റ് മേക്കർ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു നരസിംഹം. 2000 ജനുവരി 26 ന് പുറത്തിറങ്ങിയ സിനിമ സർവ്വകാല ഹിറ്റായി മാറിയിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടിയും സിനിമയിൽ ഒരു അടിപൊളി അഥിതി വേഷത്തിൽ എത്തിയിരുന്നു. രഞ്ജിത്തായിരുന്നു നരസിംഹത്തിന്റെ രചന നിർവ്വഹിച്ചത്.

Advertisements

മോഹൻലാൽ പൂണ്ടുവിളയാടിയ നരസിംഹം എന്ന മെഗാഹിറ്റിന് ശേഷം ഇനിയെന്ത് എന്നാലോചിച്ച് സംവിധായകൻ ഷാജി കൈലാസ് തലപുകയ്ക്കുന്ന കാലം. നരസിംഹത്തിനും മുകളിൽ നിൽക്കുന്ന ഒരു സിനിമ ചെയ്തിട്ടേ ഇനി കാര്യമുള്ളൂ. അതിന് മോഹൻലാൽ തന്നെ അല്ലെങ്കിൽ മമ്മൂട്ടി വേണം. അങ്ങനെ മമ്മൂട്ടി ചിത്രം ഒരുക്കാൻ തീരുമാനമായി.

പിന്നെ സബ്ജക്ടുകൾ കുറേയെണ്ണം ഷാജി ആലോചിച്ചു. ഈ പ്രൊജക്ടിനായി രഞ്ജിത്തും തല പുകയ്ക്കുകയായിരുന്നു. മമ്മൂട്ടിയെ നായകനാക്കാമെന്ന് തീരുമാനിച്ചതു മുതൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടി കഥാപാത്രങ്ങളെക്കുറിച്ച് ആലോചിച്ചു.

സ്‌നേഹമയനായ വല്യേട്ടൻ കഥാപാത്രമായി മമ്മൂട്ടി എന്നും തിളങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരാണ്. വാത്സല്യത്തിലെ വല്യേട്ടൻ കഥാപാത്രത്തിന് ഒരു ആക്ഷൻ മുഖം നൽകിയതായിരുന്നു വല്യേട്ടൻ എന്ന സിനിമ.

നരസിംഹത്തിന് ശേഷം ഷാജി കൈലാസും രഞ്ജിത്തും ഒന്നിച്ച ചിത്രത്തിൽ മമ്മൂട്ടി നായകനായപ്പോൾ ഒരു തകർപ്പൻ ഹിറ്റ് ജനിക്കുകയായിരുന്നു. 2000ലെ ഓണക്കാലത്ത് റിലീസ് ചെയ്ത വല്യേട്ടൻ തിയേറ്ററുകളിൽ 150 ൽ അധികം ദിവസം പ്രദർശിപ്പിച്ചു.

മമ്മൂട്ടിയുടെ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു. മാധവനുണ്ണിയുടെ ഇട്ടിക്കണ്ടപ്പൻ പ്രയോഗവും ഹിറ്റായി. കലാഭവൻ മണി അവതരിപ്പിച്ച കാട്ടിപ്പള്ളി പപ്പൻ എന്ന വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

രഞ്ജിത് സംവിധായകനാകുന്നതിന് മുമ്പാണ് വല്യേട്ടൻ എന്ന സിനിമ വരുന്നത്. വല്യേട്ടനിലെ ‘ശിവമല്ലിപ്പൂപൊഴിക്കും’ എന്ന ഗാനരംഗം ചിത്രീകരിച്ചത് രഞ്ജിത്താണ്. ശോഭനയായിരുന്നു ചിത്രത്തിലെ നായിക. പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് സായികുമാറാണ്. പട്ടേരി ശിവരാമൻ എന്നായിരുന്നു കഥാപാത്രത്തിൻറെ പേര്.

Advertisement