ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സൂപ്പർ നായിക ആയിരുന്നു നടി ദിവ്യ ഉണ്ണി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള നടിക്ക് ആരാദകരും ഏറെയാണ്. മലയാളത്തിലെ മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പവും അന്നത്തെ യുവനിരയ്ക്ക് ഒപ്പവും എല്ലാം ദിവ്യാ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.
വിനയന്റെ സംവിധാനത്തിൽ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം പിന്നീട് മിന്നി തിളങ്ങുകയായിരുന്നു. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെയാണ് സിനിമയോട് വിട പറഞ്ഞത്.
സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ദിവ്യാ ഉണ്ണി. അടുത്തിടെ സിനിമാ രംഗത്തെപറ്റിയും തന്റെ പഴയ സൗഹൃങ്ങളെ പറ്റിയും ഒക്കെ നടി വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഒരിക്കൽ സ്‌കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ടീച്ചർ ക്ലാസ്സിൽ വന്നിട്ട് ഒരു ഉപന്ന്യാസം എഴുതാൻ പറഞ്ഞു.
എല്ലാവരും ഗാന്ധിജി, ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ്സ് തുടങ്ങിയവരെ പറ്റി എഴുതിയപ്പോൾ താൻ 8 പേജിലും മോഹൻലാലിനെ പറ്റിയാണ് എഴുതിയതെന്നും, പിന്നീട് ഇ കാര്യം ടീച്ചർ എല്ലാവരോടുമായി പറഞ്ഞത് ഒരിക്കൽ മോഹൻലാലിനോടും പറഞ്ഞെന്നും അതെയോ? എന്ന് മാത്രമാണ് അദ്ദേഹം അന്ന് അതിന് മറുപടി പറഞ്ഞതെന്നും താരം പറയുന്നു.
സുരേഷ് ഗോപിയും നല്ല സൗഹൃദമാണെന്നും അദ്ദേഹം അമ്മയെ കറുമ്പി എന്നാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു. ഇടക്ക് ഫോൺ വിളിക്കുമ്പോളും കുറുമ്പത്തിക്കും അച്ഛനും സുഖമാമാണോ എന്നാണ് ചോദിക്കാറുള്ളതെന്നും താരം പറയുന്നു.
ഇവരെ പോലെ തന്നെ മമ്മൂട്ടിയോടും സൗഹൃദം സൂക്ഷിച്ചിരുവെന്നും ഒരിക്കൽ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചപ്പോൾ ആദരിക്കുന്ന ചടങ്ങ് താനായിരുന്നു അവതരിപ്പിച്ചത്. എഴുതി പഠിച്ച പ്രസംഗം വേദിയിൽ വെച്ച് പറഞ്ഞപ്പോൾ അതിൽ മയിലും കുയിലുമൊക്കെ അടങ്ങിയ സാഹിത്യം കടന്നുവന്നു. തന്റെ ഉപമകൾ കേട്ട് ചിരിക്കുന്ന മമ്മൂക്കയെ കണ്ടപ്പോഴാണ് കാര്യങ്ങൾ കൈവിട്ട് പോയത് മനസിലായതെന്നും ദിവ്യാ ഉണ്ണി വ്യക്തമാക്കുന്നു.